Wednesday, June 8, 2016

ദൃശ്യങ്ങൾ

(സദാചാര വാദികൾ ,ഉപദേശികൾ തുടങ്ങിയവർ ഈ Post അവഗണിക്കുക)
കഴിഞ്ഞ കാലത്തെ മായാത്ത അനുഭവങ്ങൾ മനസ്സിൽ ദൃശ്യങ്ങളായി പതിയുന്നത് സാധാരണമാണ് കാരണം ആ ദൃശ്യങ്ങൾക്ക് നമ്മൾ സാക്ഷി ആയിരുന്നിരിക്കും...
പക്ഷേ നമ്മൾ സാക്ഷി അല്ലാതിരുന്ന, മറ്റുള്ളവർ പറഞ്ഞു കേട്ട അനുഭവങ്ങൾ മനസിൽ പതിയുന്നത് വേറിട്ട അനുഭവം ആണ്.പലരോടും ദേഷ്യവും സ്നേഹവും, അടുപ്പവും അകൽച്ചയുമൊക്കെ തോന്നുന്നത് അത്തരം ദൃശ്യങളിൽ നിന്നാണ് ....
പത്ത് നാൽപത് വർഷം മുൻപ്, അമ്മAll Saints കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയം ,കോളേജിലെ തന്നെ സാമ്പത്തികമായി വളരെ മുന്നോക്കം നിൽക്കുന്ന ഒരു പെൺകുട്ടി അവളുടെ birthday ക്ക് അമ്മക്ക് (എന്റെ ) ഒരു ചോക്ളേറ്റ് കൊടുത്തു... അന്ന് ചോക്ക്ളേറ്റ് ഒന്നും സാധാരണമല്ല... ഇതിന്റെ രുചിയോ ഗുണമോ ഒന്നും അറിയാത്ത അമ്മയും മറ്റൊരു കൂട്ടുകാരിയും ആശങ്കയിലായി.ഇത് കഴിക്കണോ, കളയണോ .. അവസാനം അവർ ഒരു തീരുമാനത്തിലെത്തി.അങ്ങനെ ആൾ സെയിൻ സ്കോളേജിന്റെ പരിസരത്ത് അവർ ആ ചോക്ളേറ്റ് കുഴിച്ചിട്ടു.
പിന്നീട് അച്ഛൻ അമ്മയുമായി വഴക്കുണ്ടാകുമ്പോഴെല്ലാം പറയുമായിരുന്നു "എടീ നിന്നെ എനിക്കറിയില്ലേ... പണ്ട് ചോക്ളേറ്റ് കുഴിച്ചിട്ടവൾ അല്ലേ നീ-... നീ എങ്ങനെ പുതിയതിനെ അംഗീകരിക്കും" എന്നൊക്കെ ..
അത് കേൾക്കുമ്പോഴൊക്കെ മനസ്സിൽ അമ്മയും കൂട്ടുകാരിയും മണ്ണിൽ ചോക്ളേറ്റ് കുഴിച്ചിട്ടുന്ന ദൃശ്യം തെളിഞ്ഞു വരും...
കുറേ മാസങ്ങൾ ക്ക് മുൻപാണ്, ഞാൻ ആ സ്ത്രീ യെ പരിചയപ്പെടുന്നത് ... മുഖപുസ്തകത്തിലെ ഒരു സജീവ സാനിദ്ധ്യം'... നിലപാടുകളിലും എഴുത്തിലുമെല്ലാം എന്റെ വിപരീത ദിശയിൽ ഉള്ളവർ... പല പൊതുചർച്ചകളിലും ഞാനവർക്കെതിരെ കത്തി കയറി, പക്ഷേ എന്നെ പ്രകോപിപ്പിക്കുന്ന മറുപടി ഒന്നും അവർ തന്നില്ല'... പക്ഷേ ഒരിക്കൽ അവർ എനിക്ക് മെസേജ് അയച്ചു " എന്താണ് എന്നോട് ഇത്ര ദേഷ്യം? ഞാൻ -------- ആയത് കൊണ്ടല്ലേ?" ( ആര്യൻ സിനിമയിൽ മോഹൻലാൽ സിഐ പോളിനോട് പറഞ്ഞ അതേ ഡയലോഗ്)...ഞാന വരുമായി വാഗ്വാദത്തിലായി എങ്കിലും വെറുത്തു വെറുത്തു മനസ്സിൽ എവിടെയോ ഒരിഷ്ടം തോന്നി തുടങ്ങി
അവരുടെ ഭൂതകാല കഥകളൊക്കെ വേറേ ഒരു പെൺകുട്ടി പറഞ്ഞു അറിയാമായിരുന്നെങ്കിലും ഞാൻ അതൊന്നും ചോദിക്കാൻ പോയില്ല...സൗഹൃദവും പ്രണയവും കടന്ന് ആ ബന്ധം എങ്ങോട്ടോ ക്കയോ പോയി... തെറ്റാണ് എന്നറിയാമായിരുന്നു എങ്കിലും ഓഷോ പറഞ്ഞ പോലെ സ്ത്രീയെ അറിയുക എന്ന ആകാംഷ അത് ഒരു സ്ത്രീയിൽ ഒതുങ്ങുന്നതല്ലല്ലോ...
ഞാനില്ലാതെ ജീവിക്കില്ല എന്നൊക്കെ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് " ഒരു പാട് ബന്ധങൾ ഉള്ള നിങ്ങൾക്ക് ഞാനൊരു variety മാത്രം ആണ് "
ദേഷ്യം വരുമ്പോൾ ഞാൻ കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചിട്ടുണ്ട്... "നീ ഇങ്ങനെ ആയതിൽ ഒരു അത്ഭുതവും ഇല്ല, ബ്രിട്ടീഷുകാർ ഇവിടെ അടിച്ചേൽപ്പിച്ച വിക്ടോറിയൻ സംസ്ക്കാരം എങ്ങനെ നിന്റേതാകും?" എന്നൊക്കെ
പക്ഷേ ഒരിക്കൽ യാദൃശ്ചികമായി അവരുടെ Timeline ൽ ഞാൻ രണ്ട് ചിത്രങൾ കണ്ടു... വർഷങ്ങൾക്ക് മുൻപ് അവർ ഭർത്താവിനോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങൾ... ആ നിമിഷം മനസ് വല്ലാതെ ആയി, ഞാൻ പറഞ്ഞതൊക്കെ കൂടി പോയോ എന്നൊരു തോന്നൽ...ഭർത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീയുടെ ആംഗിളിൽ ഞാൻ അത് വരെയും അവരെ കണ്ടിട്ടില്ലായിരുന്നു...
രണ്ട് ദിവസം കഴിഞ്ഞു അമ്മുമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴും എന്റെ മനസിൽ ആPhotos ആയിരുന്നു...
film ഫെസ്റ്റിവലിന് ക്യൂവിൽ നിൽക്കുമ്പോൾ എന്റെ സുഹൃത്തിനോട്പറഞ്ഞു "എടീ, ആ photo കണ്ടതോടെ മനസിൽ ഒരുപാട് feel ആയി "
ചില സിനിമകളിൽ കാണാറുള്ളത് പോലെPhoto യിൽ നിന്ന് മൂവി യിലേക്ക് ഒരു transition.. അവരുടെ ഭർത്താവുമായുള്ള നിമിഷങ്ങൾ ദൃശ്യങ്ങളായി മനസിൽ വന്നു... അപ്പോൾ ഞാൻ വീണ്ടും അവരുടെ മുന്നിൽ തോൽക്കുകയായിരുന്നു....
******************************************************************************
കുടുബത്തിൽ ഒരാളുടെ അപ്രതീക്ഷിത വേർപാടിൽ തളർന്നു പോയ സമയത്താണ് ഞാൻ ആനിയെ പരിചയപ്പെടുന്നത് '... ആ സമയത്ത് ആനിയോടുള്ള സൗഹൃദം മനസിന് ഒരു പാട് ആശ്വാസമായിരുന്നു... അവിടെ യും പതിവ് തെറ്റിയില്ല... പ്രണയം... ഞാനത് ആനിയോട് തുറന്നു പറഞ്ഞു ... ഒരു പക്ഷേ ആ സമയത്ത് എന്നെ വേദനിപ്പിക്കണ്ട എന്നു കരുതി ആ യിരിക്കും അവൾ എന്റെ പ്രണയം സ്വീകരിച്ചത് '...
ദിവസേനയുള്ള ആ നിയുടെ ഫോൺകോളുകൾ എന്നെ ജീവിതത്തിലേക്ക് വീണ്ടും കൊണ്ടുവന്നു... ആ നിയുടെ ഐ ലവ് ടു, ത്രീ, ഫോർ എന്ന പ്രയോഗം മാത്രം മതി ആയിരുന്നു മനസിന് ആശ്വാസം തരാൻ ...
ഒരിക്കൽ ഞാൻ ആനിയോട് ചോദിച്ചു ''എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ " എന്ന്... അപ്പോൾ അവൾ ആ കഥ പറഞ്ഞു " 94 ലോ 95 ലോ ആണ് ... ഞാൻ പോകുന്ന വഴി യിൽ ഒരു ചെക്കൻ എന്നെ കാത്തു നിൽക്കും... എന്നെ ഇഷ്ട്ടമാണ് എന്ന് പറയും ... ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്തില്ല... കുറേ നാൾ കഴിഞ്ഞു ഒരു ദിവസം അവൻ പിന്നെയും ചോദിച്ചു " എന്നെ ഇഷ്ട്ടം ആണോ എന്ന്... ഞാൻ ഇഷ്ട്ടമാണ് എന്നു പറഞ്ഞു ... അവൻ സന്തോഷം മറച്ചു വച്ചില്ല. അവൻ പറഞ്ഞു "എനിക്കിനി ചത്താലും സാരം ഇല്ല"... അവൻ അങ്ങനെ പറഞ്ഞു പോയതാ... അവനും സുഹൃത്തും ബൈക്കിൽ ഒരു കല്യാണത്തിനു പോയതാ... പോകുന്ന വഴിയിൽ ലോറിയുമായി ഇടിച്ചു... പക്ഷേ ഞാൻ അറിഞ്ഞില്ല, വൈകും നേരം അവന്റെ വീടിനു മുന്നിൽ ആൾകൂട്ടം കണ്ടപ്പോ ഴാ ണ് ഞാൻ അറിഞ്ഞത്... ഇപ്പോളും അവനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല... എന്റെ കൺമുന്നിൽ തന്നെ ഉണ്ട്"
ആനിയുടെ കൗമാരകാലവും ഈ സംഭവുമെല്ലാം ദൃശ്യങ്ങളായി എന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്നു.. ആ നിയുടെ പ്രണയം നൊമ്പരമായി തന്നെ എന്നെ കുത്തിനോവിക്കുമായിരുന്നു. പക്ഷേ പിന്നെ പിന്നെ ഒരു വർഷത്തിന് ശേഷം ആനി എന്നിൽ നിന്നും അകന്നു, phone വിളി ഇല്ല, online ൽ കണ്ടാൽ മിണ്ടില്ല... ചിലപ്പോൾ പറയും ഞാൻ രാഹുലിനെ ഒഴിവാക്കിയതല്ല എന്റെ അവസ്ഥ അങ്ങനെ ആണ്... ആനിക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരിക്കാം... പക്ഷേ...
തീരെ ദേഷ്യം സഹിക്കാതെ വന്നപ്പോൾ ഞാൻ പറഞ്ഞു " നിന്റെ പഴയ കാമുകൻ രക്ഷപ്പെട്ടതാണെടീ... അല്ലെങ്കിൽ നിന്റെ ചതി അവനും അറിഞ്ഞേനെ " എന്ന്...
അവസാനമായി ഇങ്ങനെ ഒന്നുകൂടി പറഞ്ഞു ഞാൻ ആനിയുടെ ദൃശ്യങ്ങൾ മനസിൽ നിന്ന് ഡിലീറ്റ് ചെയ്തു
"നിന്നെ പ്രണയിച്ചിരുന്ന ഇന്നലെകളിൽ ഞാൻ ജീവിച്ചിരുന്നില്ല... മരിച്ചവൻ ആയിരുന്നു "

1 comment:

സുധി അറയ്ക്കൽ said...

ഓ!!!

മനസ്സിത്ര കല്ലാക്കാതെ.