Monday, May 25, 2015

"ആരാണ് സണ്ണി ലിയോണ്?

"കൂടുതൽ സ്ത്രീകളും ജനിക്കുന്നത് ചരിത്രം തിരുത്തി കുറിക്കാൻ ആണ് ,പക്ഷെ ഈ സ്ത്രീ ജനിച്ചത് ചരിത്രം മായ്ക്കാൻ ആണ് "
സണ്ണി ലിയോണ് എന്നാ സ്ത്രീയുടെ ജന്മദിനത്തില് നവ മാധ്യമങ്ങളില് പ്രചരിച്ച ഒരു സന്ദേശത്തിന്റെ മലയാള പരിഭാഷ ആണ് ഇത് ...ഇതില് ചരിത്രം മായ്ക്കുക (ഡിലീറ്റ് ഹിസ്റ്ററി )എന്ന പ്രയോഗത്തിന്റെ അർഥം മന്സിലായവർ ഒരു ചെറു ചിരിയോടെ ആ സന്ദേശത്തില് ഇഷ്ട്ടം രേഖ പെടുത്തി ...അപ്പോഴും അത് മനസിലാകതവര് ചോദിച്ചു
"ആരാണ് സണ്ണി ലിയോണ്?"
ആ ചോദ്യത്തിന് ഉത്തരം അറിയുന്നതിന് മുൻപ് മറ്റൊരു സ്ത്രീ വ്യക്തിത്വത്തെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ ...അമേരിക്കാൻ മാധ്യമ ചരിത്രത്തില്  സംവാദ പരിപാടികളില് ഏറ്റവുംകൂടുതൽ  ജനശ്രദ്ധ നേടിയതും മറ്റു സമാന പരിപടികല്ക്ക് എന്നും മാതൃക ആയതും ആയ ടിവി ഷോ യിലൂടെ പ്രശസ്ത ആയ സ്ത്രീ രത്നം    'ഓപ്ര വിന്ഫ്രി '
മാധ്യമ പരിപാടിയിലൂടെയും അഭിനയതിലൂടെയും പ്രശസ്ത ആയി കോടികളുടെ സ്വത്തുക്കളുടെ ഉടമ ആയി മാറിയ  വിന്ഫ്രിയുടെ ഭൂത  കാലത്തിനു വേദനയുടെയും നടകീയതയുടെയും ഒരു പശ്ചാത്തലം ഉണ്ട് .ഒന്പത് വയസ്സ് മുതൽ സ്വന്തം അമ്മാവന്റെയും അര്ഥ സഹോദരന്റെയും കുടുംബ സുഹ്ര്തിന്റെയും ലൈങ്കിക പീടനതിനു ഇര ആകേണ്ടി വന്ന വിധിയുടെ വിളയാട്ടം .പതിനാലാം വയസ്സില് പ്രസവവും മകന്റെ മരണവും ...സാധാരണ ഒരു കുടുംബത്തില് ജനിച്ച ഒരു പെണ്കുട്ടിയുടെ ജീവിതം അവിടെ അവസാനിക്കേണ്ടതാണ് .പക്ഷെ വിന്ഫ്രിക്ക് വിധിക്ക് മുന്നില് തോല്ക്കാൻ മനസില്ലായിരുന്നു .പില്ക്കാലത്ത് അവർ അവരുടെ കഴിവിലൂടെ പ്രശസ്ത ആയപ്പോഴും തന്റെ ഇരുണ്ട ഭൂതകാലം മറച്ചു വെച്ചിരുന്നില്ല .1986 ല് തന്റെ ടിവി ഷോ  ലൈങ്കിക അതിക്രമങ്ങളെ കുറിച്ചുള്ള വിഷയം ചര്ച്ച ചെയ്തപ്പോള് അവർ തന്റെ അനുഭവം തുറന്നു പറഞ്ഞു ..'മുഖം മറയ്ക്കാതെ '...
ലൈങ്കികതയുടെ ഇരകള് ആകേണ്ടി വരുന്നവർ പില്ക്കാലത്ത് പേര് വെളിപ്പെടുതത്തെ മുഖം മറച്ചു ജീവിക്കണം എന്ന സങ്കല്പ്പതോട് ധൈര്യമായി മുഖം തിരിച്ചു ഓപ്ര വിന്ഫ്രി സ്ത്രീത്വത്തിനു പുതിയൊരു മാനം നല്കി ...

പക്ഷെ സണ്ണി ലിയോണ് എന്ന സ്ത്രീയുടെ ജീവിത ത്തിനു  ഓപ്ര വിന്ഫ്രിയുടെ ജീവിതവുമായി വളരെ ഏറെ വ്യത്യാസമുണ്ട് ... പഞ്ചാബികൾ ആയ മാതാപിതാക്കളുടെ മകളായി 1981 ല് ജനിച്ച സണ്ണി നല്ലൊരു കായിക പ്രേമിയും കഴിവുള്ളവളും ആയിരുന്നു …പക്ഷെ  സണ്ണി ലിയോണ് എന്ന പെണ്കുട്ടി  എങ്ങനെ ആണ് മറ്റു വ്യക്തിത്വങ്ങളില്  നിന്ന് വ്യത്യസ്ത ആകുന്നതു? ലൈന്കികതയുടെ പശ്ചാത്തലം സണ്ണിക്ക് ആരും അടിചെല്പ്പിച്ചതോ പീഡനതിലൂടെ നല്കിയതോ ആയിരുന്നില്ല .പതിനാറാം വയസ്സില് അടുത്ത സ്കൂളിലെ ആണ്സുഹ്ര്തിനു അവൾ തന്റെ കന്യകതം പരസ്പര സമ്മതത്തോടെ പങ്കുവെയ്ക്കുക ആയിരുന്നു .പതിനെട്ടാം വയസ്സില് തന്നിലെ ഉഭയ ലൈങ്കിക താല്പര്യം അവൾ തിരിച്ചറിഞ്ഞു …
പതിമൂന്നാം വയസ്സില്  തന്റെ ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടതിനു ശേഷം ഒരു ജർമൻ ബേക്കറിയിലെ ജീവനക്കാരി ആയി ജോലി ചെയ്തിരുന്നു ...തന്റെ സുഹ്ര്തുക്കളുടെ പ്രേരണ യില് ആണ് അവർ modeling രംഗത്തേക്ക് ചുവടു മാറിയത് ...അമേരിക്കയില് നീല ചിത്ര നിര്മാനവും ഒരു സമാന്തര സിനിമ മേഖലയായി മാറിയാതിന്റെ സാധ്യതകള് മനസിലാക്കി കൊണ്ട്  അവൾ പുതിയൊരു ആശയത്തിന് രൂപം നല്കി .പിന്നെ അവൾ മടിച്ചില്ല ലൈന്കികതയുടെ പച്ച ആയ ആവിഷ്ക്കാരങ്ങൾ ആയ  ചിത്രങ്ങളില് അഭിനയിച്ചു കൊണ്ട് തന്റെ 'പ്രശസ്തി ' അവൾ ആസ്വദിച്ചു..സ്വവര്ഗ ലൈന്കികതയും ,പ്രകൃതി വിരുദ്ധം എന്ന് ഇപ്പോഴും വിശേഷിപ്പിക്കപെടുന്ന മറ്റു ലൈന്കികതകളും  അവൾ മറ ഇല്ലാതെ ക്യാമറക്ക് മുന്നില്  തുറന്നു കാട്ടി ...അങ്ങനെ മൊത്തം 56 ചിത്രങ്ങളില് അഭിനയികുകയും 56 ചിത്രങ്ങൾ നിര്മ്മികുകയും ചെയ്തു ...2012 ആയപ്പോഴേക്കും ജിസ്മ് 2 എന്ന ചിതരതിലൂടെ ബോളി വുഡ് ലേക്കും തന്റെ സാനിധ്യം അറിയിച്ചു .വെറും ഒരു നീല ചിത്ര നടി മാത്രമല്ല താൻ ഒരു മികച്ച അഭിനേത്രി കൂടി ആണ് എന്ന് പിന്നീട് വന്ന രാഗിണി എം എം എസ് 2 ഉള്പ്പടെ ഉള്ള ചിത്രങ്ങളിലൂടെസണ്ണി തെളിയിച്ചു ..തുടർന്ന് തമിഴ് തെലുങ്ക്‌   ചിത്രങ്ങളിലെ ഐറ്റം ഡാന്സ്സ്സുകളിലൂടെ
ദക്ഷിണേന്ദ്യയെയും അവർ ഇളക്കി മറിച്ചു...ചിലപ്പോള് തീര്ത്തും സൌമ്യവും ചിലപ്പോൾ  വികരൊജ്ജലവുമയ മുഖ ഭാവങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ രതി റാണി ക്കെതിരെ 2015 മെയ് മാസത്തില് ഒരു എഫ് ഐ ആര രേജിസ്റെർ ചെയ്യപെട്ടു .സണ്ണിയുടെ ലൈങ്കിക വൈകൃതങ്ങള് നിറഞ്ഞ ദൃശ്യങ്ങള് ഇന്ത്യൻ സംസ്ക്കരതിനെ അവഹേളിക്കുകയാണെന്ന് ആയിരുന്നു പരാതി...ശിക്ഷ നിയമം 292 എ ,292 ,294 എന്നീ വകുപ്പുകളും കാമസൂത്രയുടെ നാട്ടില് അവര്ക്കെതിരെ ചുമത്തി ...
പക്ഷെ സണ്ണി ലീയോണ് ഇപ്പോഴും പ്രയാണം തുടരുകയാണ് ...വിശ്വസിക്കുന്നതോ നില നില്ക്കുന്നതോ ആയ സദാചാര സങ്കല്പ്പങ്ങളുടെ ഇസ്തിരിയിട്ട പ്രതലത്തിലൂടെ തന്റെ നഗ്നപാദ മൂന്നി നടന്നു നീങ്ങി ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്,മുഖ്യധാര സമൂഹത്തിനു നേരെ  തന്റെ വശ്യമായ ചിരി ചിരിച്ചു ....
 അവള് ചരിത്രം തിരുത്തുകയല്ല മായ്ക്കുക തന്നെ ആണ് ...
മുഖം മറയ്ക്കാതെ "

Monday, May 11, 2015

ഘര് വാപ്പാസ്സി

ഘര് വാപ്പാസ്സി വ്യാപകമായതോടെ പാറശാല ഒരു പെന്തകൊസ്തു പാസ്റെർ മതം മാറി .മുൻപ് സുവിശേഷ യോഗങ്ങളില് പ്രസങ്ങിച്ചിരുന്ന അദ്ദേഹം പിന്നെ രാമായണ ക്ലാസ്സ് എടുക്കാൻ പോയി ...മതം മാറി എങ്കിലും അദ്ധേഹത്തിന്റെ ശൈലി മാറിയിരുന്നില്ല .അദ്ധേഹത്തിന്റെ രാമായണ ക്ലാസ് ഇങ്ങനെ ആയിരുന്നു ...
"ഇന്ന് നമ്മള് ധ്യാനിക്കാൻ പോകുന്നത് ...വാല്മീകി എഴുതിയ സുവിശേഷം .അതിന്റെ പത്താം അദ്ധ്യായം ...
അന്നൊരു പകല്കാലം ...രാവണൻ പുഷ്പ്പക വിമാനത്തില് സീതാ ദേവിയെ തട്ടിക്കൊണ്ടു പോയി....
ഹലലൂയ ..ഹോ അത്ഭുതം എന്ന് പറയട്ടെ ...അകലെ നിന്ന് ഒരു അശരീരി അപ്പോൾ ഉണ്ടായി .."ഹേരാവണാ നിനക്ക് കൈകൾ തന്നിക്കുന്നത് വേണ്ടാത്തത് ചെയ്യാൻ അല്ല "...ഓ ഗ്ലോറി ...
നിങ്ങളില് എത്ര പേർ വിശ്വസ്സിക്കുണ്ട് ഈ കഥ ?
വിസസിക്കുന്നവർ കരത്തെ അടിച്ചു കൊണ്ട് രാവണനെ മഹത്വ പെടുതുവിൻ ...
ഓ ര ബാബാ ..ഷീ ര ബാബാ ..ഷന്തരിയക്ക...ഷന്തരിയ...."