Sunday, October 26, 2014

സുഹ്ര്തുക്കള്


2002 ല് ആണ് ഞാന് ചാറ്റിങ് തുടങ്ങുന്നത് ,ഇന്റർ നെറ്റ് ന്റെ ലോകത്തേക്ക് എന്നെ കൊണ്ട് വന്നത് എന്റെ കുന്ഗ് ഫു മാസ്റ്റര് ആയ അമ്മാവന് ആണ്...ഒരു കാലത്ത് chating വല്ലാതെ addiction ആയിരുന്നു ...2003 -2005 കാലഘട്ടത്തില് യാഹൂ ചാറ്റിലെ കേരള റൂമുകളിലെ സ്ഥിരം സാനിധ്യം ആയിരുന്നു ഞാന് ....ആദ്യമായി ഞാൻ നേരിട്ട് കാണുന്ന ചാറ്റ് സുഹ്ര്തുക്കള് ആയിരുന്നു തിരുവനതപുരത്തെ കിടിലം ആയ വിനോജ് നായര് എന്ന വീക്കെ അണ്ണനും പിന്നെ
ഒരു uk കാരി പെണ്‍കുട്ടിയും .ഞങ്ങളുടെ കണ്ടുമുട്ടലും സൌഹൃദ നിമിഷങ്ങലുമൊക്കെ ഇപ്പോഴും ഒര്മയിലുണ്ട് .2005 ല് ആയിരുന്നു അത്...മുന്കൂട്ടി തീരുമാനിച്ചു കണ്ടുമുട്ടിയ സോഷ്യല് മീഡിയ സുഹ്ര്തുക്കള് ആണും പെണ്ണുമായി നിരവധി ഉണ്ട് എങ്കിലും ഞാൻ ഇവിടെ പറയാന് പോകുനത് യാദൃശികമായി എന്നെ തിരിച്ചറിഞ്ഞ ചില ഫേസ് ബുക്ക്‌ സുഹ്ര്തുക്കളെ കുറിച്ചാണ് ...
ഒരിക്കല് സന്ധ്യക്ക്‌ ബസ്സിൽ ഇരുന്നു യാത്ര ചെയുംബോഴയിരുന്നു അടുത്ത് നിന്ന ഒരാള് ചോദിച്ചത് "രാഹുൽ അല്ലെ?ഫേസ് ബൂകില് കാണാറുണ്ട് "
എന്നെ ആദ്യമായി തിരിച്ചറിഞ്ഞ ആ സുഹ്രത് ആയിരുന്നു ബിജു രേവമ്മ ,,,
പിന്നെ ഒരിക്കല് പോലീസെ കാന്റീനിലു നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴും ഇതേ ചോദ്യവുമായി ഒരാള് വന്നു "ബിന്നി ഷാരോണ്‍ "
ഒരിക്കല് ഒരു വനിതാ സുഹ്രത്തിനെ കാണാൻ നെയ്യടിങ്കരക്ക് അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പിൽ കാത്തു നില്ക്കുമ്പോഴായിരുന്നു അത് വഴി പോയ ഒരു ബസ്സില് നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വരുനത്‌ കണ്ടത് ..അതും ബിന്നി ആയിരുന്നു ...
ഒരിക്കല് കേരള തമിഴ്നാട് ബോര്ടെരില് വെച്ച് ഞാൻ നടന്നു പോകുമ്പോള് ഒരു കാര് എന്റെ മുന്നില് സ്ലോ ചെയ്തു ...അത് എന്റെ ഫേസ് ബുക്ക്‌ സുഹ്ര്തും പള്ളിളിയിലെ അച്ഛനും ആയ സെലവദാസ് പ്രമോദും ഭാര്യയും ആയിരുന്നു ...
വഴുതക്കാട് രാത്രി ബസ്സ്‌ കത്ത് നില്കുമ്പോള് കുറെ തവണ വണ്ടി നിറുത്തി എനിക്ക് ലിഫ്റ്റ്‌ തരുന്ന ഒരു പയ്യന് ഉണ്ടായിരുന്നു ,പേര് ഞാൻ ഒര്കുനില്ല .ഹെല്മറ്റ് വെച്ചത് കൊണ്ട് മുഖവും അത്ര ഒര്മയിലില്ല ,എങ്കിലും അത് വഴി പോകുമ്പോഴൊക്കെ ഞാൻ അവിടെ ഉണ്ടോ എന്ന് നോക്കി പോകുന്ന്ന ആ ഫേസ് ബുക്ക്‌ സുഹ്ര്തിനോട് എനിക്ക് വളരെ നന്ദി ഉണ്ട് ...
കുറച്ചു നാളുകൾക്കു മുൻപ് മോളെയും കൊണ്ട് തൈക്കാട് സര്ക്കാര് ആശുപത്രിയിൽ പോയതായിരുന്നു ഞങ്ങള് .ഭാര്യയുടെ ചേച്ചിയുടെ പ്രസവുമയി ബന്ധപെട്ടു ഭാര്യ ആശുപത്രി ക്കുള്ളിലേക്ക് പോയി,പുറത്തു മോളെയും കൊണ്ട് കാത്തിരിക്കുമ്പോഴായിരുന്നു ഒരാള് വന്നിട്ട് പരിചയപെട്ടിട്ട് പറഞ്ഞു "ഫേസ് ബുക്കില് നിറഞ്ഞു നില്ക്കുവല്ലേ "
ബിജു ഡേവിഡ്‌ എന്ന പത്തനംതിട്ടകാരൻ ആയിരുന്നു അത് ...
ഫേസ് ബുക്കില് നമ്മള് വലിയ സംഭവം ഒന്നുമല്ല എങ്കിലും ,ഇവിടുത്തെ അല്ലറ ചില്ലറ എഴുത്തുകളുടെ പേരില് മാത്രം എന്നെ തിരിച്ചരിയുന്നതിലെ സന്തോഷം വളരെ അധികമാണ് ...
കഴിഞ്ഞ ആഴ്ചയാണ് ...രാത്രി ബേക്കറി ജങ്ങ്ഷനില് നിന്നപ്പോള് ഒരു സ്കൂട്ടെരു പെട്ടെന്ന് എന്റെ മുന്പില് വന്നു നിന്ന് .സ്കൂട്ടെരു ഓടിച്ചിരുന ആള് രൂക്ഷമായി നോക്കുന്നുമുണ്ട് ,എനിക്ക് ആളെ ഒട്ടും പരിചയവും ഇല്ല .ഫേസ് ബുക്കില് ആണും പെണുമായി അത്യാവശ്യം ശത്രുക്കള് ഉള്ളകാര്യം പെട്ടെന്ന് ഒര്മ്മവന്നു .അങ്ങനെ ആരുടെ എങ്കിലും കൊട്ടേഷന് ആയിരികുമോ "എങ്കിലും അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു "മനസിലായില്ല ",പുള്ളി പറഞ്ഞു "ധൈര്യമായി കേറിക്കോ "
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല വണ്ടിയില് കയറി ...വണ്ടിയില് പോകുമ്പോഴും പുള്ളി ഒന്നും മിണ്ടുനില്ല .ഞാൻ ഉറപ്പിച്ചു ,ഇതെന്റെ ഫേസ് ബുക്ക്‌ സുഹ്രത് തന്നെ ...ആരാണ് എന്ന് അങ്ങോട്ട്‌ ചോദിയ്ക്കാൻ പോകും മുൻപേ മറുപടി വന്നു "നിങ്ങളുടെ വീട്ടിലെ കാറിന്റെ നമ്പര് പ്ലേറ്റ് എഴുതിയത് ഞാന് ആണ്,നിങ്ങളുടെ വീടിനടുതാണ് താമസം "
ഒരുനിമിഷം ഞാൻ നിശബ്ദന് ആയി ...
ഫേസ് ബൂകില് വന്നു സൂര്യന് കീഴിലുള്ള എല്ലാ കാര്യത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു ലോകത്ത് എവിടെയൊക്കയോ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കിയ എനിക്ക് വീടിനടുത് താമസിക്കുന്ന ഒരാളെ തിരിച്ചറിയാന് കഴിയാത്തതിലുള്ള എന്റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചോർത്തു പുച്ഛം തോന്നി ..

Monday, October 20, 2014

ബര്ത്ഡേ


ഒരു ദിവസം കുട്ടപ്പന ചേട്ടന് സുഹ്രത്തിന്റെ ഒരു കാൾ വന്നു "നാളെ മോന്റെ ബർത്ത് ഡേ ആണ്,രാത്രി ആണ് ചടങ്ങ് ,നീ വരണം "
കുട്ടപ്പന് ചേട്ടന് സന്തോഷമായി .വരാമെന്ന് ഏറ്റു .പിറ്റേ ദിവസം സന്ധ്യ ക്ക് തന്നെ  കുട്ടപ്പന് ചേട്ടൻ ബർത്ത് ഡേ ക്ക് പോകാനൊരുങ്ങി..പോകുന്ന വഴിക്ക് ഒരു ഐഡിയ തോന്നി.എന്തായാലും ഒരു ആഘോഷതിനല്ലേ പോകുന്നത്,രണ്ടെണ്ണം അടിക്കുന്നതില് തെറ്റ് ഇല്ലല്ലോ ...പിന്നെ ഒട്ടും താമസിച്ചില്ല ബാറില് കേറി നന്നായി ഒന്ന് മിനുങ്ങി ..എന്നിട്ട് കൂട്ടുകാരന്റെ വീടിലേക്ക്‌ യാത്ര ആയി ...വീട് ഏതാണെന്ന് ഒരു എത്തും പിടിയും കിട്ടുനില്ല ..ആരോടും ചോദിക്കാനും മിനകെട്ടില്ല .അടുത്ത് ഒരു വീടില് നല്ല ആള്കൂട്ടം ,പുറത്തു ട്യൂബ് ലൈറ്റ് ഉം ഇട്ടിടുണ്ട് .അത് തന്നെ വീട് എന്ന് ഉറപ്പിച്ചു ആ വീട്ടിലേക്കു കേറി .പക്ഷെ കുട്ടപ്പന ചേട്ടന് വീട് മാറി പോയി.അതൊരു മരണ വീടായിരുന്നു ...കുട്ടപ്പന ചേട്ടന് അത് മനസിലായതും ഇല്ല .ജനങ്ങള്കിടയിലൂടെ അകത്തു കയറി ശവപെട്ടിയില് കത്തിച്ചിരുന്ന മെഴുകുതിരി എല്ലാം ഊതിയണച്ച് കുട്ടപ്പന ചേട്ടന് കൈ കൊട്ടി കൊണ്ട് പാടി
"ഹാപ്പി ബര്ത്ഡേ ട യു ...ഹാപ്പി ബര്ത്ഡേ ട യു" .

Friday, October 17, 2014

പുസ്തകം


ഒരാൾക്ക്‌ വലിയൊരു ആഗ്രഹം ആയിരുന്നു ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്...അവസാനം കയിലുള്ള പൈസ് ഒക്കെ കൂട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു .പ്രകാശന ചടങ്ങ് നടന്നു .അന്നേ ദിവസ്സം തന്നെ വില്ക്കാനായി 50 പുസ്തകങ്ങള് വീടില് നിന്ന് കൊണ്ട് പോയി .തിരിച്ചു വീട്ടില് വന്നപ്പോള് ഭാര്യ ചോദിച്ചു "എത്ര പുസ്തകം വിറ്റു പോയി?"
എഴുത്തുകാരന് പുസ്തകം എന്നി നോക്കിയപ്പോൾ 45 പുസ്തകം കയിൽ ഉണ്ട് ...എന്നിട്ട്   പറഞ്ഞു "5 പുസ്തകം വിറ്റു പോയി "
അപ്പോൾ ഭാര്യ "ഇങ്ങനെ ആയാല്എങ്ങനെയാ ?പ്രകാശനം ആയിട്ട് പോലും വിറ്റത് വെറും 5 പുസ്തകങ്ങൾ"
അപ്പോൾ എഴുത്തുകാരന് പറഞ്ഞു "നീ വിഷമിക്കണ്ട ,നമുക്ക് ഒരു പ്രകാശന ചടങ്ങ് കൂടി വെയ്ക്കാം .അന്ന് പുസ്തകങ്ങള് വിറ്റു പോകും "
അടുത്ത ചടങ്ങില് എഴുത്തുകാരൻ 100 പുസ്തകങ്ങള് കൊണ്ട് പോയി.ചടങ്ങ് കഴിഞ്ഞു തിരിച്ചു വന്ന ഉടനെ ഭാര്യ ബാഗ്‌ തുറന്നു പുസ്തകങ്ങള് എണ്ണി നോക്കി
മൊത്തം 105 പുസ്തകങ്ങള് .അപ്പോൾ ഭാര്യ ചോദിച്ചു ..."എന്ത് പറ്റി?100 പുസ്തകം കൊണ്ട് പോയിട്ട് ഇത് 105 പുസ്തകം ഉണ്ടല്ലോ ...ആരും വാങ്ങിചില്ലേ?"
അപ്പോൾ എഴുത്തുകാരൻ "പുതിയതായി ആരും വാങ്ങിച്ചില്ല എന്നത് പോട്ടെന്നു വെയ്ക്കാം .പക്ഷെ നേരത്തെ വാങ്ങിച്ച 5 പേര് ആ പുസ്തകം തിരിച്ചു തന്നെടി "

Monday, October 13, 2014

ബസ്സ്‌


ബസ്സ്‌ പുറപ്പെടുന്നതിനു തൊട്ടു മുന്പാണ് യാത്രക്കാർ അത് കണ്ടത് ...സീറ്റില് ഒരു കുഞ്ഞിനെ കിടത്തിയിരിക്കുന്നു .ബഹളം കേട്ട് ഓടി വന്ന കണ്ടക്ടർ വന്നു കുഞ്ഞിനെ എടുത്തു ...ജനിച്ചു ദിവസ്സങ്ങൾ മാത്രം ആയ ഒരു ചോര കുഞ്ഞു ..അത് കണ്ട ഒരു സ്ത്രീ പറഞ്ഞു"ആരാണീ മഹാ പാപം ചെയ്തത് ...സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് പോകാൻ തോനിയല്ലോ '
യാത്രക്കാർ ഉറക്കെ പറഞ്ഞു "ബസ്സ്‌ നേരെ പോലീസെ സ്റെഷനിലേക്ക് പോട്ടെ "
അപ്പോഴാണ്‌ ഒരാള് ഓടി ബസ്സില കേറി വന്നത് ,എന്നിട്ട് കണ്ട ക്ടരോട് "കൊച്ചിനെ അവിടെ വെക്ക് ഉവ്വ ..."
നിങ്ങൾ ആരാണ് ?"
"ഞാൻ കൊച്ചിന്റെ അച്ഛനാ "
"ഈ പിഞ്ചു കുഞ്ഞിനെ ഇവിടെ വെച്ചിട്ടാണോ നിങ്ങള് പുറത്തു പോയത് ?"
"അത് ഞാൻ സീറ്റ്‌ പോകാതിരിക്കാന് വെച്ചതാടോ "

കല്യണം മുടക്കികള്


വേണ്ടപെട്ടവരും അല്ലാത്തവരുമായ പലരുടെയും കല്യാണം മുടക്കുക്ക എന്ന വിനോദം കൈമുതലക്കിവർ എല്ലാ നാട്ടിലും ഉണ്ട് .സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത ഇവരെ കല്യണം മുടക്കികള് എന്ന് ആണ് വിളിക്കുന്നത്‌ .കല്യാണം മുടക്കിലൂടെ ഇവര നേടുന്നത് സാമ്പത്തിക ലാഭം അല്ല മറിച്ചു ആത്മ സംതൃപ്തി മാത്രം ആണ് .
ആലോചന വരുന്ന വ്യക്തിയുടെ കുറ്റങ്ങള് പറയാൻ ചിലപ്പോള കിട്ടിയില്ലെങ്കില്  "ഒന്ന് രണ്ടു ആലോചനകള് മുടങ്ങി പോയ കുട്ടി ആണ് "എന്ന് ഒരു അഭിപ്രായം എങ്കിലും പറയാതെ ഇവര്ക്ക് സമധാനം ആകില്ല ....കല്യാണ ആലോചനകള് മുടങ്ങാത്ത ആരും ഇല്ല എങ്കിലും ഈ അഭിപ്രായം കേള്ക്കുന്നവരുടെ തീരുമാനം ഊഹ്ഹിക്കാമല്ലോ .
ഞങ്ങളുടെ നാട്ടില് ഒരു സ്ത്രീ ഉണ്ട് അവരോടു ആരെങ്കിലും ഇങ്ങനെ ചോദിക്കുന്നു എന്നിരിക്കട്ടെ "നമ്മുടെ ഗോപാലന്റെ മോൾക്ക്‌ ഒരു ആലോചന വന്നിടുണ്ട് ...അവള് ആള് എങ്ങനെയാ ?'
അപ്പോൾ അവര് പറയും "ഓ ..നമ്മൾ എന്തോന്ന് പറയാന് ?രാവിലെ ഒരു ബാഗും തൂക്കി പോണത് കാണാം .എവിടെ പോണോ എന്തോ ..നമുക്കറിഞ്ഞൂഡേയ് ...നമ്മള് കാണാത്തത് പറയാൻ പാടില്ലല്ലോ ...എന്തരായാലും അവളുടെ കയ്യില് ഇപ്പോൾ കുറെ പൈസ ഉണ്ട് ..."
ഇത് കേള്ക്കുന്ന സാധാരണ ആരും ആ പെണ്‍കുട്ടിയെ കല്യാണം ആലോചിക്കില്ല എന്ന് അവര്ക്കരിയം .
കല്യാണം മുടക്കല് ടയലോഗ്ഗുകള് നിരവധി ആണ് .ഒരു ഉദാഹരണം .
"അവള് പണ്ടൊരു ഹിന്ദിക്കാരന്റെ കൂടെ ഇറങ്ങി  പോയി  ആന്ദ്രയില് ആയിരുന്നു കുറച്ചു  ദിവസ്സം ,അവസാനം ഇവരൊക്കെ പോയി വിളിച്ചോണ്ട് വന്നു ...മോള് എവിടെ ആയിരുന്നു എന്ന് ചോദിച്ച നമ്മോടു പറഞ്ഞത് "അവള് ആന്ധ്രയില് എക്സ് കര്ഷന് പോയിരികുക ആയിരുന്നു എന്ന് ആണ് ..."

പണ്ട് തിരുവനതപുരത്ത് കാട്ടകടയില് ഒരു കല്യാണം മുടക്കി അമ്മാവന് ഉണ്ടായിരുന്നു .ആ നാട്ടില് വരുന്ന കല്യാണം മുഴുവൻ അങ്ങേരു മുടക്കും .അങ്ങനെ ഒരിക്കല് നാട്ടുകാരെല്ലാം കൂടി സംഘടിച്ചു ഇയാളെ ഭീഷണി പെടുത്തി ..."ഇനി മേലാല് ഒരാളുടെയും കുറ്റം നിങ്ങള് പറയരുത് .പറഞ്ഞെന്നു അറിഞ്ഞാല് ...."
അതില് അമ്മാവന വീണു .അന്ന് അയാള് ഒരു തീരുമാനം എടുത്തു ഇനി ആരെയും കുറിച്ച് കുറ്റം പറയില്ല .ആരുടേയും കല്യാണം മുടക്കില്ല ..."
ഈ തീരുമാനം എടുത്തതിന്റെ പിറ്റേ ദിവസ്സം ഒരാള് ഇയാളോട് ചോദിച്ചു ..."നിങ്ങളുടെ ചേട്ടന്റെ മോന്റെ കല്യാണം ഉറപ്പിച്ചു എന്ന് അറിഞ്ഞല്ലോ ...പെണ്ണ് ഞങ്ങള്ക്ക് വേണ്ട പെട്ട വീട്ടിലെയാ...ആ പയ്യന് ആള് എങ്ങനെയാ ?"
അപ്പോൾ അമ്മാവന് : "ഓ ...ഞാൻ ഒന്നും പറയണി ല്ലേ ..നിങ്ങൾ കല്യാണം എല്ലാം ഉറപ്പിചില്ലേ ...അത് നടക്കട്ടെ "
"ശേ അതല്ലാലോ ,നിങ്ങളുടെ ചേട്ടന്റെ മോന് അല്ലെ ...നിങ്ങള്ക്കരിയാതെ ഇരികില്ലല്ലോ .എന്നോട് സ്വകര്യമായി പറ ,എങ്ങനെ ആണ് ആ പയ്യന് "
അപ്പോൾ അമ്മാവന്റെ മറുപടി ഇങ്ങനെ ആയിരുന്നു
"ഇനി ഞാന് വല്ലതും പറഞ്ഞിട്ട് വേണം വൈകും നേരം ആകുമ്പോള് അവൻ വെള്ളം അടിച്ചിട്ട് വന്നിട്ട് എന്നെ പിടിച്ചു തല്ലാന്..അല്ലെ?"

Monday, September 1, 2014

ഐസ് ബക്കെറ്റ് ചാലെഞ്ജ്

"അപ്പുപ്പ ഈ ഐസ് ബക്കെറ്റ് ചാലെഞ്ജ് നെ കുറിച്ച് എന്താ അഭിപ്രായം?"
"അതൊക്കെ ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പൊങ്ങച്ചങ്ങൾ അല്ലെ...ഈ ഫേസ് ബുക്ക്‌ ഒക്കെ വരുന്നതിനു എത്രയോ മുൻപേ ഞാൻ ഇത് ഒക്കെ ചെയ്തിട്ടുണ്ട് ....."
"?ഐസ് ബക്കെറ്റ് ചാലെഞ്ജ് ആണോ?അതെങ്ങനെ?"
"അതൊന്നുംമല്ല മോനെ...ഞാൻ ചെയ്തിട്ടുള്ളത് ഹോട്ട് വാട്ടർ ചാലെഞ്ജ് ആണ് ...എന്റെ കെട്ട്യോളും ആയി വഴക്കുണ്ടാകുംബോഴെല്ലാം അവള് എത്ര തവണ യാ ചൂട് വെള്ളം കോരി എന്റെ തലയില് ഒഴിചിട്ടുള്ളത് എന്നറിയാമോ ..അന്ന് ഒന്നും ഫോട്ടോ എടുത്തു വെയ്ക്കനൊ,പോസ്റ്റ്‌ ചെയ്യാനോ ഒന്നും ആരും ഇല്ലായിരുന്നു..."

ജീവിതത്തില് കേട്ട ഏറ്റവും വലിയ പുളു

ഞാൻ ജീവിതത്തില് കേട്ട ഏറ്റവും വലിയ പുളു ഏതാണെന്ന് ചോദിച്ചാല് എനിക്ക് കൂടുതല് ഒന്നും ആലോചിക്കാൻ ഇല്ല ...ഒരിക്കല് അച്ഛനെ കാണാൻ ഏതോ ഒരു ആള് വന്നിരുന്നു .സിറ്റ് ഔറ്റിലു ഇരുന്നു അവർ സംസാരികുകയാണ്...പുള്ളിയെ ഞാൻ കണ്ടില്ല .പക്ഷെ ശബ്ദം കേള്ക്കാം ...അച്ഛൻ ചോദിക്കുന്നു "എന്ത് കൊണ്ടാണ് വിദേശത്ത് സെറ്റില് ആകാൻ കാരണം ?" അപ്പോൾ അയാള് പറയുന്നു "സാറെ ,ഇവിടുത്തെ ജോലി ഒക്കെ ചെയ്തു മടുത്തു ഇനി എന്ത് എന്ന് ചിന്തിച്ചു ഞാൻ കിടന്നപ്പോൾ മഹാത്മാ ഗാന്ധി വന്നു എന്റെ ചെവിയില് പറയുന്ന പോലെ തോന്നി ...ഗാന്ധി യുടെ ശബ്ദം ഞാൻ കേട്ടു...ഗാന്ധി പറഞ്ഞു "quit india " ...അത് കേട്ട ഉടനെ ഞാൻ ഇന്ത്യ വിട്ടു വിദേശത്ത് പോയി...

Monday, August 18, 2014

മലയാളികള് ഇംഗ്ലീഷ് പ്രയോഗിക്കുമ്പോള് ...


ആംഗലേയ ഭാഷ സംസാരിക്കുന്നവര് ഉയര്ന്ന സംസ്ക്കാരത്തിനു ഉടമയയാവര് ആണെന്ന് ചിന്തിക്കുന്നവരില് മുന്പന്തിയില് നില്ക്കുന്നത് മലയാളികള് ആണ്.മറ്റേതു ഭാഷയെയും പോലെ തന്നെ ഇംഗ്ലീഷ് ഉം ഒരു സംസാര മാധ്യമം ആണ് എന്ന് ഒന്നും ആരും ചിന്തിക്കാന് മിനക്കെടാറില്ല...ഇംഗ്ലീഷ് പ്രയോഗത്തില് സംഭവിക്കുന്ന തെറ്റുകളെ പർവതീകരിച്ച് തമാശകള് സൃഷ്ട്ടിക്കുന്നതിലും നമ്മള് പിന്നില് അല്ല .മാതൃ ഭാഷക്ക് പുറമേ മറ്റു ഭാഷകള് പ്രയോഗിക്കുംബോളും പല കൌതുകങ്ങളും സംഭവിക്കാറുണ്ട് .തമിഴ് നാട്ടുകാരുടെ ഇംഗ്ലീഷ് പ്രയോഗങ്ങള് അല്പ്പം വ്യത്യസ്തമാണ് .ഇംഗ്ലീഷ് ലെ ചില വാക്കുകള് അവര് മറ്റു അർത്ഥങ്ങളില് പ്രയോഗിക്കാറുണ്ട് ."നടു റോട്ടിലെ ഒരു ഫിഗറെ പാതെന്" എന്ന് പറഞ്ഞാല് നടുരോടിൽ വെച്ച് ഒരു സുന്ദരിയെ കണ്ടു എന്ന് ആണ് അർഥം .ഫിഗര് എന്നാ വാക്ക് തമിഴര്ക്ക് സുന്ദരി ഏന് ആണ് ."സുമ്മ റീല് പോടാതെ "എന്ന് വെച്ചാല് "വെറുതെ നുണ പറയരുത് "ഏന് ആണ് അർഥം .ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുന്നതിനെ ആണ് സിനിമ അഥവാ "റീല് " എന്നാ വാക് കൊണ്ട് അവര് ഉധേശിക്കുനത്.ലൂസ് പയ്യന് എന്ന് വെച്ചാല് സമ നില തെറ്റിയവന് എന്ന് ആണ് തമിഴില് അർഥം .

മലയാളികള് ഇംഗ്ലീഷ് പ്രയോഗിക്കുമ്പോള് തെറ്റി പോകുമോ എന്നാ ഭയം കാരണം വെറുതെ റിസ്ക് എടുക്കണ്ട എന്ന് വിചാരിച്ചു പലരും പല ഇംഗ്ലീഷ് വാക്കുകളും മലയാളീകരിക്കാറുണ്ട്.ഉദാഹരണത്തിന് ,ഒരിക്കലു ഒരു ബെക്കരിയില് വെച്ച് ഒരു അമ്മുമ്മ കടക്കാരനോട് ചോടികുനത് കേട്ടു"മോനെ മുട്ട വെച്ച കേക്ക് ഉണ്ടോ "എന്ന് .puffs ആണ് അവര് ഉദ്ദേശിച്ചത് .ഒരിക്കല് കുണ്ടമണ്കടവ് ബസ് സ്റൊപ്പില് വെച്ച് രണ്ടു അമുമ്മമാര് സംസാരിക്കുന്നതു കേട്ടു
"വീട്ടില് കുട വാങ്ങിച്ചതോടെ പിള്ളേര് ഇപ്പോഴും ടിവിക്ക് മുന്പിലാണ് "
"കുടയോ ?"
"ഓ .റ്റെറസ്സിലു വെയ്ക്കുന്ന കുടയെ"
ഓ..ഡിഷ് ആന്റിന "
ഓ ഓ അത് തന്നെ "
എന്റെ ഒരു സുഹ്ര്ത്തിനു ഒരിക്കല് ഒരു പെണ്ണിനോട് പ്രേമം മൂത്തു.അവളെ ഇപ്പോഴും കണ്ടു കൊണ്ടിരിക്കണം എന്ന് ഒരു ആഗ്രഹം .അവളുടെ ഒരു pass port size photo വേണം .പക്ഷെ അവനു ചോദിക്കാന് ഒരു മടി .ഈ പാസ്പോർട്ട് സൈസ് എന്ന് ഒക്കെ പറയുമ്പോള് തെറ്റി പോകുമോ എന്ന് ഒരു പേടി .പക്ഷെ അവന് അത് അഡ്ജസ്റ്റ് ചെയ്തതിങ്ങനെ ആണ് "എടി ,നിന്റെ കയ്യും കാലും ഇല്ലാത്ത ഒരു ഫോട്ടോ തരുമോ "

പണ്ട് വഴുതക്കാട് ഞങ്ങളുടെ ഒരു പരിചയക്കാരി ചേച്ചി താമസിച്ചിരുന്നു .വര്ഷങ്ങള്ക്ക് മുന്പാണ് .അന്ന് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കാന് വലിയൊരു ബാസ്ക്കെറ്റ് സ്ഥാപിച്ചിരുന്നു .അതില് "use me "എന്ന് എഴുതിയിരിക്കും .ചവറുകള് നിലതിടാതെ ബാസ്ക്കറ്റില് ഇടാന് ആണ് ഉദേശിക്കുന്നത് .ഒരിക്കല് ഈ ചേച്ചി ചവറു കളയാനായി പോവുകയാണ് .അപ്പോൾ ദൂരെ നിന്നും അവരുടെ പരിചയക്കാരി വിളിച്ചു ചോദിച്ചു "ബീനേ എങ്ങോട്ടാ" അപ്പോൾ ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു "use me ..use me .."
ചേച്ചി ഉദേശിച്ചത് ചവറു കളയാന് പോകുന്നു എന്ന് ആയിരുന്നെകിലും അത് കേട്ട ചില പുരുഷ കേസരികള് അവരെ സംശയത്തോടെ നോക്കി കൊണ്ട് പോയി …

എനിക്കൊരു സുഹ്ര്തുണ്ട് .പേര് ശ്രീകാന്ത് (പേര് സങ്കല്പ്പികം അല്ല ).അവനു ഇംഗ്ലീഷ് ഭാഷയോട് ഭയങ്കര ഭ്രമം ആണ് .രാവിലെ എഴുനേറ്റു ആദ്യം വായിക്കുന്നത് സ്പോക്കെൻ ഇംഗ്ലീഷ് പുസ്തകങ്ങള് ആണ് .ഒരിക്കല് ഇവനും കുറച്ചു പെണ് പിള്ളേരും കൂടി ഒരു ഓഫീസ്സില് പോയി . അവിടെ വെച്ച് സെക്യുരിറ്റി അവരെ തടഞ്ഞു .എനിട്ട് ചോദിച്ചു വിടെ പോകുന്നു?"അപ്പോൾ പെണ്കുട്ടികളു പറഞ്ഞു "ഞങ്ങള് ട്രൈനീസ്ആണ് .."
സെകുരിട്ടി പറഞ്ഞു "നിങ്ങള്കുള്ള വഴി ഇതല്ല ,അത് അപ്പുറത്തെ ഗേറ്റ് ആണ് ഇതുവഴി വരരുത് “"..."പെണ്കുട്ടികളു പറഞ്ഞു "സോറി ഞങ്ങള്ക്ക് അറിയില്ലാരുന്നു "
സെകുരിട്ടി പറഞ്ഞു"ശരി സാരം ഇല്ല പൊയ്ക്കോളൂ "
പ്രശ്നം അവിടെ തീര്ന്നു എങ്കിലും നമ്മുടെ സുഹ്ര്ത്തിനു ഒരു ആഗ്രഹം ,ഇവളുമാരുടെ മുന്പില് ഒന്ന് ഇംഗ്ലീഷ് പറയണം .അവന് സെക്യുരിട്ടിയുടെ അടുത്ത് ചെന്ന് പറഞ്ഞു
"sorry sir,,, dont repeat it ..ok "

കുറച്ചു നാൾ മുൻപ് നടന്ന ഒരു സംഭവം ആണ് ...ഒരു സ്റെജ്ജ് ഷോ നടക്കുന്നു ,നമ്മുടെ ജാസ്സി ചേട്ടൻ പാട്ട് പാടുന്നു .
ചൈന ടൌണ് എന്നാ സിനിമയിലെ "അരികെ നിന്നാലും അറിയുവാൻ ആകുമോ സ്നേഹം "എന്ന പാട്ട് ആണ് ...
(ഈ പാട്ട് ആദ്യം വന്നത് ,കന്നടയിൽ ആണ് സഞ്ജു വേഡ്സ് ഗീത എന്ന ചിത്രത്തിൽ ...)പല്ലവി കഴിഞ്ഞു അനുപല്ലവി കഴിഞ്ഞു
അടുത്ത ഭാഗം വന്നപ്പോൾ ജസ്സീ ചേട്ടൻ ഈ പാട്ടിന്റെ കന്നഡ വേർഷൻ ആണ് പാടിയത് ...

"ജീവന ...എക്ഷണ ..ശുരുവാദന്തിതെ ...
കനാസിന ഊരിനാ കദ തെരിയുധിദെ ...
അല ബേക്ക് ഉമ്മേ അന്തനിസിടെ
ഖുഷിയെഗ മേരെ മീരി "

ഈ വരികൾ കന്നഡ ആണ് എന്ന് ഒരാൾക്ക് മനസിലായില്ല .അയാൾ അടുത്ത് നിന്ന എന്നോട് പറഞ്ഞു
"ഇവൻ എന്തരടേ പാടനത് ?....
വെള്ളം അടിച്ചു വെള്ളം അടിച്ചു ഇവന് നാക്ക് തിരിയണില്ല "...

Sunday, May 11, 2014

എന്റെ കൌമാര കാലത്ത് എഴുതിയ ഒരു കവിത (2000)

Saturday, May 10, 2014

13 വര്ഷം മുൻപ് കുങ്കുമം വാരികയില് പ്രസിദ്ധീകരിച്ച (14-01-2001) എന്റെ പോസ്റ്റ്‌ മോഡേണ്‍ കവിത