Friday, June 2, 2017

(daily reports ഓൺലൈൻ വേണ്ടി ഞാൻ എഴുതിയ ലേഖനം)




(daily reports ഓൺലൈൻ വേണ്ടി ഞാൻ എഴുതിയ ലേഖനം)
ഇന്ന് രാജീവ് ഗാന്ധിയുടെ ഓർമ്മ ദിവസം...
26 വർഷങ്ങൾക്ക് മുൻപ് ആണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്... ശ്രീലങ്കയിലെ തമിഴ് വാദികളുടെ വിമത Army ആയ LTTE വളരെ വിദഗ്ധമായി ആസൂത്രണം ചെയ്തതായിരുന്നു രാജീവിന്റെ കൊല... രാജീവിന്റെ വധത്തിനു പിന്നിലെ ചില വസ്തുതകൾ
1. എന്താണ് LTTE ?
ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ തമിഴ് വംശജർക്ക് ഭരണത്തിലും തൊഴിലിലും മതിയായ പ്രാതിനിധ്യം നൽകാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ വിമുഖതയിലും നിരന്തരമായ വിവേചനത്തിലും പ്രതിക്ഷേധിച്ച് വേലുപിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട വിമത സംഘടനയാണ് LTTE.... ശ്രീലങ്കയുടെ ഫെഡറൽ സംവിധാനത്തിൽ നിന്നു കൊണ്ട് തന്നെ തമിഴർക്ക് സ്വയംഭരണാവകാശമുള്ള പ്രവിശ്യ എന്ന ആവശ്യം ഉന്നയിച്ചാണ് സംഘടന രൂപം കൊണ്ടത്... മിലിട്ടറി സംവിധാനത്തിൽ ആയിരുന്നു സംഘടന പ്രവർത്തിച്ചിരുന്നത് സ്വാതന്ത്ര്യ സമരത്തിനും തീവ്രവാദത്തിനും ഇടയിൽ നിന്നു കൊണ്ടുള്ള പ്രത്യയശാസ്ത്രമായിരുന്നു LTTE പിന്തുടർന്നത്...
2. LTTE യും ഇന്ത്യയും തമ്മിൽ?
തുടക്കകാലത്ത് എൽ ടി ടി ഇ ക്ക് വേണ്ട സഹായവും ആയുധപരിശീലനവും കൊടുത്തത് ഇന്ത്യയാണ്... തമിഴ്നാട്ടിലെ ജനങ്ങളുടെ പിന്തുണ തങ്ങൾക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യം കോൺഗ്രസിന് ഉണ്ടായിരുന്നു.ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയുടെ യുദ്ധകപ്പലുകൾക്ക് ഇന്ധനം നിറക്കാൻ .ശ്രീലങ്കയിലെ കൊളംബോയിൽസൗകര്യം ഒരുക്കി കൊടുത്ത ശ്രീലങ്കയോട് പകരം വീട്ടുക എന്നൊരു ലക്ഷ്യവും LTTEക്ക് പിന്തുണ കൊടുക്കുന്നതിലൂടെ ഇന്ത്യക്കുണ്ടായിരുന്നു... ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് ശേഷം ഭരണത്തിൽ വന്ന രാജീവ് ഗാന്ധിയുടെ പിന്തുണയും പിന്നീട്LTTEക്ക് ലഭിച്ചു....
3. LTTE യും രാജീവ് ഗാന്ധിയും തമ്മിൽ?
ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സ് എന്ന ഇന്ത്യയുടെ സമാധാനസേന രൂപീകൃതമാകത് 1987 ൽ ആണ്... ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനയുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി IPKF നെ ശ്രീലങ്കയിലേക്ക് അയക്കുക ഉണ്ടായി.. ( 1987 ജൂലൈയിൽ ൽ ഡൽഹിയിലെ അശോക ഹോട്ടലിൽ വച്ച് രാജീവും പ്രഭാകരനും നേരിട്ട് നടത്തിയ ചർച്ചയിൽ രമ്യമായ തീരുമാനം എടുക്കാൻ കഴിയാതെ പോയിരുന്നു.. ).
തുടർന്ന് LTTE യും ശ്രീലങ്കയുമായുള്ള Civil war രമ്യമായി പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാജീവ് ഗാന്ധി സമാധാനസേനയെ ശ്രീലങ്കയിലേക്ക് അയച്ചത്എന്ന് പ്രസ്താവിച്ചിരുന്നു എങ്കിലും LTTE ഇന്ത്യയുടെ സമാധാനസേനയെ സംശയത്തോടെ ആയിരുന്നു കണ്ടത്... തന്മൂലം LTTE യും IPKF ഉം ആയി തുറന്ന യുദ്ധം നടക്കുകയും ഇരുഭാഗത്തും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു... 1500 പട്ടാളക്കാരെയാണ് ഇന്ത്യക്ക് നഷ്ട്ടമായത്... 1989 ൽ vp സിങ് മന്ത്രിസഭയുടെ രൂപീകരണ സമയത്ത് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസയുടെ ഇടപെടൽ കൊണ്ട് ഇന്ത്യയുടെ സമാധാനസേന ശ്രീലങ്കയിൽ നിന്ന് പിന്മാറി... പക്ഷേ LTTEക്ക് രാജീവ് ഗാന്ധിയോടുള്ള പക വളർന്നിരുന്നു...
താൻ വീണ്ടും അധികാരത്തിലെത്തിയാൽ വീണ്ടും സമാധന സംരക്ഷണ സേനയെ ശ്രീലങ്കയിലേക്കയക്കും എന്ന് 1990 ഓഗസ്റ്റ് 21 ന് Time മാഗസനിൽ രാജീവ് ഗാന്ധി അഭിപ്രായപ്പെട്ടതാണ് LTTE യെ ചൊടിപ്പിച്ചത്..
ശ്രീ പെരുമ്പതൂരിൽ വെച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഡൽഹിയിൽ വെച്ച് ആ കൃത്യം നിർവ്വഹിക്കാനുള്ള മറ്റൊരു പദ്ധതിയും LTTE ആസൂത്രണം ചെയ്തിരുന്നു...
അതിനായി backup Suiside bomber ആയി മറ്റൊരു പെൺകുട്ടിയെ ഡൽഹിയിൽ നിയോഗിച്ചിരുന്നു...
4. കൊലപാതകം നടന്നത്?
വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം 1991 മേയ് 21-ന് ശ്രീപെരുമ്പത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ (ചെന്നൈ) എത്തിയ രാജീവ് ഗാന്ധി വാഹനമാർഗ്ഗം ശ്രീപെരുമ്പത്തൂരിലേക്കു പുറപ്പെട്ടു. നിരവധി പ്രചാരണ വേദികളിൽ നിർത്തുകയും പ്രസംഗിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം പെരുമ്പത്തൂരിലെത്തുന്നത്. വേദിക്കകലെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോകാൻ തീരുമാനിക്കുകയും ചെയ്തു. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ചായിരുന്നു അദ്ദേഹം വേദിക്കരികിലേക്കു നടന്നത്. 22:21 മണി ആയപ്പോൾ തനു എന്നതേൻ മൊഴി രാജരത്നം അദ്ദേഹത്തിനെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് പൊട്ടിക്കുകയും ചേയ്തു. ഗാന്ധിയോടൊപ്പം മറ്റു പതിനാലു പേർ കൂടി തുടർന്നുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു...
5. ആരാണ് ധനു?
തേൻ മൊഴി രാജരത്നം എന്നതനുവിനെ കുറിച്ച് വളരെയേറെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും LTTE പുറത്തിറക്കിയ ഡോക്യുമെൻററിയിൽ തനു മറ്റുLTTE പ്രവർത്തകർക്കൊപ്പം നടത്തിയ ആയുധപരിശീലനത്തിന്റെ വീഡിയോ ലഭ്യമാണ്...
9-05-91ൽ LITE ഇന്റലിജൻസ് വനിതാ വിഭാഗം ചീഫ് ആയ അഖിലക്ക് ശുഭയും ധനുവും എഴുതിയ കത്തിൽ പറയുന്നത് ഇങ്ങനെയാണ്.. "ഈ മാസത്തിന്റെ അവസാനം ഞങ്ങൾ ഈ ദൗത്യം നിറവേറ്റും ,അഖില അക്ക പറഞ്ഞ ഓരോ കാര്യവും അവസാനം വരെയും ഞങ്ങൾ ഓർക്കും... "
6. സുരക്ഷാവീഴ്ചകളും മറ്റു പിന്തുണകളും..
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടന പുലികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് ഇതിനെക്കുറിച്ചന്വേഷിച്ച് മിലാപ് ചന്ദ് ജെയിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ വിദേശ ബന്ധങ്ങളെക്കുറിച്ചന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരിക്കുന്നു. 1991 മേയ് 21 ന് മുൻകൂട്ടി തയ്യാറാക്കിയ ഒരു പരിപാടി ഡൽഹിയിലുണ്ടായിരുന്നിട്ടും, അതു റദ്ദാക്കി സുബ്രഹ്മണ്യൻ സ്വാമി തന്റെ സഹപ്രവർത്തകരെ ആരേയും അറിയിക്കാതെ മദ്രാസിൽ തങ്ങിയത് സംശയാസ്പദമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചിരുന്നു...
ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധിക്കായി ഏർപ്പെടുത്തിയ സുരക്ഷാനടപടികൾ തികച്ചും തൃപ്തികരമായിരുന്നുവെന്നും, എന്നാൽ പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുടെ ചില ഇടപെടലുകൾ സുരക്ഷാ വീഴ്ചകൾ ഉണ്ടാക്കി എന്നും ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റീസ്. ജെ.എസ് വർമ്മ കമ്മീഷൻ കണ്ടെത്തി. തമിഴ്നാടു സന്ദർശനത്തിനിടെ രാജീവിന്റെ ജീവനു ഭീഷണിയുണ്ടായേക്കാമെന്ന് അദ്ദേഹത്തിനു നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. തമിഴ്നാടു ഗവർണറായിരുന്ന ഭീഷ്മ നാരായൺ സിങ്, രാജീവ് ഗാന്ധിയുടെ ജീവനു നേരേയുള്ള ഭീഷണിയെക്കുറിച്ച് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നു.
മുൻ ഇന്റലിജൻസ് മേധാവിയും, ബംഗാൾ ഗവർണറുമായിരുന്ന എം.കെ.നാരായണന് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹം തെളിവുകൾ മൂടിവെക്കാൻ ശ്രമിച്ചുവെന്നും, ആദ്യം കേസന്വേഷിച്ച സി.ബി.ഐ സംഘത്തലവൻ കെ. രാഗോത്തമൻ തന്റെ പുസ്തകമായ കോൺസ്പിറസി ടു കിൽ രാജീവ് ഗാന്ധി, ഫ്രം സി.ബി.ഐ ഫയൽസ് എന്ന പുസ്തകത്തിൽ പരാമർശിച്ചിരുന്നു. സി.ബി.ഐ പ്രത്യേകാന്വേഷണ സംഘം മേധാവി ഡി.ആർ.കാർത്തികേയൻ ഈ കേസ് തള്ളിക്കളയുകയായിരുന്നു.
7. ആരായിരുന്നു സൂത്രധാരൻ?
തുടക്കം മുതലും പിന്നീട് 2002 ൽ ശ്രീലങ്കയിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിലും പ്രഭാകരൻ പറഞ്ഞത് " ഈ നിഷ്ഠുരമായ കൊലപാതകത്തിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല... പത്ത് വർഷങ്ങൾക്ക് ശേഷം ഇതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യപ്പെടുന്നില്ല" എന്നാണ്...
2006 വരെ എൽ.ടി.ടി വധത്തിന്റെ ഉത്തരവദിത്ത്വം ഏറ്റെടുത്തില്ല. 2006-ൽ എൽ.ടി.ടി സമാധാന മധ്യസ്ഥനും ബൗദ്ധിക ഉപദേഷ്ടാവും ആയിരുന്ന ആന്റൺ ബാലസിൻഗ്ഗം രാജിവ് ഗാന്ധി വധത്തിൽ ഖേദിക്കുന്നതായി സ്വകാര്യ ഇന്ത്യൻ ടെലിവിഷൻ ചാനലിനുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് തമിഴ് പുലികള്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് എല്‍ടിടിഇ സൈദ്ധാന്തികന്‍ ആന്റണ്‍ ബാലസിങ്കം പറഞ്ഞതായി മാര്‍ക്ക് സാള്‍ട്ടറിന്റെ ടു എന്‍ഡ് എ സിവില്‍ വാര്‍ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.... എല്‍ടിടിഇയുടെ ഔദ്യോഗിക അവകാശവാദത്തിന് വിരുദ്ധമാണ് ബാലസിങ്കത്തിന്റെ അഭിപ്രായം. രാജീവിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് എല്‍ടിടിഇ ഒരിക്കലും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
രാജീവിന്റെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനും എല്‍ടിടിയുടെ ഇന്റലിജന്‍സ് തലവനായ പൊട്ടുഅമ്മനും തുടക്കത്തില്‍ പറഞ്ഞിരുന്നതെന്ന് ബാലസിങ്കം ശ്രീലങ്കയിലെ മുന്‍ നോര്‍വീജ്യന്‍ പ്രതിനിധിയായ എറിക് സോള്‍ഹിമിനോട്‌ പറഞ്ഞു
ഇരുപതു വർഷങ്ങൾക്കു ശേഷം 2010 ഡിസംബർ 13-ന് മുൻ എൽ.ടി.ടി പ്രവർത്തകനും പിന്നീട് ശ്രീലങ്കൻ മന്ത്രിയുമായ കേണൽ കരുണ എന്നറിയപ്പെടുന്ന വിനായകമൂർത്തി മുരളീധരൻ കുറ്റസമ്മതം നടത്തുകയുണ്ടായി...
8. രാജീവ് ഗാന്ധി വധം പ്രമേയം ആയ സിനിമകൾ?
ആർകെ ശെൽവമണി സംവിധാനം ചെയ്തകുറ്റപത്രി കൈ എന്ന ചിത്രം 1992 ൽ ചിത്രീകരണം ആരംഭിച്ചു എങ്കിലും 2007 ൽ ആണ് റിലീസ് ആയത്....
2006 ൽ റിലീസായ കുപ്പി എന്ന ചിത്രം രാജീവ് വധത്തിന്റെ സൂത്രധാരകരിൽ ഒരാളായ ശിവരസനെ കേന്ദ്രകഥാപാത്രം ആക്കിയ സിനിമയാണ്..
2007 ൽ റിലീസായ മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിന്റെയും 2013ൽ റിലീസായ മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിന്റെയും പ്രമേയം രാജീവ് വധം ആണ്.
ഇവക്ക് പുറമേ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ടെററിസ്റ്റ് എന്ന ചിത്രത്തിന്റെ കഥാസന്ദർഭവും രാജീവ് ഗാന്ധി വധം തന്നെയാണ്....

കോൾ റെക്കോർഡിങ് എന്ന അഭ്യാസം

ഫോൺ കോളുകൾ record ചെയ്യുക എന്നത് ആദ്യകാലങ്ങളിൽ അധികം ആരും ചെയ്യാത്തതും വക്രബുദ്ധി ബുദ്ധി ഉള്ളവർ മാത്രം ചെയ്തിരുന്നതുമായ ഒന്നായിരുന്നു... ഇന്ന് കാലം മാറി ഓട്ടോമാറ്റിക്ക് കോൾ റെക്കോർഡിങ്ങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്... ഇത് വന്നതോടെ നഷ്ട്ടമായത് സംഭാഷണങ്ങളിലെ സത്യസന്ധതയും ആത്മാർത്ഥതയും ധാർമ്മികതയും ആണ്...
കോൾ റെക്കോർഡിങ്ങുകളിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞു എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നു നോക്കാം...
1.സംസാരിക്കുമ്പോൾ നമ്മളെ പ്രകോപിതർ ആക്കുകയും മറ്റേയാൾ പ്രകോപിതനാകാതെ സംസാരിക്കുകയും ചെയ്താൽ അത് ദുരുദ്ദേശപരമായ കോൾ recording ആണെന്നു മനസിലാക്കാം...
2. സംഭാഷണത്തിൽ ഏതെങ്കിലും വ്യക്തിയെ കുറിച്ച് തന്ത്രപരമായി പുകഴ്ത്തി സംസാരിക്കുകയും നമ്മളെ പ്രകോപിപ്പിക്കുകയും ചെയ്താൽ ആ വ്യക്തിയെ കേൾപ്പിക്കാനാണ് കോൾ record ചെയ്യുന്നത് എന്ന് മനസിലാക്കാം...
ഉദാഹരണം, "സോമശേഖരൻ എന്ന ഒരു നല്ല മനുഷ്യന്റെ നന്മ കൊണ്ട് മാത്രം ആണ് ഞാൻ എല്ലാം സഹിച്ചത് "
ഇങ്ങനെ പറയുമ്പോൾ നമ്മൾ തിരിച്ച് അയാളെ പ്രതിസന്ധിയിലാക്കി സംസാരിക്കണം...
" നീ നല്ല മനുഷ്യൻ എന്നു പറയുന്ന ഇതേ സോമശേഖരനെ കുറിച്ചല്ലേ "അയാളെ പോലെ ഒരു ഭൂലോക ഫ്രോഡ് വേറെ ഇല്ല എന്നു നീ എന്നോട് പറഞ്ഞത് " എന്ന് അങ്ങ് തട്ടി വിട്ടേക്കണം... ആധികാരികത തോന്നാൻ സ്ഥലവും സമയവും സൗകര്യം പോലെ ചേർക്കണം
3. ഒരു വിഷയത്തെ കുറിച്ച് തുടർച്ച ആയി സംസാരിച്ചുകൊണ്ടിരുന്നാൽ ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ലാത്തവർ പോലും അറിയാതെ ആ വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങും എന്നതൊരു മനശാസ്ത്രമാണ്... ഈ തന്ത്രം തിരിച്ചറിഞ്ഞു ആ വിഷയത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...
4. "എപ്പോഴെങ്കിലും ഞാൻ നിന്നോട് റോങ്ങ് ആയി സംസാരിച്ചിട്ടുണ്ടോ, നീ തന്നെയല്ലേ പ്രണയമാണ് എന്നു പറഞ്ഞു എന്നെ ശല്യം ചെയ്തത് ""
ഇത്തരത്തിലുള്ള ചോദ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക...
അപ്പോൾ തിരിച്ചു പറയേണ്ട മറുപടി ഇങ്ങനെയാണ്
"നീ എന്റെ കൂടെ ഇറങ്ങി വരാം എന്നു പറഞ്ഞിട്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്...."
5. സംസാരിച്ചുകൊണ്ടിരുന്നിട്ട് കട്ട് ചെയ്തിട്ട് തിരിച്ചുവിളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.. അത് കോൾrecord ചെയ്യാൻ ആയിരിക്കും...
6. നമ്മുടെ ഏതെങ്കിലും ശത്രുവിനെ കുറിച്ച്
ഒരാൾ " അയാൾ എങ്ങനെ ആണ് ഉടായിപ്പാണോ " എന്ന് ചോദിച്ചാൽ, ഒരു കാരണവശാലും കുറ്റം പറയരുത്..." പിന്നേ ഞാൻ അറിഞ്ഞിടത്തോളം നല്ല വ്യക്തിയാണ്" എന്നേ പറയാവു..
7. സംഭാഷണങ്ങൾ record ചെയ്തിട്ട് edit ചെയ്യാൻ സാധ്യത ഉള്ളത് കൊണ്ട് നമ്മളും കോളുകൾ record ചെയ്തു സൂക്ഷിക്കണം...
ഇത് പോലെ തന്ത്രപരമായി ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ മാത്രമേ കോൾ റെക്കോർഡിങ് എന്ന അഭ്യാസം അവസാനിപ്പിക്കാൻ കഴിയു..

പ്രണയനൈരാശ്യം

പ്രായഭേദമന്യേ എല്ലാവരെയും കാർന്നുതിന്നുന്ന വിപത്താണ് പ്രണയനൈരാശ്യം... ജീവിതത്തെ വെല്ലുവിളിച്ച് സംസാരിക്കുന്ന പലരും പ്രണയനൈരാശ്യത്തിനു മുന്നിൽ പഞ്ചപുശ്ചം അടക്കി നിൽക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്... എന്തുകൊണ്ട് ആണ് പ്രണയനൈരാശ്യം ഇത്രക്കും മനുഷ്യരെ കീഴടക്കുന്നത്..?
സ്നേഹിച്ച വ്യക്തിപെട്ടെന്ന് നഷ്ടപ്പെടുന്നു എന്ന ചിന്തയിൽ നിന്നുണ്ടാകുന്ന Shock ആണ് ഏറ്റവും വേദനാജനകം ആകുന്നത്..തന്മൂലം തുടർന്നു ജീവിക്കാനുള്ള ഊർജ്ജം പെട്ടെന്ന് നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു...
പിരിയേണ്ട സാഹചര്യം അനിവാര്യമായ സമയത്ത് അത് കമിതാക്കളിൽ ഒരാൾ മറ്റേയാളെ സമചിത്തതയോടെ പറഞ്ഞു മനസിലാക്കേണ്ടതാണ്... പക്ഷേ പലപ്പോഴും സംഭവിക്കുന്നത് ഒരു കല്യാണം ഉറച്ചാൽ പിന്നെ കാമുകനെ ( കാമുകിയെ )ക്രൂരമായി ഒഴിവാക്കുക, ഫോൺ എടുക്കാതെ ഇരിക്കുക, Sim മാറ്റുക, നമ്പർ ബ്ലോക്ക് ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് കമിതാക്കൾ സ്ഥിരം ചെയ്യുന്നത്... ഇത് താങ്ങാനുള്ള കരുത്ത് വീര വാദം മുഴക്കി നടക്കുന്ന ഒരുത്തനും (ഒരുത്തിക്കും)ഇല്ല എന്നതാണ് സത്യം.. ഇത് കാരണം അവർ പൂർണ്ണമായും വൈകാരികമായി ചിന്തിക്കുകയും അപക്വമായി പെരുമാറുകയും ചെയ്യുന്നു...
കാമുകന്റെ ഫോൺ എടുക്കാതെ ഇരിക്കുമ്പോൾ ആ സമയം കോൾ വെയിറ്റിങ് സന്ദേശം കേൾക്കേണ്ടി വരുന്ന ഒരു ശരാശരി കാമുകന്റെ മാനസികാവസ്ഥയെക്കുറിച്ച് ഓരോ കാമുകിയും ചിന്തിച്ച് ,തമ്മിൽപിരിയേണ്ട അനിവാര്യത അയാളെ ബോധ്യപ്പെടുത്തിയാൽ പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്.... (ഇത് തിരിച്ചും ബാധകമാണ്)... പക്ഷേ പലപ്പോഴും സംഭവിക്കുന്നത്, കാമുകനെ കാണുമ്പോൾ അല്ലെങ്കിൽ സംസാരിക്കേണ്ടി വരുമ്പോൾ തീർത്തും പുതിയ ഒരു വ്യക്തിയെ പോലെയുള്ള കാമുകിയുടെ പെരുമാറ്റമാണ് അയാളെ കൂടുതൽ ബാധിക്കുന്നത്...
ഒരിക്കലും കമിതാക്കൾ പരസ്പരം വെല്ലുവിളിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകരുത്... മൊബൈൽ ക്ലിപ്പുകൾ, സെൽഫികൾ തുടങ്ങിയവ ലീക്ക് ആകാതെ ഇരിക്കാൻ തങ്ങളുടെ നിസഹായത പരസ്പരം ബോധ്യപ്പെടുത്തേണ്ടതാണ്...
ഇനി എത്രയൊക്കെ ശ്രദ്ധിച്ചാലും ക്രിമിനൽ മെന്റാലിറ്റി ഉള്ളവർ പ്രണയനൈരാശ്യത്തിൽ പകരം വീട്ടും എന്നത് ഒരു വസ്തുതയാണ്... പക്ഷേ അത് നേരത്തേ തിരിച്ചറിയേണ്ട വിവേകം കമിതാക്കൾ കാണിക്കേണ്ടതാണ്...
ഇനി പ്രണയനൈരാശ്യം ബാധിച്ചു തുടങ്ങിയാൽ എങ്ങനെ അതിനെ അതിജീവിക്കാം എന്നു നോക്കാം...
1. ഒരു പ്രണയ പരാജയത്തിൽ തീരുന്നതല്ല ജീവിതം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്...
2.Self hurting എല്ലാം ഒരു ലഹരി ആയി ആദ്യം തോന്നും എങ്കിലും ഇതേ സമയം മറുതലക്കലെ വ്യക്തി ചിലപ്പോൾ നിങ്ങളെ ഓർക്കുക പോലും ഉണ്ടാകില്ല എന്ന് മനസിലാക്കുക..
3. അവൾ മാത്രം അല്ല ഈ ലോകത്ത്, അവളെ കാളും നല്ല പെണ്ണിനെ ഇനിയും പ്രേമിക്കും എന്നൊരു തീരുമാനം എടുത്താൽ തന്നെ 90% പ്രണയ നൈരാശ്യവും പമ്പ കടക്കും...
4. ഒരു കാര്യത്തിലും engaged ആകാതെ ഇരിക്കുന്നതാണ് ഏറ്റവും അപകടകരം.. ക്രിയാത്മകമായ പ്രവൃത്തികളിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആവശ്യം..
5. Love failure Songs കേൾക്കുന്നത് മനസിന് ആശ്വാസം ആകും എങ്കിലും ഒരു പരിധിക്കപ്പുറം കേൾക്കുന്നത് ജീവിതം കൂടുതൽ Negavity ലേക്ക് പോകാൻ സാധ്യത ഉണ്ട്..
6. എല്ലാത്തിലുമുപരി പ്രണയിച്ച സമയത്ത് ഞാൻ ആത്മാർത്ഥമായി തന്നെ ആയിരുന്നു പ്രണയിച്ചത് എന്നൊരു ആത്മസംതൃപ്തിയോടെ കൂടുതൽ Positive ആയി ജീവിതത്തെ സമീപിച്ചാൽ പ്രണയ നൈരാശ്യം ജീവിതത്തെ ഒരു തരത്തിലും ബാധിക്കുകയില്ല...
ചുരുക്കത്തിൽ "പ്രണയം നിർത്തരുത്.. തുടരുക."

Saturday, April 29, 2017

അൽനിമ


അവസരം മുതലാക്കി ഞാൻ പബ്ലിസിറ്റി അടിച്ചെടുക്കുകയാണെന്ന് പറയരുത്... പറഞ്ഞാലും കുഴപ്പം ഇല്ല... മന്ത്രിയുടെ വിവാദ ഓഡിയോ വാർത്തയെ തുടർന്ന് ആ ചാനലിൽ തുടരാൻ ധാർമ്മികത അനുവദിക്കാത്തതിന്റെ പേരിൽ രാജി വച്ച എന്റെ സുഹൃത്ത് അൽനിമയെ കുറിച്ചാണ്... ജോലിയിൽ മാത്രം അല്ല സൗഹൃദങ്ങളിലും അവൾ 100 % sincere ആണ് എന്നെനിക്കറിയാം... അവൾ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ്, പത്രപ്രവർത്തനത്തിൽ റാങ്ക് ജേതാവാണ്... അതിന്റെ എല്ലാം സ്വാധീനം അവളുടെ ലിബറൽ നിലപാടുകളിൽ എപ്പോഴും ഉണ്ട്... ഞങ്ങളുടെ സൗഹൃദം പോലും പലരും പലപ്പോഴും തെറ്റിദ്ധരിക്കുകയും അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്,,, അപ്പോഴൊക്കെ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അസഹിഷ്ണുത പ്രകടിപ്പിച്ചവരോടുള്ള സൗഹൃദം അവൾ ഉപേക്ഷിച്ച് എന്റെ കൂടെ അവൾ നിന്നിട്ടുണ്ട്. കഴിഞ്ഞ film festival മുതൽ എന്റെ ഭാര്യയുടെയും അടുത്ത സുഹൃത്താണവൾ... (ക്ലീഷേ ഡയലോഗല്ല... സത്യം ആണ് ).
എന്റെ സ്വഭാവം വെച്ച് സുഹൃത്തുക്കൾ എനിക്ക് അധികകാലം വാഴാറില്ല... അതു കൊണ്ട് തന്നെ ഇനി എന്നന്നേക്കുമായി നമ്മൾ പിണങ്ങിയാലും എന്റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളിൽ ഒരാൾ നീ ആയിരിക്കും... നിന്റെ ഈ ധൈര്യവും ധാർമ്മികതയും എന്നും കൂടെ ഉണ്ടാകട്ടെ... My dear ജുജ്ജു....

ഭീമൻ,

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ മോഹൻലാലിനെ നായകനാക്കി സിനിമയാകുന്നു എന്ന വാർത്ത അത്യന്തം സന്തോഷം തരുന്നു... ദൈവികതയും അമാനുഷികതയും നിറച്ചു നാം കേട്ട മഹാഭാരതകഥയിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിൽ ജയിക്കുകയും തോൽക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന വെറും മനുഷ്യരായ കഥാപാത്രങ്ങളായി പാണ്ഡവരും കൗരവരും വരുന്നത് നമ്മുടെ ചിന്താഗതികളെ തന്നെ മാറ്റിമറിക്കും... വായു പുത്രനെന്ന് വിശ്വസിച്ചു നടന്ന ഭീമൻ, തന്റെ അമ്മ കുന്തിയുടെ ശക്തനായ മകൻ വേണമെന്ന ആഗ്രഹ സാക്ഷാത്കാരത്തിനായികാട്ടിൽ നിന്നും ചങ്ങല അഴിച്ചു വന്ന കാട്ടാളനെ തന്റെ അമ്മ പ്രാപിച്ചതിൽ ജനിച്ചവനാണ് താനെന്ന് മനസിലാക്കുന്നിടത്ത് തന്റെ അഹങ്കാരം അവസാനിപ്പിക്കുകയാണ് രണ്ടാമൂഴത്തിൽ....
അഞ്ചു ഭർത്താക്കൻമാരിൽ ഒരുവനാണ് താനെങ്കിലും തന്നെ കുറച്ച് നേരത്തേക്ക് ഒഴിവാക്കാനായി കാട്ടിലേക്ക് കല്യാണസൗഗന്ധികം കൊണ്ടുവരാൻ അയക്കുന്ന ദ്രൗപതി, അവസാനം ആ പൂക്കൾ ഒന്നു മണപ്പിച്ചു പോലും നോക്കാതെ വഴിയിൽ ഉപേക്ഷിച്ചത് നിർവികാരതയോടെ കാണേണ്ടി വന്ന ഭീമന്റെ നിശബ്ദമായ തേങ്ങൽ കേൾക്കാം രണ്ടാമൂഴത്തിൽ....
ത്രേദാ യുഗത്തിൽ ജീവിച്ചിരുന്ന ഹനുമാനെ വഴിയിൽ വെച്ച് താൻ കണ്ടെന്ന കൊട്ടാരത്തിലെ സ്ത്രീകൾ ഉണ്ടാക്കിയ വീരകഥ കേട്ടു ചിരിക്കാൻ തോന്നിയ ഭീമനെ കാണാം രണ്ടാമൂഴത്തിൽ...
കേവലം ചെറിയൊരു നാട്ടുപ്രദേശത്തെ രാജാവായ, പിന്നോക്ക ജാതിക്കാരനായ കൂർമ്മ ബുദ്ധിയിൽ ആരെയും വീഴ്ത്തുന്ന കൃഷ്ണൻ എന്ന സാധാരണ മനുഷ്യനെ കാണാം രണ്ടാമൂഴത്തിൽ...
തീർച്ചയായും വളരെ പ്രതീക്ഷയാണ്
ദൂരദർശനിലെ മഹാഭാരതം സീരിയലിലെ പോലെ അമാനുഷികത നിറഞ്ഞ കഥാപാത്രങ്ങളുടെ കൂട്ടില്ലാതെ മോഹൻലാലിനെ സാധാരണ മനുഷ്യനായ ഭീമനായി ബിഗ് സ്ക്രീനിൽ കാണാൻ....
കാത്തിരിക്കുന്നു.....

മോഹൻലാലിന്റെ മുഖം ഹിന്ദി സിനിമക്ക് മാച്ച് ആകില്ല"

ബോളിവുഡ് നടൻ KRK യുടെ മോഹൻലാലിനെ കുറിച്ചുള്ള ട്വീറ്റ് വൻ ചർച്ച ആയി കൊണ്ടിരിക്കുകയാണ്... മോഹൻലാലിനെ കണ്ടാൽ ഛോട്ടാ ഭീമിനെ പോലെയാണിരിക്കുന്നത് എന്നും ഇദ്ദേഹം എങ്ങനെ മഹാഭാരതം എന്ന ചിത്രത്തിൽ ഭീമനാകും "എന്നു മാണ് കെ ആർ കെ യുടെ ചോദ്യം "
കെ ആർക്കെ യുടെ ട്വിറ്റർ അക്കൗണ്ടിൽ തെറി അഭിഷേകം നടത്തിയും അക്കൗണ്ട് പൂട്ടിച്ചുമാണ് മലയാളികൾ മറുപടി കൊടുക്കുന്നത്...
താരങ്ങൾ ട്വിറ്റർ യുദ്ധങ്ങളിൽ ഏർപ്പെടുന്നത് ഇതാദ്യം അല്ല... തലൈവാ സിനിമയുടെ റിലീസ് സമയത്ത് പ്രശസ്ത നടൻ പ്രേംജി അമരനും വിജയ് ഫാൻസും തമ്മിൽ പൊരിഞ്ഞ പോര് ട്വിറ്ററിൽ നടന്നിട്ടുണ്ട്... വിജയ്തന്റെ അടുത്ത സുഹൃത്തിയിട്ടു പോലും പ്രേംജി അമരൻ വിട്ടു കൊടുത്തില്ല... ട്രോളും കമന്റ്സും കൊണ്ട് പ്രേംജി കടുത്ത പോരാട്ടം ആണ് നടത്തിയത്... വർഷങ്ങൾക്ക് ശേഷം പ്രേംജിയും വിജയും വീണ്ടും സുഹൃത്തുക്കളാവുകയും ചെയ്തു....
ഇനി മോഹൻലാലിന്റെ ശാരീരിക പ്രത്യേകതകളെ കുറിച്ചുള്ള പരാമർശമാണ് പ്രശ്നം എങ്കിൽ തന്നെ, ഇത് ഇത്തരത്തിലുള്ള ആദ്യ പരാമർശവും അല്ല.... 1992 ൽ മമ്മൂട്ടിയെ നായകനാക്കി ധർത്തി പുത്ര എന്ന ഹിന്ദിചിത്രം സംവിധാനം ചെയ്ത സമയത്ത് ബോളിവുഡ് സംവിധായകനായ ഇക്ബൽ ദുറാനിയോട് "എന്ത് കൊണ്ട് മോഹൻലാലിനെ നായകനാക്കിയില്ല?" എന്നു ചോദിച്ചപ്പോൾ സംവിധായകൻ ഇക്ബൽ ദുറാനി പറഞ്ഞത് "മോഹൻലാലിന്റെ മുഖം ഹിന്ദി സിനിമക്ക് മാച്ച് ആകില്ല" എന്നാണ്....
അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നത് കൊണ്ട് മലയാളി ആരാധകർ പ്രതികരിച്ചതും ഇല്ല...
ദിലീപ് ചിത്രങ്ങൾ കന്നഡയിൽ റീമേക്ക് ചെയുമ്പോൾ നായകനായി അഭിനയിക്കുന്ന ജഗ്ഗേ ഷിനെ കളിയാക്കി "കന്നടയിലെ ബോർഡിഗാർഡിനെ കണ്ടോ" എന്നു കളിയാക്കിയും നരസിംഹത്തിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിച്ച മോഹൻ ബാബുവിനെ അപഹസിച്ചും പ്രേമത്തിന്റെ തെലുങ്കു പതിപ്പിൽ അഭിനയിച്ച നാഗചൈതന്യയെ പരിഹസിച്ചുംസന്തോഷം കണ്ടെത്തിയ അതേ മലയാളികൾ തന്നെയാണ് മോഹൻലാലിനെ അപഹസിച്ചു എന്ന പേരിൽ മുറവിളി കൂട്ടുന്നത് എന്നതാണ് സത്യം..

ഒരു ഫേസ് ബുക്ക് ഉപദേശിയുടെ കേസ് ഡയറി

ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും നിർണ്ണായകമായി തീരുമാനം എടുക്കാൻ കഴിയാതെ പകച്ചു നിന്നിട്ടുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ... പക്ഷേ സോഷ്യൽ മീഡിയയിൽ പല സാമൂഹിക വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്നത് കൊണ്ട് ഞാനെന്തോ സംഭവം ആണെന്നും മികച്ച ഒരു ബൗദ്ധിക ഉപദേഷ്ടാവ് ആണെന്നും പലരും ചിന്തിച്ചു വച്ചിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്... അത് കൊണ്ട് തന്നെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് വേണ്ടി എനിക്ക് ഇടപ്പെടേണ്ടി വന്ന വിഷയങ്ങൾ നിരവധിയാണ്... ( തള്ള് അല്ല സത്യം)
1. നാല് വർഷം മുൻപാണ്, ഒരു പെൺകുട്ടിയുടെ മെസേജ് വന്നു... "രാഹുലേട്ടാ... ഫാനിൽ മുണ്ട് കെട്ടി വച്ചിരിക്കുകയാണ്... ജീവിക്കണോ വേണ്ടയോ "
ഉയർന്ന ജോലിയും വിദ്യാഭ്യാസവും ഉള്ള അതിസുന്ദരി ആയ
ആ പെൺകുട്ടിയുടെ പ്രശ്നം ഇതായിരുന്നു... അമ്മായി അമ്മ പോരുമായി ബന്ധപ്പെട്ടു ഭർത്താവിനോട് വഴക്കുണ്ടാക്കിയപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് താലി സ്വയം പൊട്ടിച്ചെറിഞ്ഞു... എറിഞ്ഞതിന് ശേഷമാണ് പുള്ളിക്കാരിക്ക്കുറ്റബോധം ഉണ്ടായത്... അങ്ങനെ ഉണ്ടായ ഡിപ്രഷൻ ആണ്... ഞാൻ സമാധാനിപ്പിച്ചു " ഇതൊന്നും കാര്യമാക്കണ്ട, താലി എല്ലാം ഒരു സങ്കല്പം ആണ്... സ്വന്തം താലി പല ആവശ്യങ്ങൾക്കും പണയം വച്ചും വിറ്റും, വഴിയിൽ കളഞ്ഞുമൊക്കെ ജീവിക്കുന്ന സ്ത്രീകൾ ഡൂപ്ലിക്കേറ്റ് താലി ഇട്ട് സന്തോഷമായി ജീവിക്കുന്നില്ലേ, നീ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതല്ലേ... മനസിൽ അയാൾ ഇപ്പോഴും ഭർത്താവ് തന്നെയല്ലേ..."
വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ആ പെൺകുട്ടി സന്തോഷമായി ഭർത്താവിനോടൊപ്പം ജീവിക്കുന്നതായാണ് അറിഞ്ഞത്...
2. ഒരിക്കൽ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു
"ഡാ ഞാൻ വരുന്ന വഴിക്ക് കുറച്ച് ചെറുക്കൻമാർ എന്നെ നോക്കി എപ്പോഴും ചിരിക്കുന്നു... എനിക്ക് വല്ലാത്ത ടെൻഷൻ... ഞാൻ പോയി ചോദിക്കട്ടെ? എന്തിനാണ് ചിരിക്കുന്നത് എന്ന്.. "
ഞാൻ ചോദിച്ചു "അതിനെന്തിനാണ് ടെൻഷൻ?"
അവർ പറഞ്ഞു "എന്റെ വല്ല ക്ലിപ്പും ഇറങ്ങിയോ എന്നൊരു സംശയം "
" മൊബൈൽ ക്ലിപ്പ് വരാൻ നിങ്ങൾ ആരോടെങ്കിലും സഹകരിച്ചിട്ടുണ്ടോ?"
എന്റെ ആ ചോദ്യത്തിന് അവരുടെ മറുപടി ഇതായിരുന്നു...
"എയ്... അതൊന്നുമില്ല... ഇനി വല്ല മോർഫിങ്ങോ മറ്റോ...."
ഞാൻ പറഞ്ഞു... "നിങ്ങൾ വെറുതെ ടെൻഷൻ അടിക്കണ്ട... ഒരു വിധം എല്ലാ പോൺ സൈറ്റും കാണുന്ന ഒരാളാണ് ഞാൻ... അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ല... ഇനി ഉണ്ടായാൽ ഞാൻ അറിയിക്കാം "
ഫോൺ വെച്ച് കഴിഞ്ഞ ശേഷം എന്നോട് ഉപദേശം ചോദിച്ച സ്ത്രീ ഒരു അഭിഭാഷകയാണ് എന്ന് ഓർത്തപ്പോൾ തോന്നിയത് അത്ഭുതമാണോ അഭിമാനമാണോ എന്നറിയില്ല..
3. കഴിഞ്ഞ വർഷം ആണ്, ഒരു സ്ത്രീയെ ഫേസ് ബുക്കിൽ പരിചയപ്പെട്ടത്... ഒരിക്കൽ അവർ വിളിക്കുന്നു, നേരിട്ട് കാണണം എന്ന്... അന്ന് അവരെ പരിചയപ്പെട്ടിട്ട് രണ്ടാഴ്ച ആയിട്ടേ ഉള്ളു...
ഞാൻ ഒരു വൈകും നേരം വണ്ടി എടുത്തു അവരുടെ വീട്ടിൽ ചെന്നു... അവരുടെ പ്രശ്നം കുറച്ച് സങ്കീർണ്ണമായിരുന്നു...
ആദ്യവിവാഹത്തിലെ പൊരുത്തകേടുകൾക്കിടയിൽ മറ്റൊരു ബന്ധം ഉണ്ടാവുകയും, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിക്കുകയും ഒപ്പം ചില സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു... പക്ഷേ ആ ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടായി... രണ്ടാം ബന്ധത്തിലെ വ്യക്തി ദിവസവും അവരെ ഫോണിൽ വിളിച്ചു നിന്നെ ഇത്ര ദിവസത്തിനകം കൊല്ലും എന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു.. ഇതിനൊരു പരിഹാരമാണ് അവർ ചോദിച്ചത്...
ഞാൻ എന്റെ സുഹൃത്തായ സാമൂഹിക പ്രവർത്തക വഴി ആ കോൾ റെക്കോർഡ് അടക്കം വെച്ച് പോലീസിന്റെ ഉന്നത തലത്തിൽ പരാതിപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു... പക്ഷേ അതിന് ചിലർ എന്നോട് പകരം വീട്ടിയത് ഞാനും അവരും കൂടിയുള്ള ഫോട്ടോ വെച്ച് അശ്ശീല കമന്റുകൾ വെച്ചുള്ള ഫേസ്ബുക്ക് ആക്രമണംകൊണ്ടാണ്...
അന്ന് അവൾ വിളിച്ചു
" രാഹുലേട്ടന് എന്നോട് ദേഷ്യം ഉണ്ടോ... ഞാൻ കാരണം അല്ലേ ഇങ്ങനെ സംഭവിച്ചത്..."
അന്ന് ഞാൻ പറഞ്ഞു "എനിക്കൊരു പ്രശ്നവും ഇല്ല... നിന്റെ ജീവൻ രക്ഷിക്കണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു... "
4. ഫേസ്ബുക്കിൽ വളരെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവി സ്ത്രീ വിളിച്ചത് അവരുടെ കൂട്ടുകാരിക്ക് വേണ്ടിയാണ്... വിവാഹേതരബന്ധം തന്നെയാണ് വിഷയം... ആ സ്ത്രീയെക്കാളും പ്രായം കുറഞ്ഞ വ്യക്തിയുമായുള്ള ശാരീരിക ബന്ധത്തിന് ശേഷം ആ സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് അവൻ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വാങ്ങുകയും ഭീഷണി തുടരുകയും ചെയ്യുന്നുവത്രേ...
ആരും അറിയാതെ അവനെ ക്ലിപ് ഇടാൻ ഉള്ള ഓപ്പറേഷൻ ഞാൻ നിർദ്ദേശിച്ചു... കൂടാതെ ഒരു മുൻകരുതലും ഉപദേശിച്ചു...
" ഇത്തരം അവസരങ്ങളിൽ കൂടെ ഉള്ളപുരുഷന്റെ നഗ്നഫോട്ടോ കൂടി സത്രീഎടുത്തു സൂക്ഷിക്കണം. അവൻ ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാൽ തിരിച്ച് അവനെയും ഭീഷണിപ്പെടുത്താമല്ലോ.. "
ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ എഴുതി കൊണ്ടേ ഇരിക്കാം... എന്തായാലും ഒരു ഫേസ് ബുക്ക് ഉപദേശിയുടെ കേസ് ഡയറി എന്ന പേരിൽ ഒരു പുസ്തകം എഴുതേണ്ട കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു...
(തുടരും)