Monday, November 23, 2015

പക്ഷം

മധ്യ വർഗ ബിംബങ്ങളെ പ്രകീര്തിച്ചു 
ഭൂരിപക്ഷ തീരുമാനങ്ങളെ പിന്തുണച്ചു 
അടിച്ചമർത്തലുകളെ കണ്ടില്ലെന്നു നടിച്ചു 
സേഫ് മോഡ് രാഷ്ട്രീയത്തിന്റെ വ്യക്താക്കൾ ആയി 
ഇരക്കു പകരം നമുക്ക് വേട്ടക്കാരന്റെ പക്ഷം ചേരാം ...
ഇല്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും ....

Tuesday, November 17, 2015

ഓണ്‍ലൈൻ പെണ് വാണിഭം

ഓണ്‍ലൈൻ പെണ് വാണിഭം നടത്തിയതിനു ചുംബന സമര നേതാക്കളായ ദമ്പതികൾ പിടിയിൽ ആയി എന്ന വാര്ത്ത മാധ്യമങ്ങളിൽ നിറയുകയാണ് ..സാങ്കേതികമായ പഴുതുകളിലൂടെ ഇവരെ കുടുക്കിയതാണോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല എങ്കിലും ചില കാര്യങ്ങൾ പറയട്ടെ ....
രാജ്യത്തു ആകമാനം നിലനില്ക്കുകയും വളര്ച്ച പ്രാപിക്കുകയും ചെയുന്ന കപട സദാചാര ഫാസിസത്തിനെതിരെ ഉള്ള ധീരമായ പ്രതിക്ഷേധ മാര്ഗം എന്ന തരത്തിൽ മാത്രമാണ് ചുംബന സമരം എന്ന ആശയത്തെ പലരും പിന്തുണച്ചത്‌ .അല്ലാതെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത് പോലെ ബെഡ് റൂമിൽ ഇതിനു സൗകര്യം ഇല്ലഞ്ഞിട്ടായിരുന്നില്ല ...ഈ പെണ് വാണിഭ വാര്ത്ത ശരി ആണ് എങ്കിൽ ,ഇടവും വലവും നോക്കാതെ ഈ സമരത്തെ പിന്തുണച്ചവരെ ഇവർ ഇപ്പോൾ പ്രതികൂട്ടിൽ ആകിയിരിക്കുകയല്ലേ?...അനധികൃത സ്വത്തു സമ്പാദനവും വ്യാപാരവും ആണ് ഇവരുടെ ഒക്കെ ലക്‌ഷ്യം എങ്കിൽ അത് അവര്ക്ക് സ്വന്തം റിസ്കിൽ തുടരാമായിരുന്നു ...എന്തിനാണ് 'സോഷ്യൽ ആക്റ്റിവിസ്സത്തെ ' ഇതിനെല്ലാം മറ ആക്കിയത് ?
സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നതിന്റെ പേരില് ആക്ടിവിസ്സ്ട്ടുകൾ എന്താണ് സമ്പാദിക്കുന്നത് ? പരിചിതരും അപരിചിതരുമായ കുറെ പേരുടെ പിന്തുണ ,കുടുംബത്തിലെയും ബന്ധുക്കളിലെയും കുറെ പേരുടെ വെറുപ്പ്‌ ,ചിലരുടെയൊക്കെ സംശയത്തിന്റെ കഴുകൻ കണ്ണുകളുടെ നിരീക്ഷണം ,അതിലെല്ലാം ഉപരി വ്യക്തിപരമായി ഒരു പരിചയമോ ബന്ധമോ ഇല്ലാത്ത കുറെ പേരുടെ ശത്രുത ...ഇത് മാത്രം ആണ് സോഷ്യൽ ആക്ടിവിസത്തിന്റെ ആകെ മൂല ധനം ...സോഷ്യൽ ആക്ടിവിസ്റ്റുകൾ നിയമ വിരുദ്ധ വ്യാപാരത്തിന്റെയും സാമ്പത്തിക തട്ടിപിന്റെയും കണ്ണികൾ ആകുമ്പോൾ ഓര്ക്കുക , കേവലം നിങ്ങൾ മാത്രം അല്ല പ്രതികൂട്ടിൽ ആകുന്നതു ...നിങ്ങളുടെ ആശയങ്ങളെ പിന്തുണച്ച കുറെ മനുഷ്യര് ,നിങ്ങളെയും നിങ്ങളുടെ ആശയങ്ങളെയും മറ്റുള്ളവരിൽ എത്തിച്ച മാധ്യമങ്ങളും മാധ്യമ പ്രവര്ത്തകരും ...ഇവരെ കൂടി നിങ്ങൾ പ്രതികൂട്ടിൽ ആക്കുകയാണ്

Saturday, November 14, 2015

ശിശു ദിനം

ശിശു ദിനം എന്ന് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നത് പണ്ട് നാലാം ക്ലാസ്സില്‍ പടികുമ്പോള്‍ പങ്കെടുത്ത ശിശു ദിന റാലി ആണ് ...റാലി ക്കായുള്ള വെയിലത്തുള്ള പരിശീലനവും ...ശിശു ദിനത്തിന് രാവിലെ തന്നെ സ്കൂളില്‍ പോയി ...ചെന്ന കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് അറിഞ്ഞത് .റാലിക്ക് മുന്‍പ് ആയി മേക്ക് അപ്പ്‌ ഉണ്ട് എന്ന് .അന്ന് എന്റെ മുഖത്ത് പാന്‍ കേക്ക് ഇടുമ്പോള്‍ ഒരു അധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും എനികൊര്‍മയുണ്ട് "മനുഷ്യര്‍ഇങ്ങനെയും കറുക്കുമോ "എന്ന് ...ഇന്ന് ഉള്ള കറുപ്പിന്റെ പകുതി പോലും അന്ന് ഇല്ലായിരുന്നു എങ്കിലും അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് മനസിലായില്ല ...കൂട്ടത്തില്‍ കൂടുതല്‍ കറുത്ത കുട്ടി ഞാന്‍ ആയിരുന്നത് കൊണ്ട് ആയിരിക്കാം...ആ അധ്യാപകന്‍ തന്നെ എന്നെ മേക്ക് അപ്പ്‌ ചെയ്തു തന്നു .ഒരു ഒന്നര കിലോ പാന്‍ കേക്ക് എങ്കിലും ഉപയോഗിച്ച് കാണും എനിക്ക് വേണ്ടി ....അവസാനം സെന്റര്‍ സറെടി യത് എന്നെ കാണാന്‍ വന്ന അച്ഛനും അമ്മയും എന്നെ കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടി...കണ്ട ഉടനെ അമ്മ പറഞ്ഞു "മോനെ നീ അങ്ങ് വെളുതല്ലോട ..."ഇന്നലെ ഈ സംഭവം എന്റെ സുഹ്ര്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ തലതല്ലി ചിരികുന്നത് കണ്ടു....
അന്ന് റാലിക്ക് മുന്പായി കുടിച്ച റോസ് മില്‍ക്ക് ന്റെ രുചി ഇപ്പോളും നാവിന്‍ തുമ്പില്‍ ഉണ്ട് ...എനിക്ക് മോള്‍ ജനിച്ചപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെ ആണ് ."ഇത്തിരി കളര്‍ ഉണ്ട് .ബാക്കി നമുക്ക് നാല്പ്പാമാരാതി തൈലം തേച്ചു വെളുപ്പിക്കാം "എന്ന്
എന്തായാലും ,എല്ലാ കറുത്ത കുട്ടികള്‍ക്കും വെളുത്ത കുട്ടികള്‍ക്കും മനസില്‍ കുട്ടിത്വം സൂക്ഷിക്കുന്ന എല്ലാവര്ക്കും എന്റെ ശിശു ദിന ആശംസകള്‍ ..

Tuesday, November 3, 2015

നവ മാധ്യമങ്ങളിൽ ജീവിതം

പണ്ടൊക്കെ മോശം പ്രതിശ്ചായ ഉള്ള ഒരാൾക്ക്‌ ജനങ്ങൾക്കിടയിൽ നല്ല പ്രതിശ്ചായ ഉണ്ടാക്കാൻ വർഷങ്ങൾ എടുക്കുമായിരുന്നു ...എന്നാലും ഭൂരിഭാഗം പേരും അവരെ അന്ഗീകരിക്കണം എന്നും ഇല്ല .പക്ഷെ ഇന്ന് അതല്ല സ്ഥിതി .സോഷ്യൽ മീഡിയകൾ വഴി നമ്മൾ ആഗ്രഹിക്കുന്ന ഇമേജ് നമുക്കുണ്ടാക്കാം ...അതിൽ കൂടുതലൊന്നും കൂടുതൽ പേരും അന്വേഷിക്കാനും വരില്ല ..യഥാര്ത വ്യക്തിത്വം മറച്ചു വെയ്ക്കാനും കഴിയും .. .അതാണ്‌ കാലം ...സ്വന്തം പിഞ്ചു കുഞ്ഞിനെ യും ഭർത്താവിനെയും അമ്മായി അമ്മയെയും കൊല്ലാൻ കാമുകനെ ഏര്പ്പാട് ആക്കിയ തിരുവനന്തപുരം സ്വദേശിനി ആയ 'ടെക്കി'യുടെ പ്രൊഫൈൽ ചിത്രം ഭര്ത്താവിനും കുഞ്ഞിനും ഒപ്പം ഉള്ള കുടുംബ ചിത്രം ആയിരുന്നു ...ആ കൊലപാതകം പുറം ലോകം അറിഞ്ഞപ്പോൾ ആണ് ആ സ്ത്രീയുടെ തനി നിറം എല്ലാവരും അറിഞ്ഞത് ...ഇതൊരു ഉദാഹരണം മാത്രം ....കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് സംസ്ക്കാരത്തെ കുറിച്ച് ലേഖനങ്ങള് എഴുതി എഴുതി മറ്റൊരു പ്രതിശ്ചായ ഉണ്ടാക്കാം ,(സോഷ്യൽ മീഡിയകളിൽ സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചു സ്ത്രീകളുടെ തന്നെ ശ്രദ്ധ നേടുന്ന ,പൂര്വകാല സ്ത്രീ ലംബടനെ എനിക്കറിയാം...അയാളുടെ തനി നിറം അറിയുന്ന സ്ത്രീ കളെയും എനിക്കു നേരിട്ടറിയാം )..ഫേസ് ബൂകിലെ തീപാറുന്ന വിപ്ലവ പോസ്റ്റുകൾ ഇടുന്ന പലരും ഞാൻ മനസിലാകിയിടത്തോളം വളരെ ലോല ഹൃദയർ ആണ് ..അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ...
ജീവിതത്തിൽ വഴിയിൽ വെച്ച് കൂട്ടി മുട്ടിയാൽ പോലും മിണ്ടാത്തവർ ഫേസ് ബുക്കിൽ സുഹ്ര്തുക്കൾ ആകും...അടുത്ത വീട്ടിൽ താമസിച്ചാലും പിറന്നാൾ ആശംസിക്കാത്തവർ ഫേസ് ബുക്കിൽ പിറന്നാൾ ആശംസിക്കുകയും കേക്കിന്റെ പടം അയച്ചു സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും ....
ഏകലവ്യൻ സിനിമയിൽ സുരേഷ് ഗോപി പറയുന്ന ഒരു ടയലോഗ്ഗ് ഉണ്ട് ...."സന്യാസ്സിക്കൊരു തെമ്മാടി ആകാം .പക്ഷെ തെമ്മാടിക്കു ഒരിക്കലും ഒരു സന്യാസി ആകാൻ കഴിയില്ല "
അതൊക്കെ പണ്ട് ,"നവ മാധ്യമങ്ങളിൽ ജീവിതം സുതാര്യം ആണ് എന്ന് ഒരു തോന്നല് ഉണ്ടാക്കി നിഗൂടതകൾ മറച്ചു വെച്ചാൽ സന്യാസിക്കും തെമ്മാടി ആകാം ,തെമ്മാടിക്കും സന്യാസി ആകാം ..."

Friday, October 9, 2015

അവർ ദളിതർ ആണ് "

ഉത്തർ പ്രദേശിൽ പോലീസ് സ്റെഷനില് പരതിപെടാൻ പോയ സ്ത്രീകള് ഉള്പ്പടെ ഉള്ള ദളിതരെ പോലീസ് നഗ്നരാക്കി മർദിച്ചു...
മാധ്യമങ്ങൾ ഈ വാര്ത്ത കണ്ടില്ല എന്ന് നടിച്ചപ്പോഴും സോഷ്യൽ മീഡിയ ആണ് ആ ദാരുണ സംഭവം ജനങ്ങളുടെ മുന്നില് എത്തിച്ചത് ...പതിവ് പോലെ ദളിതരുടെ വിഷയം ആയതു കൊണ്ട് നുണ പ്രചാരണങ്ങളും ആയി സവർണ്ണ അധിഷ്ടിത പൊതു സമൂഹം എത്തി...അവർ കുറ്റക്കാരെ ശിക്ഷിക്കാതത്തില് പ്രതിക്ഷേധിച്ച് സ്വയം നഗ്നരായി പ്രതിക്ഷേധിച്ചതാണ് അത്രേ "ഹോ എന്തൊരു കണ്ടു പിടിത്തം "
പക്ഷെ ആ വാദം പൊളിഞ്ഞിരിക്കുന്നു ...അവരെ ബലം പ്രയോഗിച്ചു നഗ്നർ ആക്കിയതാണ് എന്ന് ഉത്തർ പ്രദേശ്‌ സര്ക്കാര് തന്നെ അറിയിച്ചിരിക്കുന്നു ....
ആര് ഭരിച്ചാലും ദളിതന്റെ അവസ്ഥ ഇതാണ് ഇവിടെ ...
ജാതി വിവേചനങ്ങൾ അവസാനിച്ചിട്ടില്ല എന്ന് മാത്രം അല്ല പൂര്വാധികം ശക്തി ആയി തിരിച്ചു വരികയാണ്‌ ഇവിടെ
'ഈ സംഭവത്തെ അപലപിച്ചു തെരുവുകളിൽ
ഒരു മെഴുകുതിരിയും കത്തില്ല...
നഗരത്തില് ഒരു പ്രതിക്ഷേധവും ഉണ്ടാകില്ല
സ്ത്രീ സുരക്ഷയോ മൗലിക അവകാശങ്ങളോ
ഇവിടെ പ്രസക്തമാകില്ല .....
കാരണം അവർ ദളിതർ ആണ് "



Monday, October 5, 2015

'ഫ്ളെക്സ്സി

ഒരു മെഡിക്കൽ സ്റൊരില് ചെന്നിട്ടു ഒരാള് കടക്കാരനോട് പറഞ്ഞു
"എന്റെ ഭാര്യ സ്ഥിരം ഇവിടെ വന്നു നിങ്ങളോട് ഭയങ്കര സംസാരം ആണെന്ന് കേട്ടല്ലോ ..എന്താ നിങ്ങള്ക്ക് ഇത്ര സംസാരിക്കാൻ?"
"ഏയ്‌ ..അത് ചേച്ചി മൊബൈൽ റീ ചാര്ജ്ജ് ചെയ്യാൻ വരുന്നതാ ...അല്ലാതെ വേറെ ഒന്നും അല്ല "
"അത്രേ ഉള്ളു?...വേറെ നിങ്ങള് തമ്മിൽ ഇടപാട് ഒന്നും ഇല്ല?
"ഒന്ന് രണ്ടു തവണ ഞാൻ ചേച്ചിക്ക് 'ഫ്ളെക്സ്സി ' അടിച്ചു കൊടുത്തിട്ടുണ്ട്‌ "
"ഓഹോ ...അത്രക്കായോ ?...നിനക്കൊക്കെ ഫ്ളെക്സ്സി അടിക്കാൻ ആണോട എന്റെ ഭാര്യ ?"
"ഏയ്‌ അല്ല ചേട്ടാ ...ഞാൻ ഉദേശിച്ചത്‌ ...."
"വേണ്ട...നീയൊരു കോപ്പും പറയണ്ട ...ഇത് ഞാൻ ക്ഷമിക്കില്ല ...ഭര്ത്താവ് ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഭാര്യ വേറെ ഒരുത്തനെ കൊണ്ട് 'ഫ്ളെക്സ്സി അടിപ്പിക്കുന്നു എന്നറിയുമ്പോൾ ഒരു ഭര്ത്താവ് അനുഭവിക്കുന്ന മനോവേദന ...അത് അനുഭവിച്ചാലേ അറിയൂ ...."

പാര്‍കിംഗ്

ഞായറാഴ്ച ദിവസം പള്ളിക്ക് മുന്നില്‍ വാഹങ്ങളുടെ പാര്‍കിംഗ് കാരണം ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ പള്ളിയിലെ അച്ഛന്‍ ഒരു ബോര്‍ഡ്‌ വെച്ചു"പള്ളിക്ക് മുന്നില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യരുത് ",പക്ഷെ ആ ബോര്‍ഡ്‌ ആരും മൈന്‍ഡ് ചെയ്തില്ല,വീണ്ടും പാര്‍കിംഗ് കൂടി,ഇതിനെന്താ പരിഹാരം എന്ന് തലപുകഞ്ഞു ആലോചിച്ച പള്ളിയിലെ അച്ഛന്‍ ബോര്‍ഡ് തിരുത്തി ,"പള്ളിക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് (1 .പത്രോസ് 35 :36 )

Thursday, October 1, 2015

വീരപ്പന്റെ ജീവിതം

വീണ്ടും ഒരു സിനിമ പോസ്റ്റ്‌
ചന്ദന കള്ളകടത്ത് കാരൻ വീരപ്പന്റെ ജീവിതം ആസ്പദമാക്കി നിരവധി ചിത്രങ്ങൾ ഇന്ത്യയില് ഇറങ്ങിയിട്ടുണ്ട് ..പല തരത്തിലുള്ള സിനിമകൾ ആണ് വീരപ്പനെ കുറിച്ച് ഇറങ്ങിയിട്ടുള്ളത് 1.വീരപ്പൻ -1991 -കന്നഡ
ദേവരാജ് നായകനായി അഭിനയിച്ച ഈ ചിത്രം ആണ് വീരപ്പനെ കുറിച്ച് ആദ്യം പുറത്തിറങ്ങിയ ചിത്രം ...നായകനായി അഭിനയിച്ച ദേവരാജിന്റെ അപ്പിയരന്സ്സിനു വീരപ്പനുമായി വലിയ സാദൃശ്യം ഒന്നും ഇല്ലാതിരുന്നതും വീരപ്പന്റെ സൈനിക വേഷത്തിൽ ആയിരുന്നില്ല ഈ ചിത്രത്തിലെ നായകൻ എന്നതും ചിത്രത്തിന്റെ പ്രത്യേകത ആണ് ...
2.ക്യാപ്റ്റൻ പ്രഭാകരാൻ -തമിഴ് -1991
വിജയകാന്ത് നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ വില്ലാൻ കഥാപാത്രം ആയ വീര ഭദ്രൻ എന്ന മൻസൂര് അലിഖാന്റെ വേഷം വീരപനെ ഉദേശിട്ടുള്ളതാണ്...ചിത്രം വാൻ വിജയം ആയിരുന്നു...കാട്ടുകള്ളൻ വീരപ്പനെ വളര്തുന്നത് രാഷ്ട്രീയക്കാർ ആണ് എന്ന സന്ദേശം ആണ് ഈ ചിത്രം പറഞ്ഞത് .കാട്ടു കള്ളൻ വീര ഭദ്രനെ നായക കഥാപാത്രമായ വിജയകാന്ത് കൊല്ലുന്നതയിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് ...
3.അസുരൻ-1995-തമിഴ്
അരുൾ പാണ്ട്യൻ നായകനായി വേലു പ്രഭാകരാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കാട്ടുകള്ളൻ വീരഭദ്രൻ ആയി വീണ്ടും മൻസൂര് അലിഖാൻ അഭിനയിച്ചു .ക്യപ്പ്ടൻ പ്രഭാകരന്റെ രണ്ടാം ഭാഗം ആയി ആണ് ഈ ചിത്രം ഇറങ്ങിയത്‌ ...ആദ്യ ഭാഗത്തില് വീരഭദ്രൻ കൊല്ലപെട്ടതായി കാണിച്ചിരുന്നു എങ്കിലും .യഥാര്ത വീരപ്പൻ അപ്പോഴും മരിച്ചിട്ടില്ലയിരുന്നത് കൊണ്ട് ചിത്രം ശ്രദ്ധ നേടി ...ഈ ചിത്രത്തിലെ "ചാക്ക് ചാക്ക് ഒതിക്കിച്ചു ...ഒയിലെ ഒയിലെ "എന്ന ഗാന രംഗ ത്തിലെ മൻസൂര് അലിഖന്റെയും കല്യാണ്‍ മസ്റെര്ന്റെയും നൃത്തം വളരെ ഏറെ പ്രശംസ നേടി ...സിനിമയുടെ ആദ്യ പകുതിക്കു ശേഷം arnold അഭിനയിച്ച' predator ' എന്ന ചിത്രത്തിന്റെ റീമേക്ക് ആയി ആണ് ചിത്രം അവതരിപ്പിച്ചത് ...
4.യമ ലോക ദള്ളി വീരപ്പൻ -1998-കന്നഡ
ധീരേന്ദ്ര ഗോപാൽ നായകനായി അഭിനയിച്ച ഈ ചിത്രം ഒരു കോമെടി സിനിമ ആയിരുന്നു ...വീരപ്പനും യമദേവനും ആയുള്ള രസകരം ആയ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ തീം ..ഒരു കോമെടി ഫാന്ടസ്സി ചിത്രം എന്നതൊഴിച്ച് വീരപ്പന്റെ യഥാര്ത ജീവിത കഥയൊന്നും ഇതിൽ പ്രതിപാദിചിരുന്നില്ല...
5. കോരപ്പൻ ദി ഗ്രേറ്റ്‌ -മലയാളം -2001
1998 ല് ചിത്രീകരണം പൂർത്തി ആയ ഈ മലയള ചിത്രംറിലീസ് ആകാതെ ഇരിക്കുക ആയിരുന്നു ,പിന്നീട് വീരപ്പൻ കന്നഡ നടന രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ സംഭവം വാർത്തകളിൽ നിറഞ്ഞപ്പോൾ 2001 ല് ആണ് ഈ ചിത്രം റിലീസ് ആയതു ..ഇതും ഒരു കൊമെടി സിനിമ ആയിരുന്നു ,മാമുക്കോയ ആയിരുന്നു കോരപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ...
6.അട്ടഹാസ 2013-കന്നഡ a m r രമേശ്‌ സംവിധാനം ചെയ്ത ഈ ചിത്രം ആണ് വീരപ്പന്റെ ജീവിതത്തെ ആധാരമാക്കി ചരിത്രപരമായി അവതരിപ്പിച്ച ചിത്രം ...വീരപ്പന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത് ...കിഷോര് ആണ് ചിത്രത്തിലെ വീരപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ..നൂറോളം മനുഷ്യരെയും ആനകളെയും കൊന്ന ഒരു ഭീകരൻ ആയിരുന്നു വീരപ്പൻ എന്ന അറിവ് ജനങ്ങളിൽ എത്തിക്കണം എന്നും തമിഴ് ദേശിയ വികാരവാദി ആയി അയാളെ നാളെ ആരും വില ഇരുത്തരുത് എന്ന സന്ദേശവും ചിത്രം പറയുന്നു ...വന യുദ്ധം എന്ന പേരില് തമിഴിലും ,വീരപ്പൻ എന്ന പേരില് മലയാളത്തിലും ഈ ചിത്രം ഡബ്ബ് ചെയ്തു റിലീസ് ആയി ...
7.കില്ലിംഗ് വീരപ്പൻ -2015 ല് ചിത്രീകരണം തുടങ്ങി -ഹിന്ദി,തമിഴ്,തെലുന്ഗ്,കന്നഡ
റാം ഗോപാൽ വര്മ്മ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ആണ് കില്ലിംഗ് വീരപ്പൻ .സന്ദീപ്‌ ഭാരത്വാജ് ആണ് വീരപ്പൻ ആയി അഭിനയിക്കുന്നത് ...വീരപ്പനെ വധിച്ച ഓപറേഷൻ കൊക്കൂണ്‍ ' നെ അധികരിച്ച് ആണ് ഈ ചിത്രം നിര്മ്മിക്ക പെട്ടിരിക്കുന്നത് ...വീരപ്പൻ മുൻപ് തട്ടിക്കൊണ്ടു പോയ നടൻ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാർ ആണ് ഈ ചിത്രത്തിലെ നായകൻ എന്നതാണ് ഈ സിനിമയുടെ പ്രത്യേകത ...വീരപ്പനെ വധിച്ച ദൗത്യ സംഘ തലവൻ ആയി ആണ് ശിവരാജ്കുമാർ ഈ സിനിമയിൽ അഭിനയിക്കുന്നത് ..വീരപ്പന്റെ ക്രൂരതകൾ ആണ് ചിത്രത്തിലെ അടിസ്ഥാന പ്രമേയം ..

Monday, September 21, 2015

തമിഴ് പോരാളി ഇസൈ പ്രിയ ഒളിവീച്ചു എന്നാ ശോഭ













26 വര്ഷമായി ശ്രീലങ്കയിൽ നടന്ന തമിഴ് വിടുതലൈ (സ്വാതന്ത്ര്യ)പോരാട്ടത്തിന്റെ അവസാനം 2009 ല് ശ്രിലങ്കൻ സേനയുടെ ക്രൂര പീടനത്തില് ജീവൻ പൊലിഞ്ഞ തമിഴ് പോരാളി ആണ് ഇസൈ പ്രിയ ഒളിവീച്ചു എന്നാ ശോഭ ...കൊല്ലപെടുമ്പോൾ 27 വയസ്സായിരുന്നു പ്രായം ....എല് ടി ടി യുടെ വാര്ത്ത ചാനെലിന്റെ പത്രപ്രവര്തകയും വാര്ത്ത അവതാരകയും ,ഗായികയും നര്തകിയും ആയിരുന്നു ഇസൈ പ്രിയ ...എല് ടി ടി യില് ലെഫ്റ്റനന്റ് കേണൽ പദവി ഉണ്ടായിരുന്ന ഇസൈ പ്രിയ പക്ഷെ സൈനിക ആക്രമണങ്ങളില് ഒന്നും പങ്കെടുത്തിരുന്നില്ല എന്നാണു വിവരം .പക്ഷെ അവരുടെ ഗാനങ്ങളിലൂടെ അവർ എല് ടി ടി യെ പിന്തുണച്ചിരുന്നു ...അവസാന നാളുകളില് ഹൃദ്രോഗം അവരെ വളരെ ഏറെ ബുദ്ധി മുട്ടിച്ചിരുന്നു .2007 ല് ഒരു എല് ടി ടി പ്രവര്തകനെ അവർ വിവാഹം ചെയുകയും ഒരു മകള് ജനിക്കുകയും ചെയ്തിരുന്നു ...2009 ലെ ശ്രിലന്കാൻ സൈന്യത്തിന്റെ ആക്രമണത്തില് ഭർത്താവും മകളും കൊല്ലപെടുകയുണ്ടായി ...2010 ല് ചാനെൽ 4 ന്യൂസ്‌ പുറത്തു വിട്ട വാർതയീലൂടെ ആണ് ഇസൈ പ്രിയ ക്രൂര പീടനതിനു ശേഷം വെടിവെച്ചു കൊല്ലപെടുക ആയിരുന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപെട്ടത്‌ ....അര്ഥ നഗ്നആയ അവളെ കുട്ടികൾ ഉളപ്പടെ ഉള്ള മറ്റു തമിഴ് വംശജരോടൊപ്പം കൈകള് ബന്ധിച്ചു ആണ് ഒരു ചതുപ്പ് നിലത്തില് ഇരുത്തി വെടി വെച്ച് കൊന്നത് ...2013 ഒക്ടോബർ 31 നു ചന്ലെ 4 ന്യൂസ്‌ ഇസൈ പ്രിയയെ ശ്രിലന്കാൻ സൈന്യം പിടികൂടുന്ന ദൃശ്യവും പുറത്തു വിട്ടു ..ചതുപ്പ് നിലത്തില് കിടന്നിരുന്ന അവൾക്കു അരക്കു മേല്പ്പോട്ട് വസ്ത്രം ഇല്ലായിരുന്നു ...അവളെ പിടികൂടുമ്പോൾ ശരി ലങ്കാൻ സൈന്യം പ്രഭാകരന്റെ മകള് ആണ് അവൾ എന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു .."ഞാൻ അവൾ അല്ല"എന്ന് ഇസൈ പ്രിയ പറയുന്നതും വീഡിയോ യില് ഉണ്ട് ...
അത് തമിഴ് വംശജരുടെ ഇടയില് പുതിയ ചര്ച്ചകള്ക്ക് വഴി തെളിച്ചു .അത് വരെ ഇസൈ പ്രിയ ഷെൽ ആക്രമണത്തില് കൊല്ലപെടുക ആയിരുന്നു എന്ന് ആണ് അവളുടെ കുടുംബം വിശ്വസിച്ചിരുന്നത് ..ശ്രിലന്കാൻ സൈന്യം നടത്തിയ കൂട്ട വംശ ഹത്യയുടെ പ്രതീകമായി ഇസൈ പ്രിയ എന്നും ഒര്മിക്കപെടും .(ഇസൈ പ്രിയയുടെ ജീവിതം ആധാരം ആക്കി 'ഇസൈ പ്രിയ ' എന്നാ തമിഴ് ചിത്രം ഉടനെ പുറത്തിറങ്ങും ).

Sunday, September 20, 2015

സുപ്പെര് താരങ്ങൾ തങ്ങളുടെ ആരധകരിലൂടെ വെളിപ്പെടുത്തുന്നത് സ്വന്തം നിലപാടാണോ?

ഒരു ടെലിവിഷൻ അവതാരകാൻ തെരുവ് നായകളുമായി ബന്ധ പെട്ട വിഷയത്തിൽ നടന്ന ചർച്ചയിൽ ഒരു സുപ്പെര്താരതിനെ വിമര്ശിക്കുകയും അതിന്റെ പേരില് അവതരകന്റെ ഫേസ് ബുക്ക്‌ പേജില് ആ സുപ്പെര് താരതിന്റ്റ് ആര്ധകർ കേട്ടാൽ അറക്കുന്ന തെറി അഭിക്ഷേകവും തുടരുകയാണ് .....ഇവിടെ അവതാരകാൻ പറഞ്ഞതിന്റെ പൊരുൾ തെരുവ് നായകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കണം എന്ന് തന്നെ ആണ് ...സുപ്രീം കോടതി വിധിയോടു അനുകൂലമായി പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതും ...ആ പോസ്റ്റിനു താഴെ ,ഒരു സുപ്പെര് താരം വളര്ത് നായ്ക്കളുമായി ഇരിക്കുന്ന പടം ഒരാള് പോസ്റ്റ്‌ ചെയ്തപ്പോൾ "ഇവന്റെ അല്ല ഇവന്റെ തന്തയുടെ പട്ടി ആണ് എങ്കിലും മനുഷ്യരെ കടിച്ചാൽ ഞാൻ കൊല്ലും"എന്ന് ആണ് അവ്തരകാൻ കമെന്റ് ചെയ്തത് ...അയാളുടെ ഭാഷയോട് യോജിക്കുന്നില്ല എങ്കിലും അദ്ദേഹം പറഞ്ഞത് തീര്ത്തും അനുകൂലിക്കാവുന്ന കാര്യം തന്നെ ആണ്...സ്വാഭാവികം ആയും ആ പ്രയോഗങ്ങലോടും വിയോജിപ്പ് പലര്ക്കും തോനാം ...അങ്ങനെ തോന്നുമ്പോൾ ആശയ പരമായി അതിനെ വിമർശിക്കുകയാണ് വേണ്ടത്...അതല്ലാതെ മാതാപിതാക്കളെ ചേർത്ത് തെറി പ്രയോഗിച്ചു കൂട്ടമായി ആക്രമിക്കുന്നത് നാലാം കിട ഫാസിസം ആണ്...ആരാധനാ പാത്രങ്ങൾ ആരാധകരെ നിയന്ത്രിക്കാതെ ഇങ്ങനെ കയറൂരി വിടുന്നത് ധാര്മികം ആണോ എന്ന് അവർ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ...മുൻപ് സുകുമാര് അഴികോട് മോഹന ലാലിനെ വിമര്ശിച്ചപ്പോഴും സമൂഹ മാധ്യമങ്ങളിൽ സമാനം ആയ പ്രതികരണങ്ങൾ ആണ് ആരാധകരില് നിന്നുണ്ടായത് ...അന്ന് സുകുമാര് അഴികോട് പറഞ്ഞ ഒരു പ്രസ്താവന വളരെ പ്രസക്തം ആണ് "എന്റെ കോലം കത്തിക്കാൻ തീപ്പെട്ടി എടുത്തു കൊടുക്കുന്നത് ഈ സുപ്പെര് താരം ആണ് "എന്ന് ...ഇപ്പോഴും അതല്ലേ അവസ്ഥ ...ഇത്രയും സംസ്കര ശൂന്യമായി തന്റെ ആരാധകർ പെരുമാറുമ്പോൾ ,അവർ ആശയപരമായി പ്രതികരിക്കണം എന്നോ പക്വതയോടെ മാന്യമായ ഭാഷ ഉപയോഗിക്കന്മെന്നോ ,അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ അവഗണിക്കണം എന്നോ എന്ത് കൊണ്ട് ആരാധന പാത്രങ്ങൾ പറയുന്നില്ല ?സമൂഹ മാധ്യമങ്ങളിൽ നിരന്തരം നേരിട്ടും അഡ്മിൻ ന്റെ സഹായതോടും ഇടപെടുന്ന ഇവർ എന്തിനാണ് ഈ സാംസ്ക്കാരിക ജീർണതക്ക് കുട പിടിക്കുന്നത്‌? ഒരു face book പോസ്റ്റ്‌ പോരെ ഈ പ്രവണത തടയാൻ?

തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ അസോസിയേഷൻ
ഉണ്ടായിരുന്ന സുപ്പെര് താരം ആയിരുന്നു'തല ' എന്ന അജിത്‌ ...2006 ല് അജിത്‌ ഫാന്സ്സും വിജയ്‌ ഫാൻസും തമ്മിൽ ഉണ്ടായാ സംഘർഷത്തിൽ ഒരു യുവാവ് മരിച്ചപ്പോൾ ,ഇത്തരം സംഭവങ്ങൾ തുടർന്നാൽ ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിടും എന്നാ അന്ത്യശാസനം വിജയ്‌ തന്റെ ആര്ധകർക്ക് നല്കിയിരുന്നു ...അജിത്‌ 2011 ല് ഒരു പടി കൂടെ കടന്നു ,തന്റെ എല്ലാ ഫാൻസ്‌ അസോസിയേഷൻ സും പിരിച്ചു വിടുകയുണ്ടായി ...അന്ന് അജിത്‌ ഇറക്കിയ പത്രകുരിപ്പിലെ വാചകം ഇങ്ങനെ ആണ് ....

I have never used my fans for my personal interests and will never do such things at any point of time. If my films are good, they have the rights to appreciate it and on pars if not done well, they own the rights to criticize and advise me. At the same time, I am clear about the fact that all my fans are not the members of my fans club. I have never differentiated my fans on this ground.

The fans club members haven’t been affirmative towards my requests and there is no unity amongst them. It makes me so distressed to see that some of them have misused the fans club identity in political arenas.
എന്ത് കൊണ്ട് ഈ സാമൂഹ്യ പ്രതിബദ്ധത കേരളത്തിലെ താരങ്ങള്ക്കു ഇല്ലാതെ പോകുന്നു? സുപ്പെര് താരങ്ങൾ തങ്ങളുടെ ആരധകരിലൂടെ വെളിപ്പെടുത്തുന്നത് സ്വന്തം നിലപാടാണോ എന്ന് സംശയിച്ചലും അതിൽ തെറ്റ് ഉണ്ടോ?

Thursday, September 17, 2015

ചില ഗാനങ്ങളും അവയുടെ ശാസ്ത്രീയ അവലോകനവും

ചില ഗാനങ്ങളും അവയുടെ ശാസ്ത്രീയ അവലോകനവും
1".മാനത്തെ കായലിൻ മണ പ്പുരതിന്നൊരു താമര കളി തോണി"
ശാസ്ത്രം:മാനത്ത് എവിടെയാ കായല?മാനത്ത് കായല് ഇല്ലാതെ എങ്ങനെ മണപ്പുറം ഉണ്ടാകും?
2.പൊന്നാമ്പൽ പുഴ ഇരമ്ബില് നമ്മൾ "
ശാസ്ത്രം:പൊന്നാമ്പല് എന്നൊരു ആമ്പൽ ഇല്ല ,പുഴയില ആമ്പൽ വളരില്ല ,കെട്ടി കിടക്കുന്ന വെള്ളത്തിലെ ആമ്പൽ വളരു...ഉദാഹരണം കുളം 
3.മാനേ....കുറുംബിന്റെ കൊമ്പ് കുലുക്കണ ചോല പെന്മാനെ ..."
ശാസ്ത്രം:പെണ്മാനിനു കൊമ്പ് ഇല്ല ..ആണ്‍ മാനിനു ആണ് കൊമ്പ് ഉള്ളത് ...
4."ചക്കര പന്തലിൽ തേന് മഴ ചൊരിയും ചക്രവര്ത്തി കുമാരാ "
ശാസ്ത്രം:ചക്കര കൊണ്ട് എങ്ങനെ ആണ് പന്തല് ഉണ്ടാക്കുന്നത്‌?അതിൽ തേന് ങ മഴ ചൊരിഞ്ഞാൽ അവിടെ ഇരിക്കുന്ന ചക്ര്വര്തിയുടെ അവസ്ഥ എന്താകും?
5.കാക്ക കുയിലേ ചൊല്ല്,കൈ നോക്കാൻ അറിയാമോ ?"
ശാസ്ത്രം:കാക്ക കുയിൽ എന്ന് ഒരു കുയിൽ ഇല്ല ..കാക്കയും കുയിലും ഇണ ചേരാറില്ല...അങ്ങനെ ഒരു സങ്കര സന്തതി ഉണ്ടാകാൻ ഉള്ള സാധ്യത ശാസ്ത്രീയമായി വളരെ തെറ്റ് ആണ്
6."എല്ലാവര്ക്കും തിമിരം
നമ്മൾ എല്ലാവര്ക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം"
ശത്രീയമായി പരിശോദിച്ചാൽ ഈ കവിത തെറ്റ് ആണ് ...തിമിരം വന്നാൽ കണ്ണട വെച്ചിട്ട് കാര്യം ഇല്ല...ശസ്ത്രക്രിയ തന്നെ ചെയ്യണം ....
(will continue)

"ഐ ഹാവ് എ ഡ്രീം '


"....യുവതി ,വെളുത്ത നിറം ,26 " ഞായരാഴ്ചകളിലെ വിവാഹാലോചന പത്ര പരസ്യങ്ങളില് സ്ഥിരം കാണുന്ന രീതി ആണ് ഇത് ...ജാതി കഴിഞ്ഞാൽ പിന്നെ അറിയിക്കേണ്ടത് നിറം ആണ്... കറുത്ത നിറം അറിയിച്ചു കൊണ്ടുള്ള പരസ്യങ്ങൾ സാധാരണ കാണാറും ഇല്ല ...ഇനി അങ്ങനെ ഒരു പരസ്യം വന്നാൽ തന്നെ "വെളുപ്പ്‌ പ്രതീക്ഷിച്ചു ആരും വരരുത് "എന്നാ അർത്ഥത്തിൽ ആകാനെ സാദ്ധ്യത ഉള്ളൂ ...കാലങ്ങൾ ആയി വെളുപ്പ്‌ വെളുപ്പിനോടും കറുപ്പ് കറുപ്പിനോടും മാത്രമേ ചേരാവു എന്നാ വർണ്ണാധിഷ്ട്ടിത പൊതു ബോധം നമ്മളിലെല്ലാം ഉറഞ്ഞു കൂടിയിരിക്കുന്നു ...

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കാണുന്ന ഒരു പ്രവണത ഉണ്ട് .കറുത്ത പയ്യന് വെളുത്ത പെണ്ണിനെ വിവാഹം കഴിച്ച ഫോട്ടോ കളിൽ അവരെ അപഹസിക്കുന്ന കാപ്ഷൻ ചേർത്ത് പ്രചരിപ്പിക്ക (ഉദാഹരണം :കാരുണ്യ ലോട്ടെരി,സൌഭാഗ്യ ലോട്ടെരി ,"എനിക്കൊന്നും വേണ്ട എന്റെ അമ്മക്ക് ഒരു സുന്ദരി മരുമകളെ മതി )...ഇങ്ങനെ പ്രച്ചരിപ്പികുമ്പോൾ അത് പ്രച്ചരിപ്പിക്കുന്നവനും സ്വീകരിക്കുന്നവർക്കും നെഞ്ചിലെ ഭാരം ഇറക്കി വെച്ച പ്രതീതി ആണ് ...ഇങ്ങനെ നിങ്ങളോട് ഒരു ബന്ധവും ഇല്ലാത്ത ,അവരുടെ ജീവിതത്തിൽ ഇടപെടാൻ നിങ്ങളെ ക്ഷണിക്കാത്ത അവരുടെ ചിത്രങ്ങൾ ഇങ്ങനെ അപഹസിക്കതക്ക വിധത്തില പ്രചരിപ്പിക്കാൻ എന്ത് ധാര്മിക അവകാശം ആണ് നിങ്ങള്ക്കുള്ളത് ?അതിൽ ഒരാളുടെ നിറം കറുപ്പ് ആയതാണോ?
വര്ഷം തോറും വിവാഹമോച നം നേടുന്നവരിൽ ഒരേ നിറം ഉള്ളവരും ,വ്യത്യസ്ത നിറം ഉള്ളവരും ,ജാതകം നോക്കി കല്യാണം കഴിച്ചവരും ,ജാതകം നോക്കാതെ കഴിച്ചവരും എല്ലാം ഉള്പ്പെടും ...ദാമ്പത്യ, സ്നേഹ ബന്ധങ്ങൾ നില നില്ക്കുന്നത് പരസപര വിശ്വാസത്തിലും,പരസപര ബഹുമാനത്തിലും വിട്ടു വീഴ്ച മനോഭാവത്തിലും ആണ് ..അല്ലാതെ നിറം അവിടെ ഒരു ഘടകമേ ആകുനില്ല ...കരുതവരോടൊപ്പം വെളുത്തവരെ കാണുമ്പോൾ പലര്ക്കും ഈ അസ്വസ്ഥത തോനുന്നതിനു എന്താണ് കാരണം?...വെളുത്തവർ എല്ലാം നല്ലവരും കറുത്തവർ എല്ലാം മോശക്കാരും ആണ് എന്നാ പൊതു ബോധം അല്ലെ?വെളുത് തുടുത്ത ഹിട്ലെരും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് കരുത്ത് ഇരുണ്ട ഈതി അമീനും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് ,വെളുത് തുടുത്ത മദർ തെരെസ്സയും സമധാനത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട് കറുത്ത് ഇരുണ്ട ഹെലെൻ ജോന്സനും സമധാനത്തിനുള്ള സമ്മാനം നേടിയിട്ടുണ്ട് ....പിന്നെ എങ്ങനെ നിറങ്ങൾ ഇങ്ങനെ മഹത്വ വല്ക്കരിക്കപെടുകയും ,അപഹസിക്കപെടുകയും ചെയ്യുന്നു?...സിനിമകളിലും ഇത്തരം സംഭാഷണങ്ങൾ ആണ് അധികവും .("സാറെ ഇതെവിടുന്നോ അടിച്ചു മാറ്റി കൊണ്ട് വന്നതാ ..കണ്ടില്ലേ രണ്ടും...രാവും പകലും "...."അത് എന്റെ അമ്മയുടെ കുഴപ്പം ആണ് സര് ...അമ്മ എന്ത് ഉണ്ടാകിയാലും കരിഞ്ഞു പോകും"---ഭാസ്ക്കർ ദി രസ്ക്കൾ)

കറുത്ത നിറമുള്ളവർ വിവേച്ചനങ്ങളെ കുറിച്ച് പ്രതികരിച്ചാൽ തന്നെ അവരെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്ക് ആണ് അപകര്ഷത ബോധം ...പൊതു സമൂഹത്തിന്റെ ഇത്തരം വിവേചന പരമായ പ്രതികരണങ്ങൾ അനുഭവിക്കുന്നവർക്ക് എങ്ങനെ ആണ് അപകര്ഷത ബോധം തോന്നാതെ ഇരിക്കുന്നതും അഭിമാന ബോധം തോന്നുന്നതും ?

മാർട്ടിൻ ലുതെർ കിംഗ്‌ ന്റെ പ്രശസ്തമായ "ഐ ഹാവ് എ ഡ്രീം ' എന്ന പ്രസംഗത്തിലെ അദ്ധേഹത്തിന്റെ സ്വപ്നം ഇന്നും സ്വപ്നം ആയി അവശേഷിക്കുന്നു

"എന്റെ നാല് മക്കളും ,അവരുടെ തൊലിയുടെ നിറം കൊണ്ടല്ലാതെ ,അവരുടെ സ്വഭാവത്തിന്റെ വിശേഷത കൊണ്ട് അവരെ വിലയിരുത്തുന്ന ഒരു ലോകത്ത് ജീവിക്കും...."

Monday, August 24, 2015

അധ്യാപകന്റെ ജാതി പറച്ചിൽ -ദളിത്‌ വിരുദ്ധ പൊതു ബോധത്തിന്റെ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

അധ്യാപകന്റെ ജാതി പറച്ചിൽ -ദളിത്‌ വിരുദ്ധ പൊതു ബോധത്തിന്റെ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
1.ജാതിയുടെ പേരില് ആനുകൂല്യങ്ങൾ വാങ്ങാം എങ്കിൽ ജാതി പറയുന്നതിൽ എന്താണ് തെറ്റ്?
cet സംഭവം ഒരു വാഹനാപകടം ആണ് ...അവിടെ കുറ്റക്കാര്ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ച് സംസാരിക്കാം ,പക്ഷെ വിഷയവുമായി ബന്ദം ഇല്ലാത്ത സംവരണം എന്നാ കാര്യം അതിൽ തിരുകി ദളിത്‌ വിരുദ്ധത പ്രകടിപ്പികുകയാണ് അധ്യാപകൻ ചെയ്തത് ...വാഹനം ഓടിച്ച വിധ്യര്തിയുടെ ജാതി അവിടെ സൂചിപ്പിക്കേണ്ട ഒരു ആവശ്യവും അവിടെ ഉദിക്കുന്നില്ല .ആ പ്രതിയുടെ ജാതിയുടെ പേരും പറഞ്ഞു ആരും അയാളെ രക്ഷിക്കാൻ വന്നിട്ടും ഇല്ല...വണ്ടി ഇടിച്ചു കുട്ടി മരിച്ചത് സംവരണം കൊണ്ട് ആണ് എന്ന് തന്നെ ആണ് അയാള് പറഞ്ഞതിന്റെ പൊരുൾ..സംവരണം എന്നത് പര്സ്വ വല്കൃത വിഭാഗത്തിന്റെ അവകാശം ആണ്...നൂറ്റാണ്ടുകളായി മേല്ജാതിക്കാർ അനുഭവിച്ച സംവരണത്തിന്റെ (കയ്യടക്കൾ )പകരം വെയ്യക്കാൻ ആകില്ല കീഴ് ജാതിക്കാരുടെ അറുപതു വര്ഷത്തെ സംവരണം ...
2.ആ വലിയ ലേഖനത്തില ഒരു ഭാഗം മാത്രം അടര്തി എടുത്തു അധ്യപനെതിരെ പ്രതികരിക്കാമോ?ബാക്കി അയാള് പറഞ്ഞതൊക്കെ സത്യം അല്ലെ?
ഇത് ഒരു തരാം താണ സവര്ന്ന തന്ത്രം ആണ്...പച്ചക്ക് പറഞ്ഞാല് "നല്ല സദ്യ വിളംബിയിട്ടു അതിന്റെ അറ്റത് തീട്ടം വെച്ച് മനുഷ്യനെ പറ്റിക്കുന്ന നാലാം കിട സവര്ന്ന ബുദ്ധി ...അത് കഴിക്കണ്ട ബാക്കി സദ്യ കഴിച്ചുകൂടെ ?"എന്ന് ചോദിക്കുന്ന നിലവാരമേ ഈ ചോദ്യതിനുള്ളൂ ...
4.ഈ നാട്ടില സത്യം പറയുന്ന വനെ ജാതികൊമാരങ്ങൾ ആക്രമിക്കുന്നു ...?
ജാതി വിവേചനത്തിനെതിരെ പ്രതികരിക്കുന്നവരെ ജാതി പറയുന്നവരാക്കി ചിത്രീകരിച്ചു വയടപ്പിക്കാം എന്ന ഒരു ബുദ്ധി ..ഇത് മറ്റുള്ളവര്ക്ക് മനസിലാകില്ല എന്ന് ആണ് ഇവരുടെ വിചാരം ...ദളിത്‌ വിഷയങ്ങള സമൂഹത്തിന്റെ ചര്ച്ച ആകുമ്പോൾ അവിടെ സംവരണം എന്ന വിഷയം തിരുകി കയറ്റി പിന്നെ ചര്ച്ച വഴി തിരിച്ചു വിടുന്നത് വെറും ഒരു നെഴ്സ്സരി നിലവാരമുള്ള രീതി ആണ്...വിശദീകരിക്കാം ...
തെങ്ങിനെ കുറിച്ചുള്ള ഉപന്യാസം പഠിച്ചു കൊണ്ട് പോകുന്ന കുട്ടി പരീക്ഷക്ക്‌ ചെല്ലുമ്പോൾ ചോദ്യം പശുവിനെ കുറിച്ചാണ് എന്ന് അറിയുമ്പോൾ പ്രയോഗിക്കുന്ന കണക്റ്റ് ചെയ്യൽ ടെക്നിക്ക് ..."എന്റെ വീട്ടിൽ ഒരു പശു ഉണ്ട് ,പശുവിനെ ഞാൻ കെട്ടുന്നത് തെങ്ങിൽ ആണ്,തെങ്ങ് ഒരു കല്പവൃക്ഷം ആണ് .." ..ഇത് പോലെ ആണ് ദളിതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തില എത്തുമ്പോൾ,അതിനെ സംവരണവുമായി കനെക്റ്റ് ചെയ്തു സവര്ന്നധിഷ്ട്ടിത പൊതു സമൂഹം പ്രതിരോധിക്കുന്നത് .. ..
5.അധ്യാപകൻ മാപ്പ് പറഞ്ഞില്ലേ?ഇനി എന്തിനു വിവാദം ?
ഇത് പ്രസ്തുത അധ്യാപകന്റെ മറ്റൊരു തന്ത്രം ആണ് ഈ മാപ്പ് പറച്ചില് ...അതായതു സത്യം പറഞ്ഞതിന്റെ പേരില് എനിക്ക് തോല്കേണ്ടി വന്നു എന്നും മാപ്പ് പറയേണ്ടി വന്നു എന്നും വരുത്തി തീർത്തു ദളിത്‌ വിരുദ്ധ പൊതു സമൂഹത്തിന്റെ മുന്നില് ഇരവാദം ഉണ്ടാക്കി സഹതാപം നേടുക ...ഇയാള ഇപ്പോഴും ആ പോസ്റ്റ്‌ റിമൂവ് ചെയ്തിട്ടില്ല എന്നത് തന്നെ അയാളുടെ കുടില തത്രം ആണ്...
6.ജാതി സംവരണം ഉള്ളിടത്തോളം കാലം ജാതി ചിന്തയും ജാതി വിവേചനവും ഉണ്ടാകും ..?
ബലാത്സംഗ നിരോധന നിയമം ഉണ്ടായിട്ടും ബലാല്സംഗം വർധിച്ചാൽ ആ നിയമം എടുത്തു കളഞ്ഞിട്ടു ബലാല്സംഗം പ്രോത്സാഹിപ്പിക്കണം എന്നും പറയും പോലെ ആണ് ഈ വാദം

Saturday, August 22, 2015

ഇന്ധനം

ചിലപ്പോഴൊക്കെ പൈസക്ക് 'ടൈറ്റ്' വരുമ്പോൾ നൂറു രൂപയ്ക്കു അടിക്കേണ്ട പെട്രോൾ ചിലപ്പോൾ 50 രൂപയ്ക്കു അടിച്ചാണ് ടു വീലെർ ഞാൻ ഓടിക്കുന്നത് .അപ്പോഴും പെട്ടെന്ന് കുറച്ചു ദൂരം കൂടെ ഓടേണ്ടി വന്നാലും ഒരു ഉദ്ദേശം വെച്ച് അങ്ങനെ പോകും ,ഭാഗ്യത്തിന് അവസാനം വീട്ടില് എത്തും...പെട്രോൾ പമ്പിലെ ചേച്ചി എന്റെ വണ്ടി കാണുമ്പോൾ തന്നെ 50 രൂപയ്ക്കു പെട്രോൾ അടിക്കാനുള്ള ബട്ടണ്‍ ഞെക്കും ...ഒരു ദിവസം 200 രൂപയ്ക്കു അടിക്കാൻ ഞാൻ ചെന്നപ്പോൾ ചേച്ചി പറഞ്ഞു "ശോ ..ഞാൻ 50 രൂപയ്ക്കു ഞെക്കി പോയല്ലോ "എന്ന് ...ഒരിക്കൽ ഒരു പാതിരാത്രി പെട്രോൾ തീര്ന്നു 1 കിലോ മീറെരോളം വണ്ടി തള്ളി തളര്ന്നു വഴി അരികിൽ ഇരുട്ടത്ത്‌ ഞാൻ ശര്ദിക്കാരായി നിന്നപോൾ എവിടെ നിനോ ഒരു ബൈക്ക് യാത്രക്കാരൻ വന്നു വീട് വരെ അയാളുടെ ഒരു കാലു കൊണ്ട് വണ്ടി തള്ളി തന്നു എന്നെ പരോപകാരം എന്തെന്ന് പഠിപ്പിച്ചു .ഹെൽമെറ്റ്‌ വെച്ചിരുന്ന അയാളുടെ മുഖം പോലും എനിക്കോർമ ഇല്ല ...ഇതിന്റെ പേരില് അച്ഛൻ എന്നെ വഴക്ക് പറഞ്ഞു പിറ്റേ ദിവസം വീട്ടിൽ പെട്രോൾ സ്റ്റോക്ക്‌ വാങ്ങി കൊണ്ട് വെയ്ക്കുമായിരുന്നു ...പലപ്പോഴും പെട്രോൾ പമ്പ് വരെ പോകാൻ ഉള്ള മടികൊണ്ടും ഇത് സംഭവിക്കും ...ഇതൊക്കെ സാധാരന്കാരന്റെ പ്രശ്നങ്ങൾ ആണ്...
പക്ഷെ തിരുവനന്തപുരത്ത് 155 യാത്രകരുമായി വന്ന വിമാനത്തിൽ ഇന്ധനം തീരുകയും അവസാനം അപകടം മുന് കൂട്ടികണ്ട്‌ ഇനി ഒന്നും ചെയ്യാനില്ല എന്ന സന്ദേശം ലഭികുകയും ,യാത്രക്കാരെ മരണത്തിന്റെ മുൾ മുനയിൽ നിറുത്തുകയും അവസാനം ഭാഗ്യം കൊണ്ട് വിമാനം ലാൻഡ്‌ ചെയുകയും ചെയ്ത പൈലെട്ടിനെ എല്ലാവരും വാഴ്ത്തുകയാണ് .......മനസിലാകാത്ത കാര്യം ഇതാണ് ,വിമാനത്തിനു ആവശ്യമായ

ഇന്ധനം നിറയ്ക്കാത്തത് ആരുടെ വീഴ്ച ആണ്?ഇന്ധനം നിറയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?
...(പോളി റ്റെക്നിഖ് പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണേ )

Friday, June 5, 2015

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ

വര്ഷങ്ങള്ക്ക് മുന്പാണ് ...തിരുവനതപുരം ചാലയിൽ വെച്ച് ഞാൻ കണ്ട ഒരു ചെറിയ സംഭവം ...ഒരു ചെറുപ്പക്കാരി ആയ സ്ത്രീ തന്റെ പുരുഷ സുഹ്ര്തിനോട് ചോദിക്കുകയാണ് "ഡാ ഇവിടെ അടുത്ത് നല്ല സ്റ്റുഡിയോ എവിടെ ഉണ്ട്?"
"എന്തിനാ?"
ഈ ഫോട്ടോ ഒന്ന് ശരി ആക്കി എടുക്കാനാ "ഇത് പറഞ്ഞിട്ട് അവൾ തന്റെ ഹാൻഡ്‌ ബാഗിൽ നിന്ന് ഒരു ഫോട്ടോ എടുത്തു ...കൈ കൊണ്ട് ചുരുട്ടി മടക്കി കേടായ ഒരു ഫോട്ടോ ..ഞാൻ ആ ഫോടോയിലേക്ക് നോക്കി ....അവളുടെയും ഭാര്തവിന്റെയും സ്റ്റുഡിയോയിൽ എടുത്ത ഒരു കുടുംബ ചിത്രം ...
അവളുടെ സുഹ്രത് ചോദിച്ചു "ഇതെന്തു പറ്റിയതാ ?"
അവൾ കുറ്റബോധത്തിന്റെ ശബ്ദത്തില് പറഞ്ഞു "ഡാ കുറച്ചു ദിവസ്സം മുൻപ് ചേട്ടനുമായി വഴക്കുണ്ടായപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാ ..."
ഈ സംഭവം ഒര്ക്കുംബോഴൊക്കെ എന്റെ മനസ്സിൽ വരുന്നത് അക്ഷരത്തെറ്റ് എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി സർ എഴുതിയ ഒരു പാട്ടിലെ വരി ആണ്
"തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ "

Monday, May 25, 2015

"ആരാണ് സണ്ണി ലിയോണ്?

"കൂടുതൽ സ്ത്രീകളും ജനിക്കുന്നത് ചരിത്രം തിരുത്തി കുറിക്കാൻ ആണ് ,പക്ഷെ ഈ സ്ത്രീ ജനിച്ചത് ചരിത്രം മായ്ക്കാൻ ആണ് "
സണ്ണി ലിയോണ് എന്നാ സ്ത്രീയുടെ ജന്മദിനത്തില് നവ മാധ്യമങ്ങളില് പ്രചരിച്ച ഒരു സന്ദേശത്തിന്റെ മലയാള പരിഭാഷ ആണ് ഇത് ...ഇതില് ചരിത്രം മായ്ക്കുക (ഡിലീറ്റ് ഹിസ്റ്ററി )എന്ന പ്രയോഗത്തിന്റെ അർഥം മന്സിലായവർ ഒരു ചെറു ചിരിയോടെ ആ സന്ദേശത്തില് ഇഷ്ട്ടം രേഖ പെടുത്തി ...അപ്പോഴും അത് മനസിലാകതവര് ചോദിച്ചു
"ആരാണ് സണ്ണി ലിയോണ്?"
ആ ചോദ്യത്തിന് ഉത്തരം അറിയുന്നതിന് മുൻപ് മറ്റൊരു സ്ത്രീ വ്യക്തിത്വത്തെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ ...അമേരിക്കാൻ മാധ്യമ ചരിത്രത്തില്  സംവാദ പരിപാടികളില് ഏറ്റവുംകൂടുതൽ  ജനശ്രദ്ധ നേടിയതും മറ്റു സമാന പരിപടികല്ക്ക് എന്നും മാതൃക ആയതും ആയ ടിവി ഷോ യിലൂടെ പ്രശസ്ത ആയ സ്ത്രീ രത്നം    'ഓപ്ര വിന്ഫ്രി '
മാധ്യമ പരിപാടിയിലൂടെയും അഭിനയതിലൂടെയും പ്രശസ്ത ആയി കോടികളുടെ സ്വത്തുക്കളുടെ ഉടമ ആയി മാറിയ  വിന്ഫ്രിയുടെ ഭൂത  കാലത്തിനു വേദനയുടെയും നടകീയതയുടെയും ഒരു പശ്ചാത്തലം ഉണ്ട് .ഒന്പത് വയസ്സ് മുതൽ സ്വന്തം അമ്മാവന്റെയും അര്ഥ സഹോദരന്റെയും കുടുംബ സുഹ്ര്തിന്റെയും ലൈങ്കിക പീടനതിനു ഇര ആകേണ്ടി വന്ന വിധിയുടെ വിളയാട്ടം .പതിനാലാം വയസ്സില് പ്രസവവും മകന്റെ മരണവും ...സാധാരണ ഒരു കുടുംബത്തില് ജനിച്ച ഒരു പെണ്കുട്ടിയുടെ ജീവിതം അവിടെ അവസാനിക്കേണ്ടതാണ് .പക്ഷെ വിന്ഫ്രിക്ക് വിധിക്ക് മുന്നില് തോല്ക്കാൻ മനസില്ലായിരുന്നു .പില്ക്കാലത്ത് അവർ അവരുടെ കഴിവിലൂടെ പ്രശസ്ത ആയപ്പോഴും തന്റെ ഇരുണ്ട ഭൂതകാലം മറച്ചു വെച്ചിരുന്നില്ല .1986 ല് തന്റെ ടിവി ഷോ  ലൈങ്കിക അതിക്രമങ്ങളെ കുറിച്ചുള്ള വിഷയം ചര്ച്ച ചെയ്തപ്പോള് അവർ തന്റെ അനുഭവം തുറന്നു പറഞ്ഞു ..'മുഖം മറയ്ക്കാതെ '...
ലൈങ്കികതയുടെ ഇരകള് ആകേണ്ടി വരുന്നവർ പില്ക്കാലത്ത് പേര് വെളിപ്പെടുതത്തെ മുഖം മറച്ചു ജീവിക്കണം എന്ന സങ്കല്പ്പതോട് ധൈര്യമായി മുഖം തിരിച്ചു ഓപ്ര വിന്ഫ്രി സ്ത്രീത്വത്തിനു പുതിയൊരു മാനം നല്കി ...

പക്ഷെ സണ്ണി ലിയോണ് എന്ന സ്ത്രീയുടെ ജീവിത ത്തിനു  ഓപ്ര വിന്ഫ്രിയുടെ ജീവിതവുമായി വളരെ ഏറെ വ്യത്യാസമുണ്ട് ... പഞ്ചാബികൾ ആയ മാതാപിതാക്കളുടെ മകളായി 1981 ല് ജനിച്ച സണ്ണി നല്ലൊരു കായിക പ്രേമിയും കഴിവുള്ളവളും ആയിരുന്നു …പക്ഷെ  സണ്ണി ലിയോണ് എന്ന പെണ്കുട്ടി  എങ്ങനെ ആണ് മറ്റു വ്യക്തിത്വങ്ങളില്  നിന്ന് വ്യത്യസ്ത ആകുന്നതു? ലൈന്കികതയുടെ പശ്ചാത്തലം സണ്ണിക്ക് ആരും അടിചെല്പ്പിച്ചതോ പീഡനതിലൂടെ നല്കിയതോ ആയിരുന്നില്ല .പതിനാറാം വയസ്സില് അടുത്ത സ്കൂളിലെ ആണ്സുഹ്ര്തിനു അവൾ തന്റെ കന്യകതം പരസ്പര സമ്മതത്തോടെ പങ്കുവെയ്ക്കുക ആയിരുന്നു .പതിനെട്ടാം വയസ്സില് തന്നിലെ ഉഭയ ലൈങ്കിക താല്പര്യം അവൾ തിരിച്ചറിഞ്ഞു …
പതിമൂന്നാം വയസ്സില്  തന്റെ ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടതിനു ശേഷം ഒരു ജർമൻ ബേക്കറിയിലെ ജീവനക്കാരി ആയി ജോലി ചെയ്തിരുന്നു ...തന്റെ സുഹ്ര്തുക്കളുടെ പ്രേരണ യില് ആണ് അവർ modeling രംഗത്തേക്ക് ചുവടു മാറിയത് ...അമേരിക്കയില് നീല ചിത്ര നിര്മാനവും ഒരു സമാന്തര സിനിമ മേഖലയായി മാറിയാതിന്റെ സാധ്യതകള് മനസിലാക്കി കൊണ്ട്  അവൾ പുതിയൊരു ആശയത്തിന് രൂപം നല്കി .പിന്നെ അവൾ മടിച്ചില്ല ലൈന്കികതയുടെ പച്ച ആയ ആവിഷ്ക്കാരങ്ങൾ ആയ  ചിത്രങ്ങളില് അഭിനയിച്ചു കൊണ്ട് തന്റെ 'പ്രശസ്തി ' അവൾ ആസ്വദിച്ചു..സ്വവര്ഗ ലൈന്കികതയും ,പ്രകൃതി വിരുദ്ധം എന്ന് ഇപ്പോഴും വിശേഷിപ്പിക്കപെടുന്ന മറ്റു ലൈന്കികതകളും  അവൾ മറ ഇല്ലാതെ ക്യാമറക്ക് മുന്നില്  തുറന്നു കാട്ടി ...അങ്ങനെ മൊത്തം 56 ചിത്രങ്ങളില് അഭിനയികുകയും 56 ചിത്രങ്ങൾ നിര്മ്മികുകയും ചെയ്തു ...2012 ആയപ്പോഴേക്കും ജിസ്മ് 2 എന്ന ചിതരതിലൂടെ ബോളി വുഡ് ലേക്കും തന്റെ സാനിധ്യം അറിയിച്ചു .വെറും ഒരു നീല ചിത്ര നടി മാത്രമല്ല താൻ ഒരു മികച്ച അഭിനേത്രി കൂടി ആണ് എന്ന് പിന്നീട് വന്ന രാഗിണി എം എം എസ് 2 ഉള്പ്പടെ ഉള്ള ചിത്രങ്ങളിലൂടെസണ്ണി തെളിയിച്ചു ..തുടർന്ന് തമിഴ് തെലുങ്ക്‌   ചിത്രങ്ങളിലെ ഐറ്റം ഡാന്സ്സ്സുകളിലൂടെ
ദക്ഷിണേന്ദ്യയെയും അവർ ഇളക്കി മറിച്ചു...ചിലപ്പോള് തീര്ത്തും സൌമ്യവും ചിലപ്പോൾ  വികരൊജ്ജലവുമയ മുഖ ഭാവങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ രതി റാണി ക്കെതിരെ 2015 മെയ് മാസത്തില് ഒരു എഫ് ഐ ആര രേജിസ്റെർ ചെയ്യപെട്ടു .സണ്ണിയുടെ ലൈങ്കിക വൈകൃതങ്ങള് നിറഞ്ഞ ദൃശ്യങ്ങള് ഇന്ത്യൻ സംസ്ക്കരതിനെ അവഹേളിക്കുകയാണെന്ന് ആയിരുന്നു പരാതി...ശിക്ഷ നിയമം 292 എ ,292 ,294 എന്നീ വകുപ്പുകളും കാമസൂത്രയുടെ നാട്ടില് അവര്ക്കെതിരെ ചുമത്തി ...
പക്ഷെ സണ്ണി ലീയോണ് ഇപ്പോഴും പ്രയാണം തുടരുകയാണ് ...വിശ്വസിക്കുന്നതോ നില നില്ക്കുന്നതോ ആയ സദാചാര സങ്കല്പ്പങ്ങളുടെ ഇസ്തിരിയിട്ട പ്രതലത്തിലൂടെ തന്റെ നഗ്നപാദ മൂന്നി നടന്നു നീങ്ങി ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്,മുഖ്യധാര സമൂഹത്തിനു നേരെ  തന്റെ വശ്യമായ ചിരി ചിരിച്ചു ....
 അവള് ചരിത്രം തിരുത്തുകയല്ല മായ്ക്കുക തന്നെ ആണ് ...
മുഖം മറയ്ക്കാതെ "

Monday, May 11, 2015

ഘര് വാപ്പാസ്സി

ഘര് വാപ്പാസ്സി വ്യാപകമായതോടെ പാറശാല ഒരു പെന്തകൊസ്തു പാസ്റെർ മതം മാറി .മുൻപ് സുവിശേഷ യോഗങ്ങളില് പ്രസങ്ങിച്ചിരുന്ന അദ്ദേഹം പിന്നെ രാമായണ ക്ലാസ്സ് എടുക്കാൻ പോയി ...മതം മാറി എങ്കിലും അദ്ധേഹത്തിന്റെ ശൈലി മാറിയിരുന്നില്ല .അദ്ധേഹത്തിന്റെ രാമായണ ക്ലാസ് ഇങ്ങനെ ആയിരുന്നു ...
"ഇന്ന് നമ്മള് ധ്യാനിക്കാൻ പോകുന്നത് ...വാല്മീകി എഴുതിയ സുവിശേഷം .അതിന്റെ പത്താം അദ്ധ്യായം ...
അന്നൊരു പകല്കാലം ...രാവണൻ പുഷ്പ്പക വിമാനത്തില് സീതാ ദേവിയെ തട്ടിക്കൊണ്ടു പോയി....
ഹലലൂയ ..ഹോ അത്ഭുതം എന്ന് പറയട്ടെ ...അകലെ നിന്ന് ഒരു അശരീരി അപ്പോൾ ഉണ്ടായി .."ഹേരാവണാ നിനക്ക് കൈകൾ തന്നിക്കുന്നത് വേണ്ടാത്തത് ചെയ്യാൻ അല്ല "...ഓ ഗ്ലോറി ...
നിങ്ങളില് എത്ര പേർ വിശ്വസ്സിക്കുണ്ട് ഈ കഥ ?
വിസസിക്കുന്നവർ കരത്തെ അടിച്ചു കൊണ്ട് രാവണനെ മഹത്വ പെടുതുവിൻ ...
ഓ ര ബാബാ ..ഷീ ര ബാബാ ..ഷന്തരിയക്ക...ഷന്തരിയ...."

Saturday, March 21, 2015

ജാതി സര്ടിഫ്ഫിക്കറ്റ്

രണ്ടു ദിവസ്സം മുൻപ് ഭാര്യയുടെ ആവശ്യവുമായി ബന്ധപെട്ടു വില്ലേജ് ഓഫീസിൽ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് ..ഒരാള് ജാതി സര്ടിഫ്ഫിക്കടിനു വന്നതാണ് ...കുറെ നാളായി ജാതി സര്ട്ടിഫിക്കടിനു വേണ്ടി കയറി ഇറങ്ങി നടന്നിട്ടും അയാൾക്ക്‌ ഓരോരോ കാരണങ്ങൾ പറഞ്ഞു കൊടുക്കുനില്ല .അവസാനം അയാള് സഹികെട്ട് പറഞ്ഞു "എന്റെ രേഖകള് ,ഭാര്യയുടെ രേഖകള് ,മാതാപിതാക്കളുടെ രേഖകള് ഇതെല്ലം ഞാൻ കൊണ്ട് വന്നു കാണിച്ചു ,എന്നിട്ടും നിങ്ങള്ക്കെന്താണ് കുഴപ്പം ?ഞാൻ ഈ ജാതി അല്ലെങ്കിൽ നിങ്ങള് ഒരു കാര്യം ചെയ്യ് ...എനിക്ക് നായരെന്നു സര്ടിഫ്ഫിക്കറ്റ് താ ..."

Saturday, March 7, 2015

ബീഫ്

ഓര്മ്മ വെച്ച നാല് മുതലേ വീട്ടില് മാംസാഹാരം ആണ് കൂടുതൽ ...ബഹുമുഖ പ്രതിഭ ആയിരുന്ന അച്ഛൻ ഒന്നാംതരം ഒരു പാചക വിദഗ്ധൻ കൂടി ആയിരുന്നു എന്നകാര്യം അധികം ആര്ക്കും അറിയില്ല .ചിക്കെണ്‍ കറി ആണ് അച്ഛന്റെ മാസ്റ്റർ പീസ് ...അടുക്കളയിലെ അച്ഛന്റെ പാചകം ഒരു കാഴ്ച തന്നെ ആണ് ...പലപ്പോഴും ഞാൻ പുറത്തു പോകാൻ തുടങ്ങുമ്പോൾ ആയിരിക്കും അച്ഛന്റെ പാചകം ...ഞാൻ ഇറങ്ങാൻ സമയം ആകുമ്പോൾ കറി പൂർണ്ണമായും വറ്റി തീര്ന്നിട്ടുണ്ടാകില്ല ,എങ്കിലും എനിക്ക് അതിൽ നിന്ന് കുറച്ചു ചികെണ്‍ എടുത്തു തന്നിട്ട് പറയും "കാഴ്ച്ചിട്ടു പോടാ "...മരിക്കുന്നതിനു രണ്ടു ദിവസ്സം മുൻപ് അച്ഛൻ ചികെണ്‍ വാങ്ങി കൊണ്ട് വന്നു അസ്സൽ ചിക്കെണ്‍ കറി ഉണ്ടാക്കി ഞങ്ങൾക്ക് തന്നിരുന്നു ...അത് കഴിച്ചപ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല അച്ഛന്റെ അവസാനത്തെ ചികെണ്‍ കറി ആയിരിക്കും അതെന്നു .....പലപ്പോഴും ബീഫും വീട്ടിൽ വാങ്ങും.അച്ഛൻ മരിക്കുന്നതിന്റെ തലേന്ന് രാത്രി പൊറോട്ടയും ബീഫും വാങ്ങി കൊട്നു വന്നു അതിലൊരു പങ്കു ചേച്ചിക്കും കൊടുത്തിരുന്നു .. ...ഒരിക്കൽ ഔദ്യോഗിക ആവശ്യത്തിനു അച്ഛൻ മൂന്നാര് പോയപ്പോൾ എന്നെയും കൂടെ കൊണ്ട് പോയി .അന്ന് ഗസ്റ്റ് ഹൌസ് ല് രാത്രി എനിക്ക് വേണ്ടി അച്ഛൻ "പന്നി ഇറച്ചി' വരുത്തിച്ചു ...അന്ന് ആണ് ഞാൻ പന്നി ഇറച്ചി ആദ്യമായി കഴികുന്നത് ...അങ്ങനെയൊക്കെ മാംസാഹാരം എന്റെ ജീവിതത്തിന്റെ ഭാഗം ആണ് ...7 മാസം വരെ സസ്യ ഭുക്ക് ആയി ഞാൻ വ്രതവും എടുത്തിട്ടുണ്ട് എന്നത് വേറെ കാര്യം ...വെള്ളായണി കായലില് നിന്ന് മീൻ ലാഭത്തിനു എടുത്തു തരാമെന്നു ഒരു സുഹ്രത് പറഞ്ഞിരുന്നു .അച്ചനും ഞാനും അത് വാങ്ങാൻ പ്ലാൻ ചെയ്തിരുന്നപോലയിരുന്നു അച്ഛന്റെ മരണം ...ഇപ്പോൾ നാല് മാസം ആയി വീട്ടില് ചിക്കെണ്‍ വാങ്ങിയിട്ടില്ല .കഴികണം എന്ന് തോന്നുമ്പോൾ ഹോട്ടലിൽ നിന്ന് വാങ്ങുകയാണ് പതിവ് ...ചികെനും ബീഫും മീനും മാത്രമല്ല സുഹ്ര്തുക്കലോടൊപ്പം ഒരു വെരൈറ്റി 'മാംസവും 'ഞാൻ പണ്ട് കഴിചിടുണ്ട് ...ഈ ബീഫ് നിരോധനത്തിൽ എനികൊരു ആശങ്കയെ ഉള്ളൂ ..പ്രതിക്ഷേധമായി എന്നെ ഇനിയും ബീഫ് തീറ്റികാനുള്ള ഈ ഭരണ കൂട ഭീകരത യില് ഞാൻ എന്റെ ആരോഗ്യം ശ്രധികെണ്ടിയിരിക്കുന്നു ...

Tuesday, February 17, 2015

ആരാധിക

2008 ഇൽ ആണ് .രണ്ടു കോളെജ്ജ് വിധ്യര്തിനകളെ സുഹ്ര്തുക്കളായി കിട്ടി...ഒരു മാസം കഴിഞ്ഞു ഒരിക്കൽ അവരോടു സംസാരിചിരുന്നപോള് അതിലൊരു പെണ്‍കുട്ടി പറഞ്ഞു "ഹമ്പിളേട്ടന് ഞങ്ങളുടെ ക്ലാസ്സിൽ ഒരു ആരാധിക ഉണ്ട് ..."
അത് കേട്ടപോള് എനിക്കൊന്നും മനസിലായില്ല .എന്നോട് ആരാധനാ തോന്നാൻ വേണ്ടി ഇതാരാണ് ..
ഞാൻ ചോദിച്ചു "നല്ല കറുത്ത് തടിച്ച ഏതെങ്കിലും പെണ്ണ് ആയിരിക്കും അല്ലെ ?"
അവൾ പറഞ്ഞു "ഏയ് അല്ല ...കറുപ്പ് ഒന്നും അല്ല "
ഇത് പറഞ്ഞ ഉടനെ ഇത് പറഞ്ഞ ഒരു പെണ്‍കുട്ടിക്ക് ഒരു ഫോണ്‍ വന്നു .അവള്സംസാരിച്ചു ...
"ഇവിടെ എന്റെ അടുത്ത് നില്പ്പുണ്ട് "
അപ്പോൾ തന്നെ മറു വശത്ത് ഫോണ്‍ വെച്ചു..
ഞാൻ ചോദിച്ചു "ആരാ ?"
കൂട്ടുകാരി പറഞ്ഞു "ഞാൻ പറഞ്ഞ ആരാധികയാണ് ...
"ഞങ്ങൾ ചേട്ടനെ കുറിച്ച് കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോള് ,അവള്കൊരു ഇഷ്ട്ടം "
ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥ എന്താണെന്ന് വിവരിക്കണേ വയ്യ
പിന്നെ പിന്നെ ഞാനും സ്വപനങ്ങൾ കാണാൻ തുടങ്ങി ...ഇടയ്ക്കു ഇടയ്ക്കു ഫോണ്‍ ലേക്ക് message വരും
"സുഖമാണോ ?-ആരാധിക " എന്നൊക്കെ ...അയക്കുനത് എന്റെ സുഹ്രത്തായ പെണ്‍കുട്ടിയുടെ ഫോണ്‍ ഇൽ നിന്ന് ആണെന്ന് മാത്രം
എന്നിട്ടും ഞാൻ നമ്പരൊന്നും ചോദിയ്ക്കാൻ പോയില്ല ..അങ്ങനെ കുറെ നാളുകള് കഴിഞ്ഞു
ഒരിക്കൽ ഒരു വൈകും നേരം കൂട്ടുകാരി വിളിച്ചു "ചേട്ടാ അവൾക്കു സംസാരിക്കണമെന്ന് ..."
അവൾ സംസാരിച്ചു "സുഖമാണോ ..."എന്ന് തുടങ്ങി എന്തൊക്കയോ സംസാരിച്ചു
ഇടയ്ക്കു കൂട്ടുകാരി ഫോണ്‍ വാങ്ങി പറഞ്ഞു "ചേട്ടാ ..ഞാൻ എല്ലാം ശരി ആക്കി തന്നിടുണ്ട് ചെലവ് ചെയ്യണം "
.ഞാൻ ചെയ്യാമെന്ന് പറഞ്ഞു ..
അന്ന് രാത്രി ആയപ്പോൾ എന്റെ മനസ്സിനൊരു ചാഞ്ചല്യം ..ഞാൻ ആ നമ്പരിൽ വിളിച്ചു ...അവൾ ഫോണ്‍ എടുത്തിട്ട് പറഞ്ഞു
"അയ്യോ ഇതിൽ വിളിക്കല്ലേ ...പപ്പാ അറിഞ്ഞാൽ എന്നെ കൊല്ലും ..."
അന്ന് കുറെ നേരം സംസാരിച്ചു ..എന്നെക്കാളും കുറെ വയസ്സിനു ഇളയതാണ് എങ്കിലും എന്നെ "നീ ,എടാ "എന്നൊക്കെ ആണ് വിളിച്ചത് ...പലതവണ ഞാൻ സംസാരത്തിന്റെ രൂട്ട് മാറ്റാൻ നോക്കിയിട്ടും നടക്കുനില്ല ...പിന്നെ പിന്നെ മനസിലായി ഒരു പാവം കുട്ടി ആണ് എന്ന് ...ഞാൻ പറഞ്ഞു "ഞാൻ ടെരസ്സിൽ ആണ് നില്ക്കുന്നത് മഴ പെയ്തു തുടങ്ങി "
അപ്പോൾഅവൾ പറഞ്ഞു "അയ്യോ മഴ നനയല്ലേ ...എന്റെ കൂടുകാരന് പനി വരുന്നത് എനികിഷ്ട്ടമല്ല "
ഞാൻ ചോദിച്ചു :ഞാൻ ഇനിയും വിളിച്ചോട്ടെ ,നാളെ ..."
അവളൊന്നു മൂളി ..
"എപ്പോൾ വിളിക്കണം ?"
"ഈ സമയത്ത് വിളിച്ചോളൂ "
പിന്നെ പിന്നെ രാത്രികള് ഞങ്ങളുടെതായി ...പകൽ കോളേജിൽ ഇരുന്നും അവൾ എന്നെ വിളിക്കും ...ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ പ്രണയം പറഞ്ഞു ...
വലിയ എതിര്പ്പോനും ഉണ്ടായില്ല ..
ഒരിക്കൽ എന്തിനോ നിസ്സാര പ്രശ്നത്തിന് അവളോട്‌ വഴക്കുണ്ടാക്കി ..രാത്രി അയപ്പോലെക്കും എന്റെ ഒരു സുഹ്ര്തിനോടൊപ്പം ഒരു ബാറിൽ കൂട്ട് പോയി .ബാറില് വെച്ചു ഞാനവല്ക്ക് ഒരു മെസ്സേജ് അയച്ചു "ഞാൻ ഇപ്പോൾ ബാറിൽ ആണെന്ന് "
അപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു ,ഫോണ്‍ എടുതപോൾ ഞാൻ കേട്ടത് ഒരു പൊട്ടികരച്ചിൽ ആണ് "എന്തിനാട ഹമ്പി ളേ നീ കുടിച്ചത് ?"
അവൾ കരുതിയത്‌ അവളോട്‌ പിണങ്ങിയതിന്റെ വിഷമം തീര്ക്കാൻ ആണ് ഞാൻ കുടിച്ചതെന്നാണ് .സത്യമായിട്ടും എന്റെ ഫ്രണ്ട് നു കൂട്ട് പോയതായിരുന്നു ..ഞാൻ അവളെ കുറെ വഴക്ക് പറഞ്ഞു ..ഇങ്ങനെ ആണ് എങ്കില് നമുക്ക് ഇവിടെ വെച്ചു പിരിയാം എന്ന്...അങ്ങനെ നാളുകൾ കഴിഞ്ഞു ..ഞങ്ങളുടെ പ്രണയം ഫോണ്‍ ലൂടെ അങ്ങനെ പടര്ന്നു പന്തലിച്ചു ...നേരിട്ട് കാണുന്ന കാര്യം പലപ്പോഴും പറഞ്ഞിരുന്നു എങ്കിലും ഞങ്ങൾ പരസ്പരം കണ്ടിരുനില്ല ..
അന്ന് ഞാൻ ഓർക്കുട്ടിൽ സജീവം ആയിരുന്നു .ഒരിക്കൽ അവൾ ഓർക്കുട്ടിൽ എന്നെ തിരഞ്ഞു കണ്ടു പിടിച്ചു എന്റെ ഫോട്ടോസ് കണ്ടു ...
അന്ന് ഞാൻ ചോദിച്ചു "എങ്ങനെ ഉണ്ടെടി ഞാൻ ?"
"അവളുമാര് എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിചില്ലെട "
അപ്പോളും അവളെ ഞാൻ കണ്ടിട്ടിലയിരുന്നു .ഒരിക്കൽ അവളും സുഹ്ര്തുക്കളും ചെയ്ത ഒരു doccumentry -ye കുറിച്ച് ഒരു പത്ര വാര്ത്ത വന്നിരുന്നു .അതിൽ ഇവളുടെയും കൂട്ടുകാരുടെയും ഒരു ഗ്രൂപ്പ്‌ ഫോട്ടോ ഉണ്ടായിരുന്നു ..അതിൽ കടുക് മണിയുടെ വലുപ്പത്തിൽ ഇവളും ഉണ്ടായിരുന്നു ...അങ്ങനെ ഞാൻ അവളെ കണ്ടു ..
പലപ്പോഴും വഴക്കും കരച്ചിലുമൊക്കെ ആയി ,പിന്നെയും പ്രണയം വളര്ന്നു ..
ഇനി കൂടുതല പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല ..അവൾക്കു ഒരു കല്യാണം ഉറച്ചതോടെ "നമുക്ക് പിരിയാം "എന്നവൾ പറഞ്ഞു ...അങ്ങനെ ഞങ്ങൾ കാണും മുൻപേ പിരിഞ്ഞു ..പിന്നെ രാത്രി അവളെ വിളിക്കുംബോലോക്കെ അവളുടെ ഫോണ്‍ engaged ആയിരുന്നു ..ആ സമയത്ത് ഈ ഭൂമി പിളര്ന്നു അതിലേക്കു ഞാൻ പോയാൽ മതി ആയിരുന്നു എന്ന് തോന്നി... .ആ പ്രണയ നൈരാശ്യത്തിന്റെ അനന്തര ഫലങ്ങള ഞാൻ അനുഭവിച്ചു തീര്ക്കാൻ ഒരു വര്ഷം എടുത്തു ...എപ്പോഴും പാട്ടും പാടി ബഹളം വെച്ചു നടക്കുന്ന ഞാൻ സൈലന്റ് ആയി തുടങ്ങി ...
പലപ്പോഴും അവൾക്കു ഞാൻ കത്തുകൾ എഴുതുമായിരുന്നു ...എന്റെ ഡയറി യിൽ ...അത് എഴുതി തീരുമ്പോൾ ഒരു ആശ്വാസം ആണ് ..അങ്ങനെ മാസങ്ങൾ തള്ളി നീക്കുകയായിരുന്നു ...എന്ന് എങ്കിലും കണ്ടു മുട്ടും എന്ന് തന്നെ വിചാരിക്കും .അവളുടെ വീട് കടല തീരത്ത് ആയിരുന്നു ...പിന്നെ കടലിൽ പോകുമ്പോഴൊക്കെ അവളായിരുന്നു മനസ്സില് ...അവസാനം അവൾ പറഞ്ഞ വാക്കുകൾ
"ഹംബിലെ... ..ഇങ്ങനെ കരയാതെ ..നീ ഇത്രയ്ക്കു പാവം ആകരുത് ..ഞാൻ എന്നും നിനക്ക് വേണ്ടി മാതാവിനോട് പ്രാർഥിക്കാറുണ്ട് ...ഒരിക്കൽ നിനക്ക് എന്നെ ക്കാളും നല്ല പെണ്ണിനെ കിട്ടും "...
...
പിന്നെ യും എത്രയോ നാള് ...ആള്കൂട്ട ത്തിലും ബസ്സിലും ട്രെയിനിലും എല്ലാം ഞാൻ ആ മുഖം തിരയുമായിരുന്നു ...
ആരുവർഷങ്ങൾക്ക് ശേഷം പിന്നെയും അവളെ കുറിച്ച് ഓർത്തു..അവളുടെ അഡ്രെസ്സ് ഉം ലാൻഡ്‌ നമ്പരും ഒക്കെ ഉണ്ടായിരുനെങ്കിലും അങ്ങനെ ബന്ധ പെടാന് തോന്നിയില്ല ,പിന്നെ ഞാൻ ആലോചിച്ചപ്പോള് ഒരേ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ ..അവൾ അവളുടെ സുഹ്രത് ആയ ഒരു പള്ളിയിലെ അച്ഛനെ കുറിച്ച് പറഞ്ഞതോര്മയുണ്ട് ...എന്നെ കുറിച്ചും അയാളോട് അവൾ സംസരിചിടുണ്ട് എന്നും അവൾ പറഞ്ഞിരുന്നു ...ആ ഓർമയിൽ ആ അച്ഛന്റെ പേര് ഞാൻ ഫേസ് ബുക്കിൽ സെർച്ച്‌ ചെയ്തു കണ്ടു പിടിച്ചു ...ഞാൻ ചോദിച്ചു രെമ്യ യുടെ ഫ്രണ്ട് അല്ലെ ?"
പുള്ളിക്ക് എന്നെ മനസിലായി .പള്ളിയിലെ അച്ഛൻ എന്ന് പറഞ്ഞാൽ ഒരു ചെറുപ്പകാരൻ ..ഇപ്പോൾ ഇറ്റലിയിൽ ആണ് ...അച്ഛൻ ഓണ്‍ ലൈൻ ആകുംബോഴൊക്കെ ഞാൻ ഇവളുടെ കാര്യം പറയും ...ഒരിക്കൽ അച്ഛൻ പറഞ്ഞു "ഞാൻ നാട്ടില പോകുമ്പോൾ അവളെ കാണുന്നുണ്ട് ..."
ഞാൻ പറഞ്ഞു "ഞാൻ അന്വേഷിച്ചതായി പറയണം "
പിന്നെയും കുറെ മാസങ്ങള്ക്ക് ശേഷം അച്ഛൻ എന്നോട് പറഞ്ഞു "ഞാൻ നാട്ടിൽ പോയിരുന്നു "
"രെമ്യയെ കണ്ടോ ?"
"ഇല്ല .പക്ഷെ ഞാൻ അവളെ വിളിച്ചിരുന്നു "
കാലാപാനി സിനിമയുടെ climax ല് താബു വിനീതിനോട് ചോദിച്ച അതെ മാനസിക തീവ്രതയോടെ ആണ് ഞാൻ ചോദിച്ചത്
"എന്നെ ചോദിച്ചോ ?"
അപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ ആണ്
"
I can see from your eagerness
what is she for you
but unfortunately
people dont consider us as we consider them
she didnt want to talk about you

Thursday, January 1, 2015

പിസി സനൽ കുമാര്- എന്റെ അച്ഛന്










ഡിസ്സ മ്പര് -08

അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം ആകുന്നു ...അച്ഛനില്ലാതെ ഒരു മാസം എങ്ങനെ  പോയി എന്ന് മന്സിലാകുനില്ല ...ദൂരെ എവിടെയോ പ്രോഗ്രാമിന് അലെങ്കിൽ വിദേശ യാത്രക്ക് അച്ഛൻ പോയി എന്ന് ഒരു തോന്നല്  മാത്രം ആണ് മനസ്സില്...യാത്ര കഴിഞ്ഞു കുറച്ചു സ്നാക്സും ടി ഷർട്ട്‌ ഉം കുട്ടികളുക്കു ഉടുപ്പും  കുറെ ഫോട്ടോ കളുമായി അച്ഛൻ മടങ്ങി  വരും എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് ...ഇപ്പോളും ഒന്നും വിശ്വസിക്കാനെ കഴിയുന്നില്ല ...ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോള് അച്ഛൻ computer നു മുന്നില് ഉണ്ട് എന്ന തോന്നല് ആണ്..ഞാൻ പ്രതീക്ഷയോടെ നോക്കും .പക്ഷെ അവിടെ ശൂന്യം ആയിരിക്കും...


നവംബര് -08
രാവിലെ ഉണര്ന്നതെ അച്ഛന്റെ സംസാരം കേട്ടാണ് ... തലേ ദിവസ്സം ചെറിയ അസ്വസ്ഥതകള് അച്ഛൻ കാണിച്ചിരുന്നതും   ആശുപത്രിയില് പോകാനുള്ള അമ്മയുടെ നിര്ബന്ധതോട് അച്ഛൻ ദേഷ്യത്തോടെ പ്രതികരിച്ചതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല .തലേ ദിവസ്സം   വൈകും നേരം പ്രസ്‌ ക്ലബ്‌ ലെ അച്ചന്റെ ചിരി അരങ്ങിനു പോകുന്നതിനു മുൻപ് പതിവില്ലാതെ അമ്മയെ വിളിച്ചു പറഞ്ഞു "എടി ഒന്ന് വന്നു നോക്കിയേ , എന്റെ ഗെറ്റ് അപ്പ് "... അത്രയും stylish ആയി ആണ് അച്ഛൻ അന്ന് പോയത് ...നരേന്ദ്ര മോടിയുടെ വസ്ത്രധാരണ രീതി ആണ് അവസാന മാസങ്ങളില് അച്ഛൻ ഫോളോ ച്യെതിരുന്നത് ...ചേച്ചിയുടെ മകന് കാശിയെ  കൊണ്ട് കുറെ ഫോട്ടോയും എടുത്താണ് അച്ഛൻ പരിപാടിക്ക് പോയത് .പരിപാടി വന്നു കഴിഞ്ഞ ഉടനെ അവിടെ അച്ഛന് കഴിക്കാൻ കൊടുത്ത കട്ട് ലെറ്റും ലടുവും കേക്കും പഴവും എനിക്ക് കൊണ്ട് തന്നിട്ടാണ് അച്ഛൻ അകത്തേക്ക് പോയത്...എന്നിട്ട് അമ്മയോട് പറഞ്ഞു"ഞാൻ എല്ലാവരെയും ഇളക്കി മറിചെടി .."
പിന്നീട് സാധാരണ സംസാരിക്കും പോലെ എന്നോട് സംസരികുകയും ചെയ്തു .ഇടയ്ക്കു ഒരു സിഗരട്ട് വലിക്കുനത് കണ്ടിട്ട് ആദ്യം വഴക്ക് പറയണം എന്ന് തോന്നി എങ്കിലും ഞാൻ പറഞ്ഞില്ല ...പിറ്റേ ദിവസ്സം രാവിലെ അമ്മയുടെ കുറെ കുറ്റങ്ങള് എന്നോട് പറഞ്ഞു .ഞാൻ എല്ലാം സാധാരണ കേള്ക്കുംപോലെ കേട്ടിരുന്നത്തെ ഉള്ളൂ  ..അത് അങ്ങനെ ആണ് അമ്മയും അച്ചനും തമ്മിലുള്ള വഴക്കാണ് അവര് തമ്മിലുള്ള കെമിസ്ട്രി ..ഒരു  പത്തു മിനിട്ട് നേരതെക്കയിരിക്കും ഈ വഴക് ...ഇടയ്ക്കു അച്ഛൻ ഇങ്ങനെ കൂടെ പറഞ്ഞു ,എന്റെ മോളെ കുറിച്ച് "നല്ല വണ്ണത്തില് ഇരുന്ന കൊച്ചിനെ അവളുടെ വീടില് കൊണ്ട് പോയി കരുവാട് പോലെ ആക്കി "
എന്താണെന്നറിയില്ല അത് എന്റെ മനസ്സിൽ ഉടക്കി ,രാവിലെ ജോലിക്ക് പോകുമ്പോള് ഇതയിഉർന്നു മനസ്സിൽ .എത്രയും പെട്ടെന്ന്  മോളെ വണ്ണം വെയ്പ്പിക്കണം ...ഞാൻ ഇറങ്ങുമ്പോൾ "കൈ വേദനിക്കുന്നു "എന്ന് പറഞ്ഞു അച്ഛൻ  കിടകുകയായിരുന്നു ...അത് ഞാൻ അത്ര മൈൻഡ് ചെയ്തതും  ഇല്ല ..പിന്നെയാണ് അറിയുന്നത് ഇതൊക്കെ അറ്റാക്ക്‌ ന്റെ ലക്ഷണങ്ങള് ആയിരുന്നു എന്ന്  ...
ഓഫീസി ല് വന്നു കുറച്ചു സമയമേ ആയുള്ളൂ  അടുത്ത വീട്ടിലെ പയ്യന്റെ ഫോണ്‍ "ചേട്ടന്  ഹോസ്പിടളില് വരണം അങ്കിൾ നു ഒരു നെഞ്ച് വേദന "
പത്തു മിനിട്ട് കൊണ്ട് ഞാൻ അവിടെ എത്തി ..അവിടെ ചെന്നപ്പോള് തന്നെ എനിക്ക് ഏകദേശം കാര്യങ്ങള് മനസിലായി .ഡോക്ടറുടെ സഹതാപം നിറഞ്ഞ നോട്ടം ."ഇവിടെ വന്നപ്പോലെ ഡെഡ് ആയിട്ടാണ് വന്നത് " ഇത് കേട്ട്ടഹും ഞാൻ അലറി .അപ്പോഴാണ് അമ്മ അടുത്തുള്ളത് ഞ കണ്ടത് ..അമ്മ പറഞ്ഞു " ഒനും ഇല്ല നോക്കി കൊണ്ടിരിക്കയാണ് .."ഞാൻ പറഞ്ഞു അല്ല അമ്മ അച്ഛൻ പോയി ,എന്നോട് ഡോക്ടര് പറഞ്ഞു
'   പിന്നെ കേട്ടത് അമ്മയുടെ നിലവിളി ആയിഉർന്നു
" പോയോ ഡോക്ടറെ ...പോയോ?"......

രവിലെ ഭക്ഷണം കഴിച്ചിട്ട് പെട്ടെന്ന് നെഞ്ച് വേദന വരുകയായിരുന്നു ...ശ്വാസം കിട്ടുനില്ല ഏന് പറഞ്ഞപ്പോൾ അമ്മ വണ്ടി വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദേഷ്യ പെട്ട് "നീ തടവി തന്നാൽ മതി "എന്ന് പറഞ്ഞു .പക്ഷെ അവസാനം വണ്ടി വിളിക്കാൻ അച്ഛൻ പറഞ്ഞു അമ്മ വേഗം  പൈസ എടുക്കാൻ പോയപ്പോലെക്കും അച്ഛൻ പാന്റ് ഇട്നുള്ള ശ്രമത്തില് താഴെ വീഴുക ആയിരുന്നു  ..ഹോസ്പിറ്റലിൽ കൊട്നു പോയെങ്കിലും...അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ...മരിക്കുന്നതിനു കുറച്ചു മുന്പും  ഹിന്ദി പാട്ട് പാടിയിരുന്നു .ശബ്ദത്തില് ചെറിയ പതര്ച്ച അമ്മക്ക് തോന്നി  എങ്കിലും പുറത്തു പറഞ്ഞില്ല ... ഫേസ് ബൂകിലും കുറെ നേരം ഇരിക്കയും കാരുണ്യ ലോട്ടെരിയെ കുറിച്ച് ഒരു പോസ്റ്റ്‌  ഇടുകയും ചെയ്തിരുന്നു ..
 ഇപ്പോള് എല്ലാം ഒരു സ്വപ്നം പോലെയേ തോനുള്ളൂ ....

അച്ഛനെ കുറിച്ച് എഴുതാൻ തന്നെ എനിക്ക് മടി ആണ് .അച്ഛനോടുള്ള ആരാധനാ  അച്ചനില്  നിന് ഞാൻ മറച്ചു പിടിചിട്ടെ ഉള്ളൂ ..അച്ഛനെ കുരിചെഴുതിയാല് ഇവിടെ ഒന്നും നില്ക്കില്ല ...എന്റെ  ഓര്മകള് തുടങ്ങുന്നതേ അച്ചനില് നിന്ന് ആണ് ..  ഞങ്ങള് സുഹ്ര്തുകളെ പോലെ ആയിരുന്നു ....ഞാൻ പറയുന്ന പല തമാശകളും അച്ഛൻ ഒരു പാട് ആസ്വദിച്ചിരുന്നു .അത് പലപ്പോഴും അച്ഛന്റെ പ്രസംഗത്തില് കയറ്റും .എന്നിട്ട് വീടില്  വരുമ്പോള് പറയും "നീ പറഞ്ഞ  തമാശക്ക് വലിയ കൈ അടി ആയിരുന്നു "എന്ന് . ..

എനിക്ക് പ്രതിസന്തി വരുമ്പോഴൊക്കെ അച്ഛൻ അമ്മയോട് പറയും"ഈ സമയത്ത് അവനെ കുറ്റം പറയരുത് ഈ സമയത്ത്  നമ്മള് അവന്റെ കൂടെ നില്ക്കണം " എന്ന്
പലരും ചോടികാറുണ്ട് "ഒറ്റ മോനു  ആണോ"എന്ന് ...പലര്ക്കും ഇനിയും രണ്ടു മക്കള്  ഉണ്ട് എന്ന് അറിയില്ലായിരുന്നു ...മരണത്തിനു വന്ന പലരും ചേച്ചിയോട്  പറഞ്ഞത് ഇങ്ങനെ ആണ് "അപര്ന്നയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാണ് വന്നത് .സനല് സാറിന്റെമോള് ആണെന്ന്   ഞങ്ങൾക്കരിയില്ലരുന്നു ..."

അച്ഛന്റെ വേര്പാട് അനുഭവിച്ച ഈ ഒരു മാസം കൊണ്ട് ഞാൻ അനുഭവിച്ച കാര്യങ്ങള് അത് എന്റെ ജീവിതത്തില് ഞാൻ പഠിച്ച വലിയ പാഠങ്ങള് ആയി തന്നെ നിലനില്ക്കും ...ഫോണില് വിളിചു കരഞ്ഞ ഞങ്ങള്ക്കരിയാത്ത ആരൊക്കെയോ ...ഇപ്പോളും ഞങ്ങളെ  വിളിച്ച കൊണ്ടിരിക്കുന്ന ആരൊക്കെയോ ...ഇവരുടെ വേദന നിറഞ്ഞ വാക്കുകളില് നിന്നുമാണ് ജീവിതം എന്ത് എന്ന് ഞങ്ങൾ മന്സിലാക്കുനത് ..
അച്ഛന്റെ മരണം വിളിച്ചു പറഞ്ഞപ്പോള് പിന്നീട് തിരിച്ചു വിളിച്ചു ഇനി വിളിക്കരുത് എന്ന് പറഞ്ഞ പൂർവ കാമുകിയോടോ ,കൂടെ ഉണ്ടാകും എന്ന് കരുതി യിട്ടും പതിവഴിയെ തിരിച്ചു പോയ  ചില സുഹ്ര്തുക്കലോ ടോ   എനിക്ക് പരിഭവമില്ല ...ആ അനുഭവങ്ങളാണ് മനസ്സിന് കട്ടി തന്നത് എന്ന് ഇപ്പോളും തോനുന്നു ...

ഇനി അച്ഛനില്ലാത്ത മാസ്സങ്ങള് വര്ഷങ്ങലാകും ....അന്നും അച്ഛന് മരിച്ചു എന്ന് തോന്നില്ല ...എവിടെയോ ചിരി അരങ്ങിനു പോയിട്ട് ,അല്ലെങ്കില് സുഹ്ര്തുക്കളെ കാണാന് പോയിട്ട്,അല്ലെങ്കില്  വിനോദ യാത്ര പോയിട്ട് അച്ഛൻ മടങ്ങി വരും എന്ന് തന്നെ ഞാൻ ചിന്തിക്കും ...അച്ഛൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ മോള് സുബ്ബലക്ഷ്മിയെ ഞാൻ ഒരു  പാട്ടുകാരി ആക്കും ...