Thursday, November 28, 2013

"നെഞ്ച് പൊട്ടി മരിച്ചു "

ഓണ്‍ലൈൻ ന്യൂസ്‌ വെബ്‌ പോര്ടലുകളുടെ തലകെട്ടുകളുടെ നിലവാര തകര്ച്ച കുറിച്ചാണ് പറയുന്നത് ...ആള്ക്കാരെ അവരുടെ സൈറ്റിൽ എത്തിക്കാനായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തലകെട്ടുകൾ ആണ് ഇവര ഉപയോഗിക്കുന്നത് ...കൂടുതൽ പേര് സൈറ്റിൽ എത്തുന്നതോടെ വരുമാനവും വര്ധിക്കുന്നു ...ഈ കൌശലം വര്ഷങ്ങള്ക്ക് മുൻപേ ചില മഞ്ഞ പത്രങ്ങൾ വിജയിപ്പിചെടുത്ത ഒരു വിദ്യ ആണ് ...കൂടാതെ ,യാത്രയിൽ ആയിരിക്കുന്ന വായനക്കാരെ കൊണ്ട് പത്രം വാങ്ങിപ്പികാൻ സായാഹ്ന പത്രക്കാരും ഉപയോഗിക്കുന്ന trick ഇത് തന്നെയാണ് ...ബസ്സിൽ യാത്ര ചെയുംബോളായിരിക്കും സായാഹ്ന പത്രകര്ന്റെ കയിലെ പത്രത്തിന്റെ തലകെട്ട് കാണുന്നത് ,അതും പോസ്റ്റർ വലുപ്പത്തിൽ "നെഞ്ച് പൊട്ടി മരിച്ചു "...ആകാംഷയോടെ പത്രം വാങ്ങി നോക്കുമ്പോൾ കാണാം "ധാക്ഷയനി അമ്മ നെഞ്ച് വേദനയെ തുടർന്ന് നിര്യാത ആയി "എന്ന് ...

വര്ഷങ്ങള്ക്ക് മുന്പാണ് അന്ന് ഇത്രയും ന്യൂസ്‌ ചനെലുകൾ ഇല്ല ...exclusive വാര്ത്ത വായിക്കണം എങ്കിൽ മഞ്ഞ പത്രങ്ങളെ ഉള്ളു ശരണം ...ക്രൈം,ഫയർ ഇവക്കാന് demand ...അതിലും വ്യാജന്മാർ ഉണ്ട് ...palco ക്രൈം ,ക്രൈം ഫയൽ എന്നീ പേരുകളിൽ ആയിരിക്കും അത് ഒക്കെ ...ഒരിക്കൽ ബസ്‌ കത്ത് നിന്നപ്പോൾ ആണ് ഒരു മാസികയുടെ തലകെട്ട് കണ്ടത് "നാട്ടിൽ എയിഡ്സ് പടരുന്നു ...കാരണക്കാരി വനിതാ എം എല് എ ..."
എന്താ സംഭവം ആന്നരിയാൻ ഞാൻ ആ മാസിക വാങ്ങി ...അപ്പോഴാണ്‌ വാര്ത്ത അറിഞ്ഞത് സംഭവം ഇങ്ങനെ "നാട്ടിൽ എയിഡ്സ് പടരുന്നതായി ജനങ്ങള് ക്ക് ആശങ്ക ഉണ്ട് ,എന്നിട്ടും വേണ്ടത്ര പ്രതിരോധ പ്രവര്തനങ്ങല്ക്കോ ബോധവല്ക്കരണ പരിപടികല്ക്കോ വനിതാ എം എല് എ താല്പര്യം കാനിക്കുനില്ല എന്നും പരാതി ഉണ്ട് "
(അങ്ങനെ എന്റെ പത്തു രൂപ പോയി 

Wednesday, November 13, 2013

16

പതിനാറു വയസ്സിനോട് എനികിപ്പോൾ ഭയങ്കര ഭ്രമം ആണ് ...വീണ്ടും തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്ന വയസ്സ് .ഇന്നത്തെ കാലഘട്ടത്തിലെ പതിനാറിനെ കുറിച്ചാണ് പറയുന്നത് ... നിന്നെ കണ്ടാൽ പ്രായം തോനില്ല എന്ന് ഒക്കെ മറ്റുള്ളവര പറയുന്നത് കേള്ക്കാൻ വല്ലാത്ത സുഖം ആണ് ..എന്നാലും എന്റെ ശരീരത്തിന്റെ വണ്ണം ആണ് പ്രായം പലപ്പോഴും കുറച്ചു കാണിക്കാൻ വിഘാതം ആയി നില്ക്കുന്നത് ...ഒരിക്കൽ ഒരു പെണ് സുഹ്ര്തിനോട് എന്റെ മറ്റൊരു സുഹ്രത്തായ ഒരു ചേച്ചി "അറിഞ്ഞോ രാഹുൽ അച്ഛൻ ആയി "എന്ന് പറഞ്ഞപ്പോൾ ആ പെണ്ണ് പറഞ്ഞത് ഇപ്പോഴും ഒരു സ്വകാര്യ സന്തോഷത്തോടെ ഞാൻ ഓര്ക്കാറുണ്ട് "രാഹുൽ കല്യാണം കഴിച്ചതാണോ?ഞാൻ കൊച്ചു പയ്യന് എന്നല്ലേ വിചാരിച്ചത് "
സ്വഭാവവും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെയാണ്
ശരീരത്തിന്റെ വലുപ്പം ഞാൻ പലപ്പോഴും എന്റെ സ്വഭാവം കൊണ്ട് ആണ് മൈന്റൈൻ ചെയുന്നത് ...ഒരു ടപ്പാം കുത്ത് കേട്ടാൽ ഡാൻസ് ചെയുക ,ഏറ്റവും പുതിയ പട്ടു കേള്ക്കുക ,കഴിവതും ചെറുപ്പക്കാരുമായി സംസാരിക്കുക ഇത് ഒക്കെ ആണ് താല്പര്യം ..

ഇപ്പോൾ കഴിവതും ടി ഷർട്ടും ജീനസ് ഉമാണ് ഇഷ്ട്ടവേഷം...ഭാര്യയുടെ ചേച്ചിയുടെ മോൾ പ്ലസ്‌ വണ്ണിനാണ് പഠിക്കുന്നത് ...വല്ലപ്പോഴും കാണുമ്പോഴൊക്കെ എന്നോട് സംസാരിക്കുന്നതു പുതിയ പാട്ടുകളെ കുറിച്ചും സ്കൂളിലെ പുതിയ ട്രെൻഡ്കളെ കുറിച്ചുമാണ് ...അത് ഒക്കെ സംസാരിക്കാൻ പറ്റിയ ആള് ഞാൻ ആണ് എന്നത് കൊണ്ടാണ് ...അടുത്ത കാലത്ത് കുടുംബ ഫോട്ടോ എടുത്തപ്പോഴും ഒരു സ്കൂൾ uniform പോലെ ഒരു ഡ്രസ്സ്‌ ആണ് ഞാൻ ഇട്ടതും ...

അങ്ങനെ പതിനാറു വയസ്സിനോട് അടങ്ങാത്ത അഭിനിവേശവുമായി കഴിയുകയായിരുന്നു .നാല് ദിവസ്സം മുന്പാണ് ,വഴുതയ്കാട്‌ ബസ്‌ കാത്തു നില്ക്കുകയായിരുന്നു ..സ്കൂൾ വിട്ട സമയം .വിദ്യാധിരാജ സ്കൂളിലെ പ്ലസ്‌ വണ്ണിനു പഠിക്കുന്ന ആണ്‍ കുട്ടികൾ ബസ്‌ സ്റ്റോപ്പിൽ അരുമാതികുകയാണ് ...തമാശയും ബഹളവും ...അത് ഒക്കെ ശ്രദ്ധിച്ചു ഞാൻ നില്കുകയായിരുന്നു .. അത് ഒക്കെ കണ്ടപ്പോൾ എനിക്കും പതിനാറു വയസ്സാണ് എന്ന് മനസ്സില് ഞാൻ സങ്കല്പ്പിച്ചു ...കുറെ നിന്നിട്ടും ബസ്‌ വരാത്തപ്പോൾ അക്കൂട്ടത്തിൽ ഒരു പയ്യനോട് ഞാൻ ചോദിച്ചു
"ഇപ്പോൾ ഇത് വഴി ബസ്‌ ഉണ്ടോ ?"
എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു
"അറിഞ്ഞൂടാ മാമാ"

Wednesday, September 25, 2013

ഈ മോൾ വിളിയിലെ മനശാസ്ത്രം



മണൽ മാഫിയ്ക്ക് എതിരെ പോരാടുന്ന ജസ്സീര അബ്ദുല്ലക്കുട്ടിക്കു എഴുതി,മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച കത്തിലെ പ്രസക്ത ഭാഗമാണിത് ....എന്താണ് ഈ മോൾ വിളിയിലെ മനശാസ്ത്രം ?സ്ത്രീക്ക് മേലുള്ള പുരുഷന്റെ ആധിപത്യം സൂചിപ്പിക്കാൻ ആണോ ഈ വിളി?അപ്പോൾ സ്ത്രീ പുരുഷനെ മോനെ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം എന്താണ്?
തികച്ചും എന്റെ വ്യക്തി പരമായ ചില നിരീക്ഷണങ്ങൾ മാത്രം ആണ് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് ...രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ല .

അച്ഛന്റെ നാട് കോട്ടയം ആണ് എങ്കിലും തിരുവനന്ത പുരതു ജനിച്ചു വളർന്ന ഞാൻ ഈ മോൾ വിളി ആദ്യം കേള്ക്കുന്നത് പണ്ട് എന്റെ ചേച്ചിയെ അമ്മയും അച്ചനും വിളിക്കുന്നത്‌ ആണ്...ചെറു പ്രായത്തിൽ ആ വിളിയുടെ അർഥം അറിയാതെ ഞാനും കുറച്ചു നാൾ ചേച്ചിയെ മോൾ എന്ന് വിളിച്ചത് നേരിയ ഓര്മ്മ ഉണ്ട് ...കൌമാരം ഒക്കെ കഴിഞ്ഞ കാലഘട്ടത്തിൽ ഞാനും അടുപ്പമുള്ള ഇളയ പെണ്‍കുട്ടികളെ മോളെ എന്ന് വിളിച്ചിരുന്നത്‌ ചിലപ്പോൾ വടക്കുള്ള ബന്ധുക്കളുടെ സ്വാധീനം കൊണ്ട് ആയിരിക്കാം ...തിരുവനന്ത പുറം കാരി ആയ ഒരു പെണ് കുട്ടി എന്നോട് ചോടിചിടുണ്ട് "ഞാൻ ചേട്ടന്റെ മോൾ ആണോ ?"എന്ന് ..(അന്ന് ഈ മോൾ വിളി തിരുവന്നതപുരത്ത് പുതിയ സംഭവം ആയിരുന്നു ...ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലെ വിധികര്താക്കളുടെ അഭിസംബോധനകൾ ഒന്നും ആക്കാലത്ത്‌ ഇല്ലായിരുന്നല്ലോ ...)
തിരുവനന്ത പുരതു കാര് "മോനെ" എന്നോ "മോളെ " എന്നോ ഒരാളെ വിളിച്ചാൽ അതിനു മുൻപ് ഒരു" നാമ വിശേഷണം 'കാണും എന്ന് ഒരു തമാശ തന്നെ ഉണ്ട് ...
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് എന്നെ കാളും ഇളയഒരു കണ്ണൂര് കാരി പെണ് സുഹ്രത് ഉണ്ടായിരുന്നു ...എന്റെ സ്വഭാവത്തിലെ പ്ലസ്‌ പോയിന്റ്‌ ഉം മൈനസ് പോയിന്റും ആയ "കുട്ടിത്തം "കൊണ്ട് ആയിരിക്കാം അവൾ സംസരികുമ്പോൾ എന്നെ "എടാ മോനെ "എന്ന് ആയിരുന്നു വിളിച്ചിരുന്നത്‌ ...
പിന്നെ ഒരു വര്ഷത്തെ എറണാകുളം ജീവിതത്തിൽ ആണ് ഈ" മോനെ മോളെ" വിളി ഞാൻ കൂടുതൽ കേള്ക്കുന്നത് ...ഒരു കടയിൽ ചെന്നാൽ ,വഴി അരികിൽ നില്ക്കുന്ന ആൾ സമയം ചോദിക്കുമ്പോൾ അങ്ങനെ എല്ലാ സന്ദര്ഭങ്ങളിലും തന്നെകാൾ ഇളയത് എന്ന് തോനുന്നവരെ വിളിക്കുന്നത്‌ മോനെ മോളെ എന്ന് ആണ് എന്ന് ഞാൻ അറിഞ്ഞു ...വല്ലാത്തൊരു അനുഭൂതി ആണ് അത് കേൾക്കുമ്പോൾ തോന്നുക ...ഒരിക്കൽ എന്റെ സുഹ്രത് ഒരു കടയിൽ നിന്ന് ഹാൻസ് എന്ന ലഹരിവസ്തു വാങ്ങി .കടയിൽ ഇരുന്നത് ഒരു ചേച്ചി ആയിരുന്നു .ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ അവൻ എന്നെ നിര്ബന്ധിച്ചു ..."എടാ ഇത് വെയ്ക്ക് ..നല്ലതാണ് "
ഞാൻ വേണ്ട എന്ന് പറയുന്നു .അവൻ വീണ്ടും നിര്ബ്നധിക്കുന്നു ..അപ്പോഴേക്കും ആ ചേച്ചി എന്നോട് പറഞ്ഞു "മോനെ വേണ്ട..കഴിക്കരുത് "....അന്നും ആ വിളിയുടെ കരുതൽ ഞാൻ അറിഞ്ഞു ...

വര്ഷങ്ങള്ക്ക് ശേഷം ( ഈ അടുത്ത കാലത്ത് ) ഒരു ഫേസ് ബുക്ക്‌ പ്രണയത്തിൽ വീണപ്പോഴും ,ആ പെണ്‍കുട്ടിയെ ഞാൻ വിളിച്ചിരുന്നതും മോളെ എന്ന് ആയിരുന്നു .എന്നെ കാലും ഒന്പത് വയസ്സിനു ഇളയതായിരുന്നു അവൾ...ഫോണ്‍ വിളിക്കുമ്പോൾ പോലും ഞാൻ ഹലോ പറയരില്ലയിരുന്നു ..ഫോണ്‍ എടുത്താൽ ഉടനെ പറയുന്നത് "മോളെ " എന്ന് ആയിരുന്നു ...ആ വിളി അവള്ക്കൊരുപാട് ഇഷ്ട്ടമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു ..അവസാനം അഭിപ്രയവ്യത്യസങ്ങൽക്കൊടുവിൽ പിരിയേണ്ടി വന്ന സാഹചര്യത്തിൽ എല്ലാ വെറുപ്പും മറന്നു അറിയാതെ ഞാൻ "മോളെ"എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ ആണ് "ഇനി എനിക്ക് കേള്ക്കരുത് ആ വിളി ...ഇനിയെന്നെ അങ്ങനെ വിളിക്കരുത് "....
അപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു "ഒരിക്കൽ ഈ വിളി കേള്ക്കാൻ നീ കൊതിക്കും "(അവൾ പിന്നെ വിളിച്ചിട്ടില്ല)

സത്യത്തിൽ ഈ വിളിയിൽ ഉള്ളത് എന്താണ്?പുരുഷാധിപത്യത്തിന് അപ്പുറം ഒരു കരുതലും വല്സ്സല്യവും സ്നേഹവും ഒക്കെ തന്നെ അല്ലെ?....

Sunday, September 22, 2013

ആൾകൂട്ടത്തിൽ ഞങ്ങൾ


റീത്താ മേരി (നോവൽ)




പ്രാർഥനകൾ നിറയുന്ന ഹൃദയത്തിൽ നിന്ന്  ദൈവത്തിലേക്കുള്ള ദൂരം എത്രയാണ് ?പ്രഖ്യാപിത അളവ് കോലുകൾക്കുമപ്പുറം ദുഷ്ക്കരമായൊരു നിര്ണയം ആണോ അത്?

Friday, September 20, 2013

ഓര്മകളും പാട്ടുകളും ...



എപ്പോഴക്കയോ കേട്ട പാട്ടുകൾ പലതും എന്റെ ഓർമകളുമായി ബന്ധപെട്ടിരിക്കുന്നു ...വീണ്ടും ആ ഓര്മകളിലേക്ക് പോകാനുള്ള പാളങ്ങൾ ആണ് ചില പാട്ടുകൾ ...എനികിഷ്ട്ടമുള്ള ചില തമിഴ് ഗാനങ്ങൾ ....

1.വെണ്മതി വെണ്മതി (മിന്നലെ)
ഒരു കാമുകന്റെ നിരാശ മുഴുവനും നിറഞ്ഞിരിക്കുന്ന പാട്ട്...ഈ പാട്ടുമായി ബന്ധപെട്ടു കുറെ ഓർമ്മകൾ ഉണ്ട് ...വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധു വിനു ഞാൻ ഫോണ്‍ ഇൽ പാടികൊടുത്ത പാട്ട് ...സുഹ്ര്തുക്കളുടെ ഇടയില നിൽക്കുമ്പോൾ വെറുതെ മൂളുന്ന പാട്ട് ..പ്രത്യേകിച്ച് അനു പല്ലവി
"ജന്നലിൻ ഒളി വന്ധു വിഴുന്തത് മിന്നലിൽ ഒളി അതിൽ തെരിന്ച്ചത് അഴക്‌ ദേവതൈ അതിസയ മുഗമെ ...."
2.കരികാല കല പോല (വേട്ടക്കാരൻ)
വിവാഹം കഴിഞ്ഞ കാലഘട്ടത്തിൽ എന്റെ റിംഗ് ടോണ്‍ ആയിരുന്നു ...ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ കല്യാണ നാളുകൾ ആണ് ഓര്മ വരുന്നത് ...
3.മൂന്ഗിൽ തോട്ടം മൂലിക വാസം (കടൽ)
ഫേസ് ബുക്കിലെ പ്രണയം തുടങ്ങിയ സമയത്ത് ഇറങ്ങിയ പാട്ട്...പാതി രാത്രി ഈ പാട്ടിനെ കുറിച്ച് കാമുകിയോട് കുറെ സംസാരിച്ചതും പാടിയതും എല്ലാം ഇപ്പോഴും ഓര്മ്മവരും ...
4.അന്പേ അന്പേ കൊല്ലാതെ (ജീൻസ്)
1998 ഇൽ ഇറങ്ങിയ പാട്ട് ആണ് എങ്കിലും എന്റെ മനസ്സിൽ തട്ടിയത് ഈ അടുത്ത കാലത്ത് ആണ് ...
പ്രത്യേകിച്ച് ഈ വരികൾ
"അഴകിയ നിലവില ഒക്സിജെൻ നിറപ്പി അങ്കെ ഉണക്കൊരു വീട് സെയ് വെൻ
ഉൻ ഉയിര് കാക്ക എന ഉയിര് കൊണ്ട് ഉയിരിക്കു ഉയിരാൽ ഉറയിടുവെൻ "
കാമുകന്റെ വാഗ്ദാനങ്ങൾ വളരെ ലളിതമായ വരികളില ആണ് വൈരമുത്തു എഴുതിയിര്ക്കുന്നത് "ചന്ദ്രനിൽ ഒക്സിജെൻ നിറച്ചു അവിടെ പ്രണയിനിക്ക് വേണ്ടി വീടൊരുക്കും എന്ന് പറയുന്നത് തികച്ചും ശാസ്ത്രീയമായ ഭാവന ആണ് .പക്ഷെ അടുത്ത വരികളിൽ കാമുകി വിയർക്കുമ്പോൾ നക്ഷത്രം കൊണ്ട് ഞാൻ തുടയ്ക്കും എന്ന് പറയുമ്പോൾ വീണ്ടും കവി ഭാവന കാല്പനികതയിലേക്ക് പോവുകയാണ് ...
5.പെയ്കളെ നന്ബാതെ പിഞ്ചിലെ വെന്ബാതെ (മഹാ നദി )
ഞാൻ ഒന്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട് ആണ് ..കമൽഹാസൻ പാടിയതിൽ എനികേറ്റവും ഇഷ്ട്ടപെട്ട പാട്ട്...സ്കൂള ജീവിതത്തിന്റെ ആ കാലഘട്ടം ഒര്മാവരുന്ന പാട്ട് ...
6.പച്ചമല പൂവ് (കിഴക്ക് വാസൽ )
പണ്ട് ദൂരദർശനിൽ തിരൈ മലര് എന്ന പരിപാടിയിൽ സ്ഥിരം കേള്പ്പികുന്ന പാട്ട് ...അന്ന് ഒക്കെ തമിഴ് പാട്ട് കേള്ക്കണം എങ്കിൽ ആഴ്ചയിൽ ഒരിക്കലെ പറ്റൂ ..ഇതും സ്കൂൾ ജീവിതം ഒര്മിപ്പികുന്ന പാട്ട് ആണ്...
7.അന്തിവരും നേരം (മുന്താണി മുടിച്ചു)

എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ ...ഭാഗ്യരാജ് തപസു ഇരിക്കുന്ന പടമുള്ള ഓഡിയോ കാസ്സെറ്റ്‌ ന്റെ കവർ ഇപ്പോഴും ഒര്മയുണ്ട് ..ഈ സിനിമ തീറ്റ്രൈൽ കാണാൻ പോയതും നേരിയ ഓർമയിൽ ഉണ്ട് ...

Sunday, July 14, 2013

ശശി എങ്ങനെ ശശി ആയി?

അറുപതുകളിലെയും എഴുപതുകളിലെയും സാധാരണ മധ്യ വർഗ ഹൈന്ദവ കുടുംബത്തിൽ ഒരാന്കുട്ടി പിറന്നാൾ സ്വാഭാവികമായും ആ കുഞ്ഞിനു പേരിടാൻ മാതാപിതാക്കൾ അധികം ആലോചിക്കാറില്ല .ഒന്നുകിൽ ശശി അല്ലെങ്കിൽ രവി ....ശശി എന്നാൽ ചന്ദ്രനും രവി എന്നാൽ സൂര്യനും ആണ് ...എങ്കിലും മുൻഗണന ശശിക്ക് തന്നെ . ശശി യുടെ സഹോദരി ക്ക് ശശികല എന്നും പേര് വരാം ... സവര്ന്ന അവരന്ന ഉപരിതല അധോതല വ്യത്യസമില്ലാതെ ശശി മാർ എല്ലാ മേഖലയിലും ഉണ്ട് .

മുന് യു എന പ്രതിനിധി ശശി തരൂര്
സംവിധയകാൻ ഐ വി ശശി ,ശശി ശങ്കർ തുടങ്ങി
ശശി കപൂര് ശശി അയ്യഞ്ചിറ ,ശശിധരൻ ആറാട്ട് വഴി ,കല്ലിയൂർ ശശി ,പി ശശി ,എം ജി ശശി ,കലാമണ്ഡലം ശശിധരൻ നായര് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ശശിമാർ നിരവധിയുണ്ട് .എന്തിനേറെ പറയുന്നു ഇന്ത്യൻ റാപ്പ് സന്ഗീതന്ജൻ അപ്പാച്ചി ഇന്ത്യൻ "ശശി "എന്നപേരിൽ ഒരു ആല്ബം തന്നെ ഇറക്കിയിട്ടുണ്ട്

അങ്ങനെ ശശിമാർ തലഉയർത്തി വാഴുംബോഴാനുരണ്ടായിരം ആരംഭത്തോടെ മിമിക്രിയിൽ ശശി എന്നാ കഥാപാത്രം രൂപം കൊണ്ടത്‌ ..."അവസാനം നമ്മൾ ആരായി ?നമ്മൾ വെറും ശശി "തുടങ്ങിയ മിമിക്രി പ്രയോഗങ്ങൾ കാരണം ശശി എന്നാ വാക്കിന്റെ അർഥം തന്നെ മണ്ടൻ എന്ന് മാറി .ഇതിന്റെ സ്വാധീനം ജീവിതത്തിലേക്കും നമ്മളിൽ പലരും പകര്ത്തി
"ദെ.. മനുഷ്യനെ വെറും ശശി ആക്കരുത് "എന്ന് പലരും പറഞ്ഞു തുടങ്ങി
ശശി എന്ന പേരുകാരനോട് അല്പ്പം വിദ്വേഷം ഉണ്ടെങ്കിലോ ...അപ്പോഴും പറയാനും ഒരു ടയലോഗ്ഗ് നമ്മൾ കണ്ടെത്തി
"എന്തൊക്കെ ആയാലും ശശി എന്നും ശശി ആണേ "
റാഫി മെക്കാർട്ടിൻ ചിത്രമായ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ സലിം കുമാറ ഒരു ടയലോഗ്ഗ് പറയുന്നുണ്ട്
"ഇത് തിരുവിതാം കൂറ് ഭരിച്ചിരുന്ന ഒരു രാജാവാണ് ...പേര് ശശി "
റാഫി മേക്കര്ടിന്റെ സിനിമകളിൽ സാധാരണ ചെയും പോലെ സ്ക്ര്പിട്ടിൽ ഇല്ലാത്ത ,പിന്നീട് ഡബ്ബിംഗ് ഇൽ ചേർത്ത ഒരു കോമഡി ആയിരുന്നു അത് ...
തീര്ന്നില്ല ഹോട്ടൽ കാലിഫോര്ണിയ എന്ന ചിത്രത്തിൽ അനൂപ്‌ മേനോണ്‍ എഴുതി പി ബാലചന്ദ്രൻ പറഞ്ഞ ഒരു ദയലോഗ്ഗ് അല്പ്പം കടുത്തു പോയി 
"മലയാളത്തിൽ ശശി എന്നത് ഒരു ഓഞ്ഞ പേര് ആണ് "
അങ്ങനെ ശശി അവിടെയും പരിഹാസ കഥാപാത്രം ആയി...
മൊബൈലും എസ് എം എസ് ഉം സോഷ്യൽ നെറ്റ് വർക്കിംഗ്‌ സൈറ്റുകളും പ്രചാരത്തിലായതോടെ നിർമാണത്തിലെ അപാകതകളെ പരിഹസിച്ചു ഒരു കഥാപാത്രത്തെ കൂടെ നമ്മൾ സൃഷ്ട്ടിച്ചു
"ശശി മേസ്തിരി "
ശശി മേസ്തിരിക്ക് ചാര്തികൊടുത്ത അശ്രദ്ധയും മണ്ടത്തരവും ആസ്വദിക്കാൻ എല്ലാവരും തയ്യാറായി ...

പക്ഷെ ഈ സാഹചര്യങ്ങളിൽ ഒന്നും നമ്മൾ ആലോചിക്കാതെ പോകുന്ന ഒരു സത്യമുണ്ട്
എത്രയൊക്കെ ബുദ്ധിശക്തി പ്രകടിപ്പിച്ചാലും അതിനെയല്ലാം നിസ്സാരമാക്കുന്ന "ശശി വല്ക്കരണം "മൂലം ശശി എന്ന പേര് കാര് അനുഭവിക്കുന്ന മാനസിക വ്യഥ ...
പലരും പേര് മാറ്റത്തെ കുറിച്ച് പോലും ആലോചിച്ചു തുടങ്ങിയിരിക്കുനതായി ശശി എന്ന് പേരുള്ള എന്റെ സുഹ്രത് വെളിപ്പെടുത്തിയിട്ടുണ്ട് ...

എന്തായാലും...ഇനിയെങ്കിലും ശശി മാരെ വെറുതെ വിടുക ..."ശശിയെ "വെറും" ശശി ആക്കരുത് "

Wednesday, June 26, 2013

സ്കൂൾ

1986 ഇല് ആണ്...ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു .ചേച്ചി അതെ സ്കൂളിൽ നാലാം ക്ലാസ്സിൽ ...ഒരു സര്ക്കാര് സ്കൂൾ ആയിരുന്നു ...ഇന്ന് ആ സ്കൂളിന്റെ സ്ഥാനത് ഒരു എന്ജിനിയരിംഗ് കോളെജ്ജ് ആണ് ...ആദ്യ ദിവസ്സം നല്ല ഒര്മയുണ്ട് ...പതിവ് പോലെ ഒരു മഴക്കാലം ...പുതിയ കൂട്ടുകാര് ...ക്ലാസ് കഴിഞ്ഞാൽ കൂട്ടിനു ചേച്ചിയുടെ കൂട്ടുകാരികളും ...ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളെയെല്ലാം ഞാൻ ശ്രദ്ധിച്ചു .അവരില നിന്ന് ഒക്കെ വ്യത്യ്സ്തർ ആയി രണ്ടു കുട്ടികൾ ഉണ്ടായിരുന്നു .ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ...അവർ ആരോടും മിണ്ടുനത് കണ്ടില്ല .അവർ സഹോദരങ്ങൾ ആയിരുന്നു ...എപ്പോളും വായ്‌ തുറന്നു ഒരു ഇരിപ്പ് ആണ്,വായിലൂടെ തുപ്പൽ ഒലിപ്പിചു കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം മാത്രമേ എനികിപ്പോൾ ഒര്മയുള്ളൂ ...സ്കൂൾ തുറന്നു അധിക ദിവസ്സങ്ങൾ ഒന്നും ആയിരുന്നില്ല ...

പതിവ് പോലെ ഒരു ദിവസ്സം ഞങ്ങൾ രാവിലെ സ്കൂളിൽ പോയി ...തലേദിവസ്സം നല്ല മഴ ഉണ്ടായിരുന്നു ..സ്കൂളിൽ ചെന്നപ്പോൾ തന്നെ ടീച്ചർ മാര് കൂടി നിന് സംസാരിക്കുന്നത് ആണ് കണ്ടത്...ക്ലാസ് ടീച്ചറ മറ്റൊരു ടീച്ചറോട് പറയുന്നത് കേട്ടു"ഇവരോട് പറഞ്ഞിട്ട് സ്കൂൾ വിടാം ..അല്ലെ?"
അത് കേട്ടപ്പോൾ തന്നെ മനസ്സിന് സന്തോഷമായി ,ഇന്ന് സ്കൂൾ ഇല്ലല്ലോ ...അപ്പോഴേക്കും ടീച്ചർ പറഞ്ഞു "ഇവിടെ രണ്ടു കുട്ടികൾ വരുന്നത് അറിയില്ലേ?തുപ്പൽ ഒലിപ്പിചു കൊണ്ടിരിക്കുന്ന ആ കുട്ടികൾ ...?ഇന്നലത്തെ മഴയിൽ മതിൽ ഇടിഞ്ഞു വീണു ആ കുട്ടികൾ മരിച്ചു "

അപ്പോഴും സ്കൂൾ വിട്ടതിന്റെ സന്തോഷമായിരുന്നു മനസ്സില് ...ആ കുട്ടികളുമായി ഒരു അടുപ്പവും ആര്ക്കും ഇല്ലായിരുന്നു ...സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴി ആണ് ഓഫീസിലേക്ക് പോകുന്ന അമ്മയെ കണ്ടത് ,
"എന്ത് പറ്റി,സ്കൂൾ ഇല്ലേ?"
"സ്കൂളിൽ രണ്ടു കുട്ടികൾ മരിച്ചു പോയി ...വളരെ ലാഘവത്തോടെ ആണ് ഞങ്ങൾ പറഞ്ഞത് ... അപ്പോൾ അമ്മയുടെ മുഖം വല്ലാതെ ആകുന്നതു കണ്ടു ...

ഓരോ മഴക്കാലം വരുമ്പോഴും ,ഓരോ സ്കൂൾ തുരക്കലിലും എന്റെ മനസ്സില് ആ കുട്ടികളുടെ മുഖം ഓര്മ്മ വരും ...വിടരും മുൻപേ കൊഴിഞ്ഞ പേരറിയാത്ത മൊട്ടുകൾ ...

Monday, May 27, 2013

ശ്രേഷ്ട്ടം അല്ലെ?"

മനനം നിൻ പദ ഗമനം
ശമനം നിൻ മന ലയനം
തപനം ഇഹ പര തുലനം
വദനം തിരയുക ജ്വലനം
ശയനം മതിയിതു യമനം
ജനനം ഇത് നവ ചലനം

(പത്തു മിനിട്ട് തല പുകഞ്ഞപ്പോൾ എന്റെ മനസ്സില് തോന്നിയ വരികൾ ആണ്...."ശ്രേഷ്ട്ടം അല്ലെ?")

Monday, May 20, 2013

ചെകുത്താനും മാലാഖയും

ജീവിതത്തിന്റെ നിമ്ന്നോന്നതങ്ങളിൽ
വഴിതെറ്റിയവരെപ്പഴോ  കണ്ടു മുട്ടി
പൊരുത്തക്കെടുകളിൽ നെയ്തു തീർത്ത
ചരിത്ര താളുകളെ ചൊല്ലിയവർ വഴകിട്ടു
തർക്കത്തിനൊടുവിൽ മാലാഖ ചെകുതാനോട് സുല്ലിട്ടു

പാതിരാവിന്റെ മൌനം മുറിച്ചു  ഹൃദയം
കൈമാറിയവർ നേരം വെളുപ്പിച്ചു

ഒരിക്കൽ മാലാഖ പറഞ്ഞു
"ചെകുത്താനെ നിന്റെ ഹൃദയത്തിന്റെ
സുതാര്യതയെ ഞാൻ സ്നേഹിക്കുന്നു
പക്ഷെ ,ചിലപ്പോഴൊക്കെ അതെന്നെ ഭയപ്പെടുത്തുന്നു "

കാലങ്ങളോളം ഉള്ളില വീര്പ്പു മുട്ടിയ നൊമ്പരങ്ങളുടെ
നെടുവീർപ്പുകൾ തുറന്നു വിട്ട
നിർവൃതിയിൽ ആയിരുന്നു അപ്പോൾ ചെകുത്താൻ ...

"ഈ സുതാര്യത.അതാണ്‌ എന്നെ ഞാൻ ആക്കിയത്
എന്നെ ചെകുത്താൻ ആക്കിയത് "
സൌഹ്രദത്തിന്റെ അതിര് വരമ്പുകൾ
പ്രണയം കൊണ്ടവർ മായ്ച്ചു കളഞ്ഞു

ഒരിക്കൽ മാലാഖ പറഞ്ഞു

"ചെകുത്താനെ....നീയെന്റെതാണ് ...
എനിക്ക് നിന്നെ പിരിയാനാകില്ല
എനിക്ക് നിന്നെ വെളിപ്പെടുത്തണം"

"വേണ്ട മാലാഖേ
ഞാൻ ഒരു ചെകുത്താൻ ...നീ ഒരു മാലാഖ ...
ഒരിക്കൽ ഒരു ഗന്ധരവ്ൻ തേടിയെത്തും വരെ
നീ കാത്തിരിക്കു ..."
ചെകുത്താൻ പറഞ്ഞു ....

പ്രണയം അതാരോടു ,
എപ്പോൾ തോന്നുമെന്നരിയാതെയാണീ ജീവിതം
എന്ന് മാലാഖ പറഞ്ഞു ....

ചെകുത്താന് മാലാഖയെ സ്നേഹിച്ചു
കൊതി തീരും മുൻപേ ....
ഒരിക്കൽ മാലാഖ പറഞ്ഞു ....

"ഞാനാ ഗന്ധർവനെ കാത്തിരികുകയാണ്"

നുറുങ്ങിയ ഹൃദയം പൊതി പിടിച്ചു ചെകുത്താൻ ചിരിച്ചു
മുറിഞ്ഞ വാക്കുകള കോര്തെടുക്കനകാതെ
എല്ലാം മറന്നു അവൻ അലറി ...
അവന്റെ കണ്ണുകളിൽ ചോരയൊഴുകി ...
അപ്പോൾ മാലാഖ ആ സത്യം തുറന്നു പറഞ്ഞു

"നീയൊരു ചെകുത്താൻ ...ഞാനൊരു മാലാഖ
എന്നെ സ്നേഹിക്കാൻ നിനകെന്തു യോഗ്യത?"

Monday, March 4, 2013

"ജാതിയോ അതൊക്കെ പണ്ടല്ലേ ...ഇപ്പോള്‍ ആരാ അങ്ങനെ നോക്കുന്നത് "

..മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ,തിരുവനന്തപുരം നഗരത്തില്‍ ഒരു മെഡിക്കല്‍ സ്ടോരില്‍ ഞാന്‍ മരുന്ന് വാങ്ങാന്‍ ചെന്നപോള്‍ കടക്കാരന്‍ എന്നോട് ചോദിച്ചു "നിങ്ങളെ കുണ്ടമന്‍ കടവ് വെച്ച് കണ്ടല്ലോ ?"ഞാന്‍ പറഞ്ഞു"എന്റെ വീട് അവിടെയാണ് "
അപ്പോള്‍ അയാള്‍ വളരെ അത്ഭുതത്തോടെ "അവിടെ എവിടെയാണ് വീട് ?"
"പാലം കഴിഞ്ഞിട്ടാണ് ,ആ ട്രന്സ്ഫോര്‍മെര്‍ന്റെ അടുത്ത് "ഞാന്‍ പറഞ്ഞു
അപ്പോഴും അയാളുടെ അത്ഭുതം മാറിയിരുന്നില്ല ,കൂടുതല്‍ സംഭാഷണം നീട്ടികൊണ്ട് പോകാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ പറഞ്ഞു"ഞാന്‍ .........ന്റെ മകന്‍ ആണ് "
അപ്പോള്‍ അയാള് വളരെ ആശ്വാസത്തോടെ പറഞ്ഞു "ഓ സാറിന്റെ മോന്‍ ആയിരുന്നോ "

സംഭാഷണം ഇത്രയേ നടന്നുള്ളൂ എങ്കിലും അയാളുടെ ഓരോ ചോദ്യത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു .കാരണം കുണ്ടമന്‍ കടവ് എന്ന സ്ഥലം നായന്മാര്‍ കൊടി കുത്തി വാഴുന്ന സ്ഥലം ആണ് .പ്രത്യേകിച്ച് എന്റെ വീട് ഇരിക്കുന്ന സ്ഥലം .അവിടെ എങ്ങനെ നിങ്ങള്ക്ക് സ്വന്തം വീടുണ്ടായി എന്നതായിരുന്നു അയാളുടെ സംശയം ...എന്റെ നിറം കണ്ടപ്പോള്‍ ജാതി അയാള്‍ ഉറപ്പിച്ചു ...പക്ഷെ അച്ചന്റെ പേര് പറഞ്ഞപ്പോള്‍ അയളുടെ മറുപടിയില്‍ വന്ന അര്‍ഥം ഇതാണ് "ഓ എങ്കില്‍ ഒക്കെ ...സാധാരണ മറ്റു ജാതികാര്‍ക്ക് അങ്ങനെ സ്ഥലം കിട്ടാറില്ല"

ഇതാണ് കേരളത്തില്‍ പലസ്തലങ്ങളിലെയും അവസ്ഥ .പ്രത്യേകിച്ച് തിരുവനന്തപുരത്ത് ....
രണ്ടു ദിവസ്സം മുന്‍പ് ഒരു സുഹ്രത് ഒരു അനുഭവം പറഞ്ഞു .അയാള്‍ കൊഴികൊടുകാരന്‍ ആണ് .തിരുവനന്ത പുറത്തു ഒരു വാടക വീട് അന്വേഷിച്ചു പോയതാണ് .ഒരു വീട് കണ്ടു .ഇഷ്ട്ടപെട്ടു .പക്ഷെ വീട്ടുടമസ്ഥന്‍ ഭയങ്കര ചോദ്യം ചെയ്യല്‍ ...അവസാനം തിരിച്ചറിയല്‍ കാര്‍ഡ്‌ കാണണം എന്ന് പറഞ്ഞു .എന്റെ സുഹ്രത് അത് കാണിച്ചു ,അതില്‍ അച്ഛന്റെ പേരിന്റെ കൂടെ "നായര്‍ "എന്ന് കണ്ടതോടെ ഉടമസ്ഥന്റെ മുഖം പ്രസന്ന വദന്‍ ആയി .അപ്പോള്‍ തന്നെ വീടും കൊടുത്തു...ഈ അനുഭവം എന്റെ സുഹ്രത് അല്‍പ്പം നീരസത്തോടെ ആണ് പറഞ്ഞത് ...

ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വന്നിട്ട് ഇരുപതു വര്ഷം ആകാന്‍ പോകുന്നു ,സത്യം പറയാമല്ലോ ഇതുവരെയും അങ്ങനെ വിവേചനപരമായി ഒരു അനുഭവവും ഉണ്ടായിട്ടില്ല ...അതിനു കാരണം സമൂഹത്തില്‍ അല്‍പ്പം അറിയപെടുന്ന ഒരാളുടെ കുടുംബം എന്നാ പരിഗണനയില്‍ മാത്രം ആണ് ...ഇവിടെ, കടം കേറി വീട് വില്‍ക്കേണ്ടി വന്നാലും നായര്‍ നായര്ക്കെ വീട് വില്‌ക്കു .ഞങ്ങള്‍ താമസിക്കാന്‍ വന്ന സമയത്ത് അപ്പുറത്തെ വീടിലെ ഒരു അമ്മച്ചി മുന വെച്ച് അമ്മയോട് പറയുമായിരുന്നു "പണ്ട് ഒരു മേനോന്‍ വില പറഞ്ഞ സ്ഥലം ആണ് നിങ്ങള്‍ വാങ്ങിച്ചത് "
കുണ്ടമന്‍ കടവ് ആറ്റില്‍ നിന്നും ഒരു ദളിതന് രത്നം കിട്ടിയതും,അയാള്‍ അത് വിറ്റു വലിയ വീട് പണി തുടങ്ങിയതും ,നാട്ടുകാര്‍ വീട് പണിയാന്‍ വെച്ചിരുന്ന പണിസാധനങ്ങളും സിമെന്റ് ഉം ആറില്‍ കൊണ്ട് കളഞ്ഞത്,അവസാനം അയാള്‍ക്ക്‌ അന്യായ വിലക്ക് ആ വീടും സ്ഥലവും വില്‍ക്കേണ്ടി വന്നതുമായ കഥ നാട്ടുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

പണ്ട് വീട്ടില്‍ പാല് കൊണ്ട് വന്നിരുന്ന ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞിടുണ്ട് "ഇവിടം പണ്ട് കാടായിരുന്നു .ഒരു കീഴ്ജാതിക്കാരി സ്ത്രീക്ക് ഒരു കുടില്‍ ഉണ്ടായിരുന്നു ,അവരെ ഇവിടെ നിന്ന് ആട്ടിയോടിചതാണ് "

അതെ സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് വീട് വെക്കാന്‍ കഴിഞ്ഞതില്‍ സത്യം പറഞ്ഞാല്‍ വളരെ സന്തോഷം ഉണ്ട് ...
ആദ്യം കുറെ വീടുകളില്‍ വാടകയ്ക്ക് താമസിചിടുണ്ട് ഞങ്ങള്‍...അങ്ങനെ ഒരു വീട്ടില്‍ വീട്ടുടമസ്ഥന്‍ അയ ഒരാള്‍ ആഴ്ച തോറും ചെക്കിംഗ് നു വരുമായിരുന്നു ...അയാളുടെ ജാതി യില്‍ പെട്ട ഒരാള്‍ക്ക്‌ ആയിരുന്നു വീട് കൊടുതിരുന്നതെങ്കില്‍ ഒരു ചെക്കിംഗ് ഉം ഉണ്ടാകുമായിരുന്നില്ല ...ഞങ്ങള്‍ദൈവനുഗ്രഹതാല്‍ പിന്നീട് തിരുവനതപുരത്ത് മൂന്ന് വീട് വെച്ചു .അത് ആ ഉടമസ്ഥനെ അറിയിക്കാന്‍ ഒന്നും കഴിഞ്ഞില്ല .കാരണം ഞങ്ങള്‍ വീടുമാറി കുറച്ചു കഴിഞ്ഞതോടെ തന്നെ അയാള്‍ ആസനത്തില്‍ കാന്‍സര്‍ വന്നു മരിച്ചിരുന്നു ...

ഇപ്പോള്‍ അടുത്ത വീട്ടില്‍ പുതിയ താമസ്സക്കാര്‍ വാടകയ്ക്ക് വന്നു .ആ വീട്ടില്‍ ഒരു സ്ത്രീ നല്ല കറുത്തിട്ടാണ് ...അടുത്ത വീട്ടിലെ നായര്‍ ആന്റിക്ക് ജാതി അറിയണം ,ആന്റി ഞങ്ങളോട് ഒരു ചോദ്യം "നിങ്ങളുടെ റിലെട്ടിവ്വ്സ് ആണോ അവര്‍ ?"
ആന്റി ഉദ്ദേശിച്ചത് അവരുടെ ജാതി തന്നെ ആണ് എന്ന് മനസിലാക്കാന്‍ ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല ...ആന്റിക്ക് അപ്പോള്‍ അല്ലെങ്കിലും പിന്നീട് ഒരു ചുട്ട മറുപടി കൊടുത്തു ,പിന്നെ അവരെ ആ പരിസരത്ത് കണ്ടില്ല ...

ഇപ്പോഴും കേരളത്തില്‍ അടുത്തടുത്ത്‌ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ പറയുന്ന ഒരു ടയലോഗ്ഗ് ഉണ്ട് "നീ അധികം സംസാരിക്കാന്‍ വന്നാലെ,ഈ വീടും സ്ഥലവും ഞാന്‍ വല്ല പറയനോ പൊലയനൊ വിറ്റിട്ട് പോകും."

അപ്പോഴും എല്ലാവരും പറയും ,"ജാതിയോ അതൊക്കെ പണ്ടല്ലേ ...ഇപ്പോള്‍ ആരാ അങ്ങനെ നോക്കുന്നത് "

Sunday, February 10, 2013

വെറുതെ


എനിക്കറിയാമായിരുന്നു ഒരിക്കല്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്
നിന്റെ രക്തം വാര്‍ന്നോലിക്കുന്നത് കാണാനായി എന്റെ അവഗണന കൊണ്ട് നിന്റെ മനസ്സില്‍
ആഞ്ഞു ആഞ്ഞു കുത്തി ഞാന്‍ തിരിച്ചു പോകുമ്പോള്‍
ഞാന്‍ ഓര്‍ത്തിരുന്നില്ല ഇത് പോലെ ഒരു മുട്ടുമടക്കല്‍ ആയിരിക്കും അതെന്ന്
അത്രയ്ക്ക് ക്രൂരം ആയിരുന്നു എന്റെ മനസ്സ് സ്നേഹം കൊണ്ടും കണ്ണീരു കൊണ്ടും
 നിന്നോടുള്ള ശ്രധകൊണ്ടും ഞാന്‍ മാസങ്ങളോളം മറച്ചു പിടിച്ചതും ആ ക്രൂരതയായിരുന്നു ...
 എങ്കിലും ചിലപ്പോഴൊക്കെ കുറ്റബോധം എന്നെ കാര്‍ന്നു തിന്നിരുന്നു
വിവാഹ തീയതി നിന്നില്‍ നിന്ന് ഞാന്‍ മറച്ചു വെച്ചത്
തകര്‍ന്ന ഹൃദയത്തോടെ ഒഴുകുന്ന നിന്റെ കണ്ണീരിനു സാക്ഷി ആയി
മറ്റൊരു ജീവിതത്തിലേക്ക് നടന്നുപോകാന്‍ എനിക്ക് കഴിയാതതിനാലയിരുന്നു
 ഒന്ന് ശ്രമിചിരുന്നെകില്‍ നിന്റെ കയ്യില്‍ അവശേഷിച്ചിരുന്ന തെളിവുകളുടെ കൂമ്പാരത്തില്‍ നിന്ന്
ഒരെണ്ണം എടുത്തു വിലപേ ശാമയിരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്റെ ജീവിതം
എന്നിട്ടും നീഅതു ചെയ്തില്ല ...ശരിക്കും നീ ഒരു ഫൂള്‍ ആണ് ...
യാത്രയിലെപ്പോഴും ,വഴിവക്കിലോ ബസ്സിലോ നിനക്കിഷ്ട്ടമുള്ള കടല്തീരതോ എല്ലാം
ഞാന്‍ നിന്നെ തിരയുമായിരുന്നു ദൂരെ നിന്നെകിലും ഒന്ന് കണ്ടിരുന്നെകില്‍
മനസ്സ് കൊണ്ട് എങ്കിലും ആ കാലില്‍ വീഴാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു
 ( ഇതെല്ലാം ഒരിക്കല്‍ നീയെന്നോട്‌ പറയും എന്ന് ഞാന്‍
വ്യാമോഹിച്ച വാക്കുകള്‍ ആണ്
ഇന്ന് വേറൊന്നും ഓര്‍ക്കനില്ലതതുകൊണ്ട്  
വെറുതെഓര്‍ത്തു പോയതാണ് )