Monday, May 20, 2013

ചെകുത്താനും മാലാഖയും

ജീവിതത്തിന്റെ നിമ്ന്നോന്നതങ്ങളിൽ
വഴിതെറ്റിയവരെപ്പഴോ  കണ്ടു മുട്ടി
പൊരുത്തക്കെടുകളിൽ നെയ്തു തീർത്ത
ചരിത്ര താളുകളെ ചൊല്ലിയവർ വഴകിട്ടു
തർക്കത്തിനൊടുവിൽ മാലാഖ ചെകുതാനോട് സുല്ലിട്ടു

പാതിരാവിന്റെ മൌനം മുറിച്ചു  ഹൃദയം
കൈമാറിയവർ നേരം വെളുപ്പിച്ചു

ഒരിക്കൽ മാലാഖ പറഞ്ഞു
"ചെകുത്താനെ നിന്റെ ഹൃദയത്തിന്റെ
സുതാര്യതയെ ഞാൻ സ്നേഹിക്കുന്നു
പക്ഷെ ,ചിലപ്പോഴൊക്കെ അതെന്നെ ഭയപ്പെടുത്തുന്നു "

കാലങ്ങളോളം ഉള്ളില വീര്പ്പു മുട്ടിയ നൊമ്പരങ്ങളുടെ
നെടുവീർപ്പുകൾ തുറന്നു വിട്ട
നിർവൃതിയിൽ ആയിരുന്നു അപ്പോൾ ചെകുത്താൻ ...

"ഈ സുതാര്യത.അതാണ്‌ എന്നെ ഞാൻ ആക്കിയത്
എന്നെ ചെകുത്താൻ ആക്കിയത് "
സൌഹ്രദത്തിന്റെ അതിര് വരമ്പുകൾ
പ്രണയം കൊണ്ടവർ മായ്ച്ചു കളഞ്ഞു

ഒരിക്കൽ മാലാഖ പറഞ്ഞു

"ചെകുത്താനെ....നീയെന്റെതാണ് ...
എനിക്ക് നിന്നെ പിരിയാനാകില്ല
എനിക്ക് നിന്നെ വെളിപ്പെടുത്തണം"

"വേണ്ട മാലാഖേ
ഞാൻ ഒരു ചെകുത്താൻ ...നീ ഒരു മാലാഖ ...
ഒരിക്കൽ ഒരു ഗന്ധരവ്ൻ തേടിയെത്തും വരെ
നീ കാത്തിരിക്കു ..."
ചെകുത്താൻ പറഞ്ഞു ....

പ്രണയം അതാരോടു ,
എപ്പോൾ തോന്നുമെന്നരിയാതെയാണീ ജീവിതം
എന്ന് മാലാഖ പറഞ്ഞു ....

ചെകുത്താന് മാലാഖയെ സ്നേഹിച്ചു
കൊതി തീരും മുൻപേ ....
ഒരിക്കൽ മാലാഖ പറഞ്ഞു ....

"ഞാനാ ഗന്ധർവനെ കാത്തിരികുകയാണ്"

നുറുങ്ങിയ ഹൃദയം പൊതി പിടിച്ചു ചെകുത്താൻ ചിരിച്ചു
മുറിഞ്ഞ വാക്കുകള കോര്തെടുക്കനകാതെ
എല്ലാം മറന്നു അവൻ അലറി ...
അവന്റെ കണ്ണുകളിൽ ചോരയൊഴുകി ...
അപ്പോൾ മാലാഖ ആ സത്യം തുറന്നു പറഞ്ഞു

"നീയൊരു ചെകുത്താൻ ...ഞാനൊരു മാലാഖ
എന്നെ സ്നേഹിക്കാൻ നിനകെന്തു യോഗ്യത?"