Monday, December 26, 2011

ദൂര ദര്‍ശന്‍ നൊസ്റ്റാള്‍ജിയ

ഇന്നത്തെ ഇളം തലമുറ വിനോദ tv ചനെലുകള്‍ മാറി മാറി രസിക്കുമ്പോള്‍ തൊട്ടു മുന്‍പുള്ള തലമുറയുടെ telivision അഭിരുചികള്‍ ഒരു ഗ്രഹാതുരതയോടെ അയവിറക്കാന്‍ തോനുന്നു .കൊച്ചു ടിവിയും സീബിബീസും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും ഒന്നും ഇല്ലാത്ത ഒരു കാലം ,ആകെയുള്ളത് ദൂര ദര്‍ശന്‍ മാത്രം ,1984 ഇല ആണ് telivision വീടുകളില്‍ എത്തുന്നത്‌ .ടെലിവിഷന്‍ ഉള്ള വീടുകള്‍ അന്ന് പണക്കാരന്റെ വീടുകള്‍ ആയിട്ടാണ് പരിഗണിക്കപ്പെട്ടിരുന...്നത് .1984 ഇല്‍ തന്നെ ഞങ്ങളുടെ വീട്ടില്‍ tv വാങ്ങിച്ചു .ഷട്ടര്‍ ഇട്ടു അടക്കുന്ന ടയനോര ടിവി, അന്ന് തിരുവനതപുരത്തെ കുന്നുകുഴി എന്ന സ്ഥലത്ത് ടെലിവിഷന്‍ ഉള്ള ഒരേ ഒരു വീട് ഞങ്ങളുടെ വീട് ആയിരുന്നു ,അത് ഒരു അഹങ്കാരം ആയി തന്നെ ഞാന്‍ കൊണ്ട് നടന്നിരുന്നു .ചുറ്റുമുള്ള വീട്ടിലെ കുട്ടികളടക്കം ഉള്ളവര്‍ വീട്ടിലേക്കു tv കാണാന്‍ വരുമ്പോള്‍ അവരെ കാണാന്‍ അനുവദിക്കാതെ ഇരിക്കുകയെ ഉണ്ടയിരുന്നുള്ളൂ പോംവഴി .അത്രയും ജന സമുദ്രമായിരുന്നു വീടിനു മുന്നില്‍ .മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി മരിച്ച ദിവസം ഇന്നും ഓര്‍മയുണ്ട് .എനിക്ക് അന്ന് മൂന്ന് വയസേ കാണു.ഇന്ദിര ഗാന്ധിയുടെ മരണാ നന്തര ചടങ്ങുകള്‍ ദൂര ദര്ശ്നില്‍ ലൈവ് ആയികാണിച്ചിരുന്നു.അന്ന് വീട്ടില്‍ വലിയ ഒരു ജനം തടിച്ചു കൂടി ,പ്രധാന വിഷയം ആയതു കൊണ്ട് ആകാം എല്ലാവരെയും അത് കാണാന്‍ ഞങ്ങള്‍ അനുവദിച്ചു ,അവസാനം ഞങ്ങള്‍ക്ക് പോലും അത് നേരെ ചൊവേ കാണാന്‍ പോലും കഴിയാതെ വന്നപ്പോള്‍ ,അടുക്കളയിലെ അടുപ്പിന്റെ മുകളില്‍ കയറി നിന്ന് ടിവി കണ്ടതായി ആണ് ഓര്‍മ്മ ...ദൂര ദര്‍ശനില്‍ മലയാളം പരിപാടികള്‍ വളരെ കുറവായിരുന്നു ,ക്രമേണ മലയാള പരിപാടികളുടെ എണ്ണം കൂടി .വ്യാഴാഴ്ച ആയാല്‍ ചിത്ര ഗീതം കാണാന്‍ ഉള്ള കാത്തിരിപ്പു ആയിരുന്നു,ബുധന്ഴ്ച്ചയെ നാളെ കാണിക്കുന്ന ഗാങ്ങള്‍ ഏതു സിനിമയില്‍ നിന്ന് ആണ് എന്ന് അറിയിപ്പ് വരും,സന്ദര്‍ഭം ,ആട്ടകലാശം ,താളവട്ടം എന്നീ സിനിമകളിലെ പാട്ടുകള്‍ ഉണ്ട് എന്നറിഞ്ഞാല്‍ രാത്രി ഉറക്കം വരില്ല .പഞ്ചാഗ്നി യിലെ "സാഗരങ്ങളെ "എന്ന ഗാനത്തിനിടയില്‍ മോഹന്‍ലാലിന്‍റെ ഒരു ഡയലോഗ് ഉണ്ട് "ഒരു ജൈലര്‍ക്കും നിന്നെ ഞാന്‍ വിട്ടു കൊടുകില്ല "അപ്പോള്‍ ഗീത പറയും "ഇനി എനിക്ക് ബാക്കി ...."അപ്പോള്‍ മോഹന്‍ലാല്‍"പറയരുത്...പറയരുത് "പിന്നെ മോഹന്‍ലാലും ഗീതയും തമ്മില്‍ ഉള്ള ആലിംഗനം തുടങ്ങുമ്പോഴേക്കും ഒരു പൂവിന്റെ പടം ദൂര ദര്‍ശന്കാര് എഡിറ്റ്‌ ചെയ്തു കാണിക്കും "ചിത്രഗീതം തുടരുന്നു എന്ന അറിയിപ്പും എഴുതികാനിക്കും "അത് എന്തിനാണ് എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു .(ഇന്നത്തെ കുട്ടികള്‍ ക്ക് അത് വല്ലതും അറിയണോ ?)...ശനി ആഴ്ച ആയാല്‍ മലയാളം സിനിമ ,പിന്നെ അത് ഞായര്‍ ആഴ്ച ആക്കി .സിനിമയ്ക്കു മുന്‍പ് ജയിന്‍ റോബോട്ട് എന്ന സീരിയല്‍ ,സിനിമ കണ്ടാല്‍ പിന്നെ സ്കൂളിലെ പ്രധാന ചര്‍ച്ച ആ സിനിമയെ കുറിച്ചായിരിക്കും .പിന്നെ അടുത്ത ആഴ്ച വരെ ആ ചര്‍ച്ച തുടരും .ഞായരാഴ്ചയുള്ള രാമായണം സീരിയല്‍ ,പിന്നെ മഹഭാരതം ,ടിപ്പുവിന്റെ വാള്‍,കുരച്ചുനാളെ ഉണ്ടായിരുന്നു എങ്കിലും ബൈബിള്‍ സീരിയല്‍,വെള്ളിയാഴ്ച രാത്രിയുള്ള പാതിരപടം ,തമിഴ് ഗാങ്ങള്‍ ഉള്ള തിരൈമലര്‍ ഇവയെല്ലാം ആ തലമുറയുടെ വികാരങ്ങള്‍ ആയിരുന്നു ,See More

Thursday, December 8, 2011

എനിട്ട്‌ പറഞ്ഞാല്‍ പോരെ ഈ ഹിന്ദു ഐക്യം ?

ഇവിടെ മാതാ അമിര്തനത മയിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ,ചില വര്‍ഗീയ വാദികള്‍ വന്നു,ഇത് ഹിന്ദുക്കളുടെ മൊത്തം പ്രശ്നം ആണെന്നും ഹിന്ദുക്കള്‍ ഒരുമിച്ചു നില്‍ക്കണം എന്നും ഒകെ പറഞ്ഞു വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നത് കണ്ടു,എന്റെ പ്രിയ ഹിന്ദു സഹോദരങ്ങളെ ,ഒരു കാര്യം ചോദിച്ചോട്ടെ ,ഇവിടെ ഹിന്ദുക്കളുടെ സിംബല്‍ എന്ന് പറയുന്ന മാതാ അമ്രിതനന്ത മയിയുടെ സമുദായത്തില്‍ നിന്ന് (ധീവര ,മുക്കുവ)ഒരു പെണ്‍കുട്ടിയെ ഇവിടെ ഉള്ള ഹിന്ദു ഐക്യം പറയുന്ന നായര്‍, നമ്പൂതിരി ഹിന്ദുക്കള്‍ കല്യണം കഴികുമോ?,എനിട്ട്‌ പറഞ്ഞാല്‍ പോരെ ഈ ഹിന്ദു ഐക്യം?

അമ്മ "യെ വിമര്ഷികുമ്പോള്‍ എല്ലാം പലരും പറയും അവര്‍ സുനാമി വന്നപ്പോള്‍ വീട് പണിതു കൊടുത്തു എന്ന്.ഓക്കേ സമ്മതിച്ചു ,അവര്‍ ജോലി ചെയ്തു സമ്പാദിച്ച പൈസ ആണോ അത്?ആ പൈസയുടെ ഉറവിടം എന്താണ് ?മൊത്തം വരുമാനത്തിന്റെ എത്ര ശതമാനം ആണ് അത്?...അതും പോട്ടെ ,മുല്ലപെരിയാര്‍ വിഷയത്തില്‍ അമ്മയുടെ നിലപാട് എന്താണ് ?എന്റെ അമ്മ ഒന്നും മിണ്ടാതെ?ഡാം പണിയാന്‍ അമ്മ സഹായികുമോ?വേണ്ട തമിഴ് നാടുമായി ചര്‍ച്ച നടത്തുമോ?....അത് ,പിന്നെ,എങ്ങനെയാ മക്കളെ തമിഴ് നാടിനെ പിണക്കുന്നത്?അവരും എന്റെ മക്കള്‍ അല്ലെ?ഡാം തകര്‍ന്നാലും അമ്മക്ക് ലോകം മുഴുവന്‍ പോകാമല്ലോ ..

Sunday, December 4, 2011

jokes

ഒരു കത്തോലിക്കാ ദേവാലയത്തില്‍ ഒരിക്കല്‍ ഒരു ഭിക്ഷക്കാരന്‍ പ്രാര്‍ഥിക്കാന്‍ എത്തി .ആരാധനാ നടക്കുന്ന സമയം അയാള്‍ പള്ളികുള്ളില്‍ കയറി പ്രാര്‍ത്ഥന തുടങ്ങി,പക്ഷെ അത് കണ്ടിട്ട് അച്ചായന്മാര്‍ക്ക്‌ തീരെ ദഹിച്ചില്ല ,"ഒരു ഭിക്ഷക്കാരന്‍ നമ്മുടെ പള്ളിയില്‍ കയറുകയോ "അവര്‍ അയാളെ പിടിച്ചു പുറത്താക്കി ,അയാള്‍ പുറത്തു ഇരുന്നു കരഞ്ഞപ്പോള്‍ ഒരു കൈ അയാളുടെ ചുമലില്‍ പതിച്ചു,ബിക്ഷക്കാരന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല .സാക്ഷാല്‍ കര്‍ത്താവു ഇതാ തന്റെ മുന്നില്‍ ,അയാള്‍ വിഷമത്തോടെ കര്‍ത്താവിനോടു ചോദിച്ചു "കര്‍ത്താവെ നീ കണ്ടില്ലേ അവന്മാര്‍ എല്ലാം കൂടെ ചേര്‍ന്ന് എന്നെ പള്ളിയില്‍ നിന്ന് പുറത്താക്കി "അപ്പോള്‍ കര്‍ത്താവു പറഞ്ഞു "മകനെ നിന്നെ ഇപ്പോള്‍ അല്ലെ പുറത്താകിയത്,എന്നെ അവന്മാര്‍ പണ്ടേ പുറതാക്കിയതാ "
.............................................
ഞായറാഴ്ച ദിവസം പള്ളിക്ക് മുന്നില്‍ വാഹങ്ങളുടെ പാര്‍കിംഗ് കാരണം ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ പള്ളിയിലെ അച്ഛന്‍ ഒരു ബോര്‍ഡ്‌ വെച്ചു"പള്ളിക്ക് മുന്നില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യരുത് ",പക്ഷെ ആ ബോര്‍ഡ്‌ ആരും മൈന്‍ഡ് ചെയ്തില്ല,വീണ്ടും പാര്‍കിംഗ് കൂടി,ഇതിനെന്താ പരിഹാരം എന്ന് തലപുകഞ്ഞു ആലോചിച്ച പള്ളിയിലെ അച്ഛന്‍ ബോര്‍ഡ് തിരുത്തി ,"പള്ളിക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് (1 .പത്രോസ് 35 :36 )
.......................................................
തിരുവനതപുര ത്തിന്റെയും തമിഴ്നാടിന്റെയും ബോര്ടെര്‍ ആയ പാറ ശാലയിലെ ആള്‍ക്കാരുടെ ആംഗലേയ പ്രയോഗങ്ങള്‍ രസകരം ആണ്, ,ഒരിക്കല്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചോദികുകയാണ്"പുള്ളേ മോളുടെ ഇന്റെര്‍വ് എന്തരായി ?"അതിന്റെ മറുപടി :"എന്തെര് ആവാന്‍ ,കമ്മ്യുണിസ്റ്റ് സപ്പ്രിടികെറ്റ് (certificate)കിട്ടാത്തത് കൊണ്ട് പെയിന്റിംഗ്(pending) നു വെച്ചിരികുകയാണ് "
........................
ഒരു മരണ വീട്ടില്‍ ആണ് സംഭവം ,ഒരു സ്ത്രീയുടെ മൃതദേഹം എടുക്കാന്‍ സമയം അയ്പോലെക്കും ഒരാള്‍ ഓടി വന്നു പഞ്ചായത്ത് മെമ്ബെരോട് പറയുകയാണ്"മൊമ്പരേ ബാടി ഇപ്പോള്‍ എടുക്കാന്‍ പറ്റൂല "അപ്പോള്‍ മെമ്പര്‍ ചോദിച്ചു "അതെന്താ ?"അപ്പോള്‍ അയാള്‍ പറഞ്ഞു "ഇനി ഒരാള് കൂടെ ദൂരേന്നു വരാന്‍ ഉണ്ട്
"അപ്പോള്‍ മെമ്പര്‍ "അതുവരെ എന്ത് ചെയും ?"
"മൊംബാറെ ഒരു കാര്യം ചെയ്യിന്‍ ,ബാടി മറ്റേ സാധനത്തില്‍ വെച്ചാല്‍ മതി "
മൊബൈല്‍ ഫ്രീസര്‍ എന്ന് ആണ് അയാള്‍ ഉദ്ദേശിച്ചത് പക്ഷെ അയാള് പറഞ്ഞത് ഇങ്ങനെ ആണ് "ബാടി മറ്റേ മൊവീല്‍ ബ്രേസിയര്‍ നു അകത്തു വെച്ചാല്‍ മതി കറക്റ്റ് ആയിരിക്കും"

Friday, October 21, 2011

christian devotional song

പറയാനൊരാളില്ലാതെ എന്‍ ദിനങ്ങള്‍ നീങ്ങിയ നേരം
എന്റെ നെടുവീര്‍പ്പുകള്‍ എന്നും പ്രാര്‍ഥനയായി
ഹൃദയം നീറി ഞാന്‍ അലഞ്ഞപ്പോള്‍
എന്റെ യേശു എന്നെ തേടി വന്നു (പറയാനൊരാളില്ലാതെ)

പാപത്തിന്‍ കര മായ്ക്കാന്‍
ദുഖത്തിന്‍ മറ മാറ്റാന്‍
ദിവ്യ രക്തം എന്നിലവന്‍ ചൊരിഞ്ഞു
ലോക മോഹങ്ങള്‍ അകന്നു പോയി
സമാധാന രാത്രികള്‍ മടങ്ങി വന്നു
എന്റെ ദൈവം എത്ര നല്ലവന്‍
എന്റെ യേശു മതിയായവന്‍ (പറയാനൊരാളില്ലാതെ)

ശാപത്തിന്‍ തീരാ ദുരിതങ്ങള്‍
മോഹത്തിന്‍ തീരാ നഷ്ട്ടങ്ങള്‍
എല്ലമാവന്‍ ഏറ്റെടുത്തു
നഷ്ട്ടങ്ങള്‍ ഒക്കെയും നേട്ടങ്ങളായി
സന്താപമൊക്കെയും
സന്തോഷമായി

എന്റെ ദൈവം എത്ര നല്ലവന്‍
എന്റെ യേശു മതിയായവന്‍ (പറയാനൊരാളില്ലാതെ

Sunday, October 2, 2011

പിള്ള വാതമാണ് (kv sanoop's face book note)

മുസ്ലീം തീവ്രവാദം അരങ്ങു വാഴുമ്പോള്‍"

"ദളിത്‌ തീവ്രവാദത്തിന്റെ നാള്‍വഴികള്‍'

"നക്സല്‍ തീവ്രവാദികള്‍:നിഷ്ടൂരതകള്‍"

ഒരു മാഷേ ആരോ തല്ലിച്ചതച്ചപ്പോള്‍,കൊല്ലാന്‍ ആക്കിയപ്പോള്‍ ആ വിവരം മാത്രം കേട്ട ഹരി നായര്‍ എന്ന പ്രിയപ്പെട്ട പത്രകാരന്‍ തയ്യാറാക്കിയ മൂന്നു വാര്‍ത്തകള്‍.എന്നും ഹരി നായര്‍ ഇങ്ങനെ ആണ്,എന്ത് കേട്ടാലും അപ്പൊ തന്നെ എഴുത്ത് തുടങ്ങും,രണ്ടു മൂന്നു തരത്തിലെങ്കിലും എഴുതി വെക്കും.എഴുതി പൂര്‍ത്തിയായി ശ്വാസം വിട്ടപോളെക്കും പത്രാധിപന്റെ ഫോണ്‍...."ഹരീ,ഇത്തവണ മറ്റെന്തെലും എഴുതൂ..തെളിവുകള്‍ മുഴുവന്‍ രാമകൃഷ്ണ പിള്ളയ്ക്കും മകനും എതിരെ ആണ്'

ഹരി നായര്‍ നിശബ്ദനായി പോയി,എന്തെഴുതും,എങ്ങനെ എഴുതും.നാട്ടില്‍ മുസ്ലീം.ദളിത്‌,നക്സല്‍ തീവ്രവാദം മാത്രല്ലേ ഉള്ളൂ,പിന്നെ ഉള്ളത് പിള്ള വാതമാണ് അല്ലാതെ പിള്ള തീവ്രവാദമോ നായര്‍ തീവ്രവാദമോ സ്വപ്നത്തില്‍ പോലും ഇല്ല...നായന്മാര്‍ തീവ്രവാദികള്‍ ആകുമോ,അതും പത്തനാപുരതെയും തിരോന്തോരതെയും നായന്മാര്‍....

ചിന്തയില്‍ നിന്നും എണീറ്റ ഹരി നായര്‍ ഇങ്ങനെ എഴുതി,'അധ്യാപകനെതിരായ ആക്രമണം:ഭാര്യാ കാമുകനെ സംശയം"...

Thursday, September 1, 2011

പുലരുമ്പോള്‍ ഉണരാന്‍ തീരുമാനിച്ചു
ഉറക്കത്തില്‍ മരണത്തെ പുല്‍കിയ
ഒരു മദ്യപാനിയുടെ മനസാനെനിക്കിപ്പോള്‍
എന്റെ തലച്ചോറ് തിന്നാന്‍ കൊതിക്കുന്ന
കാക്കകളോട് ,
പഴകിയ സ്വപ്നങ്ങളുടെ പുളിപ്പില്‍
നിങ്ങള്ക്ക് ഓക്കാനം വന്നേക്കാം ,
എങ്കിലും എനിക്ക് വേണ്ടി
മുഴുവനും കഴിക്കുക ....

Sunday, July 17, 2011

തീയറ്റര്‍ jokes

സിനിമയിലെ കോമഡി രംഗങ്ങളെ കാളും ചിലപ്പോള്‍ സിനിമ കാണാന്‍ വരുന്നവരുടെ പെട്ടെന്നുള്ള കമെമ്ന്റുകള്‍ കേട്ട് പൊട്ടിച്ചിരിച്ചു പോയ ചില അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ....
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് ,മലയാള സിനിമയില്‍ ഷകീല തരങ്ങതിനു തുടക്കം കുറിച്ച കിന്നരതുംബികള്‍ എന്നാ ചിത്രം തിരുവനതപുരം sl theatre ഇല റിലീസ് ...അയ സമയം .സിനിമ കാണാന്‍ വരുന്നവരില്‍ അധികവും യുവാക്കള്‍ ആണ് ,ഏറെ നേരം ഒരു "തുണ്ട് "scene നു വേണ്ടി കാ തിരുനവരെ അകമ്ഷയില്‍ നിറുത്തി കൊണ്ട് ഒരു രംഗം സ്ക്രീനില്‍ തെളിഞ്ഞു,നായികാ ആയ ഹേമ കട്ടിലില്‍ കിടക്കുന്നു ,വസ്ത്രങ്ങള്‍ അല്‍പ്പം മാറി ശരിരം പ്രദര്‍ശി പ്പിച്ചാണ് കിടപ്പ് ,അപ്പോളാണ് നായകന്‍ അയ ഗോപു (സഞ്ജു)അവിടേക്ക് വരുന്നത് ,നായികയുടെ അടുതെത്തി ശരിരത്തില്‍ മെല്ലെ തടവുന്നു ,ഇപ്പോള്‍ ഒരു സീന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശര്‍ ആക്കി കൊണ്ട് ക്യാമറ നായികയുടെ ശരിരത്തില്‍ നിനും ചുവരില്‍ തൂക്കിയിരിക്കുന്ന "മനോരമ" കലണ്ടെരിലേക്ക് പാന്‍ ചെയ്യുന്നു ....പെട്ടെന് theatre ഇല നിന്ന് ഒരു കമന്റ്‌ ,നടന്‍ തിലകന്റെ ശബ്ദത്തില്‍ "പടം കമ്പി ആയാലും കലണ്ടര്‍ മനോരമ തന്നെ"
******************************
ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ മീനയുടെ ഭര്‍ത്താവു മരിച്ചതിനു ശേഷം ആദ്യ കാമുകനായ മോഹന്‍ലാലിന്‍റെ വീട്ടിലേക് മീന ചെല്ലുന്ന ഒരു രംഗം ഉണ്ട് ,എനിട്ട്‌ മീന മോഹന്‍ ലാലിനോട് ചോദിക്കുന്നു "ഞാന്‍ ചെയ്തത് തെറ്റ് ആണോ "എന്ന് ....ഉടനെ വന്നു theatre ഇല്‍ നിന്നു ഒരു കമന്റ്‌ "അല്ലടി...നീ ചെയ്തത് ശരി !കേട്യോന്‍ ചത്തിട്ടു പിറ്റേന്ന് വേറെ ഒരുത്തന്റെ കൂടെ പോയിട്ട് ,നീ ചെയ്തത് ശരി,,,പിന്നെ നമ്മുടെ ലാലേട്ടന്റെ കൂടെ ആയതു കൊണ്ട് ഓക്കേ ...."
**********************************
പണ്ട് മലയാളത്തില്‍ റിലീസ് അയ ഏതോ ഒരു ചിത്രം "ജന്കില്‍ കി ചാന്ത്നി" എന്ന പേരി ല്‍ഹിന്ദിയില്‍ റിലീസ് ആയി....മലയാളത്തിലെ അറിയ പ്പെടുന്ന ഒരു വില്ലന്‍ നടന്‍ ഒരു മുറിയിലേക്ക് കയറുമ്പോള്‍ നായികാ തന്റെ വസ്ത്രം മുട്ടോളം ഉയര്‍ത്തി കിടക്കുകയാണ് .. ,,,theatre ഇല്‍ കാണികള്‍ ശ്വാസം അടക്കി പിടിച്ചു ഇരുന്നു ,ഇപ്പോള്‍ എന്തോ സംഭവിക്കും എന്ന്,എല്ലാവരുടെയും പ്രതീക്ഷ തെറിച്ചു കൊണ്ട് വില്ലന്‍ നായികയുടെ വസ്ത്രം നേരെ ആക്കി പുതപ്പു കൊണ്ട് മൂടി യിട്ട് റൂമില്‍ നിന്ന് ഒറ്റ പോക്ക് ....അപ്പോഴേക്കും ഒരുത്തന്റെ കമന്റ്‌ "നീയൊകെ എന്നടെയ് decent ആയതു?"

Tuesday, June 28, 2011

നീല പല്ലുകള്‍

നഷ്ടം

ഞാന്‍ സംസാരിച്ചത് എന്റെ
സംസാര ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ നടന്നത് എന്റെ
ചലന ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ ചിരിച്ചത് എന്റെ
സന്തോഷം നഷ്ട്ടപെടതിരിക്കനയിരുന്നു
പക്ഷേ.....ഞാന്‍ കരഞ്ഞത് എന്റെ
വേദന നഷ്ട പെടനായിരുന്നു

Monday, May 30, 2011

ഹവ്വയും സാത്താനും

ഏദന്‍ പാര്‍ക്കിലെ ബഞ്ചില്‍ ഇരുന്നു
ലാപ്‌ ടോപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്ന
ഹവ്വ ക്ക് മുന്‍പില്‍ സാത്താന്‍
പ്രത്യക്ഷനായി പരിചയം പുതുക്കി.
ഗതകാലസ്മരണയ്ക്കായി
സാത്താന്‍ കൊടുത്ത ആപ്പിള്‍
എന്ടോ സല്ഫാന്റെ പേടിയാല്‍
അവള്‍ കഴിക്കാതെ വലിച്ചെറിഞ്ഞു
അവളുടെ നഗ്ന ചിത്രം കട്ടിയുള്ള
സാത്താന്റെ അന്ത്യ പ്രലോഭനത്തിന് മുന്നില്‍
അവള്‍ പുച്ഛത്തോടെ പറഞ്ഞു
"ഹും മോര്‍ഫിംഗ് ...മോര്‍ഫിംഗ്"

Thursday, May 26, 2011

രമ്യം


രണ്ടു കുപ്പി കിങ്ങ്ഫിഷേര്‍ ബിയറിന്റെ ലഹരിയില്‍
എന്റെ ഉള്ളില്‍ അവള്‍ നുരയുന്നു പതയുന്നു ന്രത്തം ചവിട്ടുന്നു
മാധവേനലിലെ ഒരു പരിശുദ്ധ ഞായറാഴ്ച കാലത്ത്
നഗര മധ്യത്തിലൂടെ
എന്നെ തിരിഞ്ഞു നോക്കി നടന്നകന്നത്‌
അവള്‍ ആയിരുന്നോ?
അല്ലായിരുന്നു എങ്കില്‍
ദൂരെ എത്തിയിട്ട് എന്തിനു
എന്നെ തിരിഞ്ഞു നോക്കി?

മാസ്സങ്ങള്‍ നീണ്ട പ്രണയതിനോടുവിലും
നമ്മള്‍ കണ്ടുമുട്ടാത്ത കമിതാക്കള്‍
ആയതില്‍ നെടുവീര്‍പ്പിടാന്‍
ഇനിയും എനിക്ക് വയ്യ ...
നിന്റെ selection ഉഗ്രന്‍ എന്ന സുഹ്ര്തുകളുടെ
അഭിനന്ദനം ഞാന്‍ കാരണം നിനക്ക് നഷ്ട്ടമായില്ലല്ലോ
അതില്‍ നിനക്ക് ആശ്വസിക്കാം
അപ്പോള്‍ ഞാനോ ...
ഏയ്‌... എന്നെ കുറിച്ച് എന്തിനു ചിന്തിക്കണം ?

ഒരിക്കല്‍ ഒരു ബിയറിന്റെ രുചി ഞാന്‍ അറിഞ്ഞപ്പോള്‍
പൊട്ടികരഞ്ഞ ആ 'പൊട്ടി പെണ്ണില്‍' നിന്ന് നീ എന്ത് മാറി
അത് നിന്റെ വിജയം അല്ലേ
അതില്‍ അഭിമാനിക്കാമല്ലോ നിനക്ക്
അപ്പോള്‍ എന്റെ കാര്യമോ ....
ശോ...ഞാന്‍ പറഞ്ഞില്ലേ
എന്നെ കുറിച്ച് നീ എന്തിനോര്‍ക്കണം?
പ്ലീസ്.... ദൂരെ എത്തിയിട്ട് തിരിഞ്ഞു നോക്കരുത് എന്നെ ....

നഗര മധ്യതിലെന്നെ തിരഞ്ഞു നോക്കി
നടന്ന പെണ്‍കുട്ടി നീ അല്ലായിരുന്നു
എന്ന് ചിന്തിക്കാനാണ് എനികിഷ്ട്ടം

"നീ" ഞാന്‍...

നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍
എനിക്കെന്നെ ഓര്‍മ്മ വരുന്നു
പഴയ ഞാന്‍ ഇപ്പോഴത്തെ "നീ" ആയിരുന്നു
ഇന്ന് നീ ഞാന്‍ ആയി മാറിയിരിക്കുന്നു

എനിക്കിനിയും പഴയ ഞാന്‍ ആകാന്‍ വയ്യ
ആയാല്‍.....എനിക്ക് നിന്നെ ഇങ്ങനെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ ...

Wednesday, May 18, 2011

കിരീടത്തിലെ മുള്ളുകള്‍

കിരീടത്തിലെ മുള്ളുകള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്
സൌഭാഗ്യങ്ങളില്‍ മുഴുകുമ്പോള്‍ വിധിയുടെ നോവ്‌
ഹൃദയയത്തിലെ കുന്തമുനകൊണ്ടുള്ള വേദനയെക്കാള്‍ വലുത്
തലയിലെ മുള്ളുകള്‍ കൊണ്ടുള്ള വേദനയാണ്
ശിരസ്സില്‍ ഞെരിഞ്ഞമര്‍ന്നു മുറിവുകളെ അപ്ഡേറ്റ് ചെയ്യാന്‍
മുള്ളുകള്‍ക്കേ കഴിയു ....
ഇപ്പോള്‍ ഈ മുള്ളുകളെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു

Friday, May 13, 2011

എന്ത് കൊണ്ട് താമര വിരിഞ്ഞില്ല?

ഇത്തവണ തിരഞ്ഞെടുപ്പില്‍ bjp കേന്ദ്രത്തില്‍ നിന്ന് ശക്തമായ പ്രചരണം ആണ് രാജഗോപാലിന് വേണ്ടി നടത്തിയത്,പതിവ് പോലെ അക്കൗണ്ട്‌ തുറക്കും എന്ന് പറഞ്ഞില്ല ,,കാരണം തോറ്റു കഴിയുമ്പോള്‍ കഴിഞ്ഞ തവണ വന്ന പോലെ ഉള്ള sms വീണ്ടും വരും എന്നറിയാം"bjp അക്കൗണ്ട്‌ തുറന്നത് എവിടെ?എ.icici ബാങ്ക്,ബി.ഫെടെരല്‍ ബാങ്ക് .ക.സ്റ്റേറ്റ് ബാങ്ക് "......അത് കൊണ്ട് പറഞ്ഞത് "നിയമസഭയില്‍ ശക്തമായ സാനിധ്യം ആകും"എന്ന് ആണ് ,സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് ഇലെ നായര്‍ പിള്ളേരെ ഇറക്കി കൊണ്ടായിരുന്നു അടുത്ത പ്രചരണം ,"രാജേട്ടന്‍" എന്ന് ഒരു വിളി മറ്റൊരു തവണയും ഇല്ലാത്ത തരത്തില്‍ മാധ്യമങ്ങള്‍ വരെ കൊട്ടിഖോഷിച്ചു ,അപ്പോഴാണ് അടുത്ത അനുകൂല ഘടകം "നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ നു സ്ഥാനാര്‍ഥി ഇല്ല ,udf ഇല്‍ അടുത്തകാലത്ത്‌ വന്ന സോഷ്യലിസ്റ്റ്‌ ജനതയുടെ ഒട്ടും പ്രശസ്തനല്ലാത്ത സ്ഥാനാര്‍ഥി ചാര് പറ രവി യെ ആണ് udf രാജഗോപാലിന് എതിരെ നിരുത്യത് . പൊതു പരിപാടികളിലെ പരുക്കന്‍ സ്വഭാവവും "കണ്ട്രാക്ക്" അടിയും "ശിവന്കുട്ടിക്കു പാര ആകും എന്ന് ആയിരുന്നു രാജേട്ടന്റെ പിള്ളേരുടെ കണക്കു കൂട്ടല്‍ ,പക്ഷെ ഇവര്‍ മറന്നു പോയ ഒരു കാര്യം ഉണ്ട് ഹിന്ദുക്കള്‍ എല്ലാം bjp അല്ല ,നായന്മാര്‍ എല്ലാം bjp അല്ല .കേരളത്തിലെ ന്യുനപക്ഷ ക്കാര്‍ ന്യുനപക്ഷ വിരോധികളെ ജയിപ്പിക്കും എന്നാ മണ്ടന്‍ സ്വപ്നം കാണാന്‍ കേരളത്തിലെ bjp ക്കെ കഴിയു....എന്തോകെ ആയാലും വോട്ട് കച്ചവടം എന്നും ,ന്യുനപക്ഷ ദൃവികരണം എന്നും,നിഅലമെച്ച പ്പെടുത്തി എന്നും അടുത്ത തവണ കാണാം എന്ന് ഒകെ പറഞ്ഞു തല്ല്കലം തടി തപ്പാം "രാജേട്ടനും" പിള്ളേര്‍ക്കും.


"താമര വിരിയാന്‍ കുളം അല്ല കേരളം"


വാല്‍കഷണം:

സാരം ഇല്ല സഭസമ്മേളനം കൂടുമ്പോള്‍ നിയമസഭ audiance പാസ്‌ എടുത്താല്‍ bjp ക്കും നിയ സഭയില്‍ സാനിധ്യം ആകാം,തല്ക്കാലം ശക്തമാകാന്‍ നോക്കണ്ട ,സെക്യൂരിറ്റി പിള്ളേര്‍ പിടിച്ചു പുറത്തു ആക്കും

Wednesday, May 11, 2011

കേരള നിയമസഭയും അംബേദ്‌കര്‍ പ്രതിമയും -pc sanal kumar ias

കേരളത്തിന്റെ സാമൂഹികച്ചരിത്രം പരിശോധിച്ചാല്‍ ലളിതമായിമനസ്സിലാക്കാന്‍ കഴിയുന്ന ചില സത്യങ്ങളുണ്ട്.ആദിവാസികളും അധസ്ഥിതരുമാണ് ഏറ്റവും കൂടുതല്‍ കബളിപ്പിക്ക പെട്ടത്. ഇവിടത്തെ സമ്പന്ന വര്‍ഗ്ഗത്തിന്റെ ഭൌതിക സ്വത്തുക്കള്‍ അവരുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും നേട്ടമാണ്.അവരുടെ ഉയിര്തെഴുനെല്പ്പിനു ഒരു കാലഘട്ടത്തില്‍ കംമുനിസ്ടുകാരും ചില നിമിത്തങ്ങളായിരുന്നുപക്ഷെ പാര്‍ട്ടിയുടെ സംഘടന ബലം കൂടിയതോടെ പാര്‍ട്ടി അവരെ അകറ്റി നിര്‍ത്തിയ ചരിത്രമാണ്‌ കേരളത്തിനുള്ളത്.ഈ വിഭാഗങ്ങള്‍ കൂടുതലായി കോണ്‍ഗ്രസില്‍ ചേക്കേറാന്‍ തുടങ്ങിയത് അതിനു ശേഷമാണു.കേരളത്തിലെ അധസ്ഥിത ജന വിഭാഗങ്ങളുടെ എക്കാലത്തെയും വലിയ നേതാവും മുന്നനിപ്പോരളിയും ആയിരുന്ന അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ തലസ്ഥാന നഗരിയിലെ ഏറ്റവും കണ്ണായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.മറ്റൊരു നേതാവിനും കിട്ടാത്ത പരിഗണന അയ്യങ്കാളിക്ക്‌ കിട്ടി.അതിന്റെ പൂര്‍ണ ക്രെഡിറ്റ്‌ നല്‍കേണ്ടത് എ കെ ആന്റണിയുടെ നല്ലമനസ്സിനാണ്അധസ്ഥിതന്റെ ആത്മാഭിമാനമാണ് ആന്റണി സംരക്ഷിച്ചത്. ഡല്‍ഹിയില്‍ parliament മന്ദിരത്തിനു മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു മഹാ പ്രതിമയുണ്ട്. ഡോക്ടര്‍ ബീ ആര്‍ ambedkarudethanu ആ പ്രതിമ .കേരളത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ ഏറ്റവും വലിയ ഒരു അഭിലാഷമായിരുന്നു തലസ്ഥാന നഗരിയിലെ അസ്സെംബ്ളി മന്ദിരത്തിനു മുന്‍പില്‍ അത് പോലെ അംബേദ്‌ കറുടെ ഒരു പ്രതിമ സ്ഥപിക്കപ്പെടുക എന്നത്. അതിനു ഒരു വിപ്ലവ നേതാവ് പ്രതികരിച്ചത് അതങ്ങ് ചെങ്കല്‍ ചൂളയില്‍ വച്ചാലെന്താ എന്നാണ്. നീണ്ട സമരങ്ങള്‍ക്കൊടുവില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടു.അവിടെയാണ് അധസ്തിതന്‍ കബളിപ്പിക്കപ്പെട്ടത്.അമ്ബട്കരോടോപ്പംനെഹൃവും ഗാന്ധിയും.അപ്പോള്‍ അമ്ബദ് കറുടെ പ്രാധാന്യം കുറയുമല്ലോ. നെഹ്രുവിന്റെയും ഗാന്ധിയുടെയും പ്രതിമ ആരും ആവശ്യപ്പെട്ടതല്ല.അവരുടെ പ്രതിമകള്‍ ഇഷ്ടം പോലെകേരളത്തില്‍ ഉണ്ട് താനും. ഗാന്ധിജിക്ക് യൂനിവേര്സിടി തന്നെ ഉണ്ട്. അമ്ബട്കരുടെ പ്രാധാന്യം കുറയ്ക്കുക എന്നുദ്ദേശം തന്നെ ആയിരുന്നു ഇതിനു പിന്നില്‍.ഗാന്ധിജിയുടെ പ്രതിമയുടെ പകുതി വലിപ്പമേ മറ്റു രണ്ടു പ്രതിമകള്‍ക്കും ഉള്ളൂ.ഇതാണ് വിപ്ലവ കേരളം. അമ്ബട്കര്‍ ഭരണ ഘടനാ ശില്പിയാണ്. അതുല്യനാണ്‌.കേവലം അധസ്ഥിതനല്ല. ....ഇന്ദ്ര പ്രസ്ഥത്തില്‍ അമ്ബട്കാര്‍ക്ക് രാഷ്ട്രം കല്പിച്ച പരമ പ്രാധാന്യം കേരളത്തിലെത്തിയപ്പോള്‍ ഏതു വിധത്തില്‍ വഴിമാറി എന്നുമനസ്സിലാക്കുക. നമ്മുടെവിപ്ലവചെഗുവേരകള്‍ അധസ്ഥിതനെ ചവിട്ടു പടിയാക്കുക മാത്രമേചെയ്തിട്ടുള്ളൂ.ആ കലാപരമായ വഞ്ചനയുടെ ബാക്കി പത്രമാണ്‌ നിങ്ങള്‍ നമ്മുടെ അസ്സെമ്ബിളി മന്ദിരത്തിനു മുന്നില്‍ കാണുന്ന അമ്ബട്കര്‍ പ്രതിമ.

Friday, February 25, 2011

രതി നിര്‍ വേദ സംസ്ക്കാരം രൂപമെടുക്കുമ്പോള്‍....



രതി നിര്‍വേദം എന്നാ പദ്മരാജന്‍ ഭരതന്‍ ടീം ന്റെ അനശ്വര ചിത്രം remakeചെയ്യുന്നു എന്നാ വാര്‍ത്ത‍ വന്നപ്പോള്‍ തന്നെ അതിനു ഇത്രയും ജനശ്രദ്ധകിട്ടിയത് എങ്ങനെ ആണ്?മലയാളിയുടെ മനസ്സില്‍ ഇപ്പോളും ഇത്തരം ഇക്കിളിവികാരങ്ങള്‍ ഉറങ്ങി കിടക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ,പ്രായത്തില്‍ഇളയ ഒരു ആണ്‍കുട്ടിക്ക് തന്നെ ക്കള്‍ പ്രായം കൂടിയ ഒരു സ്ത്രീയോട്(ആസ്ത്രീ ബന്ധു കൂടെ ആണ്)തോനുന്ന ലൈന്കിക വികാരം ആണ് ചിത്രത്തിലെ തീം.കൌമാര പ്രായത്തില്‍ ഇങ്ങനെ ഒരു ഫാന്റസി എല്ലപെരിലും തോന്നാറുണ്ട് എന്നത്വാസ്തവം തന്നെ,പക്ഷെ അത് നല്‍ക്കുന്ന സന്ദേശം ആരോഗ്യപരമാണോ എന്ന്ചിന്തികെണ്ടാതാണ്.1953 ഇല ജനിച്ച എന്ന് പറയപെടുന്ന ജയഭാരതിക്ക് ഈ ചിത്രം ഇറങ്ങുമ്പോള്‍ഉള്ള പ്രായം 25 ആണ്,നായകനായ കൃഷ്ണ ചന്ദ്രന് 16 ഉം,സിനിമയിലെ കഥപാത്രങ്ങളുടെ പ്രായ വ്യത്യാസം 4 വയസ്സ് ആണ്,അത് ജയഭാരതി യുടെരതി ചേച്ചിയെന്ന കഥാപാത്രത്തിന്റെ ബാല്യകലസ്മരനകളെ കുറിച്ചുള്ള ഒരുസംഭാഷണത്തില്‍ മനസിലാകുകയും ചെയ്യും.ഇത് remakeചെയ്യുമ്പോള്‍നായകനായി വരുന്ന പയ്യന് കാഴ്ചയില്‍ 20 -22 വയസു തോനിക്കുംനായികയായി അഭിനയിക്കുന്ന ശ്വേത മേനോന് ,അവര്‍ അനശ്വരം എന്നാ ആദ്യചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉള്ള പ്രായം 16 എന്ന് കൂട്ടിയാല്‍ തന്നെഇപ്പോള്‍ 35 വയസു പ്രായം വരും.പ്രായത്തില്‍ വളരെ മുതിര്‍ന്ന സ്ത്രീകളെലൈന്കിക വികാരങ്ങള്‍ക്ക് ആയി ഉപയോഗിക്കാന്‍ ഉള്ള പ്രചോദനം നല്കുകയാണോ ഈചിത്രത്തിന്റെ ലക്‌ഷ്യം.ഇന്ത്യന്‍ സിനിമയില്‍ മുതിര്‍ന്ന സ്ത്രീകളോടുള്ളഅഭിനിവേശത്തിന്റെ കഥകള്‍ ഒരു പാട് ഉണ്ട്യിഅട്ടുണ്ട്,അതില്‍ 99 -2000കാലഘട്ടത്തില്‍ ഉണ്ടായ കിന്നാരത്തുമ്പി തരംഗ ചിത്രങ്ങളും ഉള്‍പ്പെടും,ഇരുപതു കാരന് നാല്‍പ്പതു കാരിയോട് തോനുന്ന പ്രണയം ആണ് vk പ്രകാശിന്റെഫ്രീകി ചക്ര എന്നാ ഹിന്ദി ചിത്രം,ഏക്‌ ചോട്ടിസി ലവ് സ്റ്റോറി ,ദില്‍ചാഹതാ ഹായ്,അപൂരവരാഗങ്ങള്‍ ,ഇട നാഴിയില്‍ ഒരു കാലൊച്ച,സുരേഷ്ഉണ്ണിത്താന്റെ ഇര്ശ്യസ്രിങ്കന്‍,mt വാസുദേവന്‍‌ നായരുടെ വേനല്‍കിനാവുകള്‍ എന്ന ചിത്രങ്ങളുടെ പ്രമേയവും മറ്റൊന്നല്ല,രതിനിര്‍വേദം remake നെ കുറിച്ച് ന്യായമായി തോനുന്ന ഒരു കാര്യം ഉണ്ട്.ശ്വേത മേനോന്‍ ഇനി എന്ത് ആണ് ബാകി വെച്ചിരിക്കുനത്?അവരുടെ മറ്റുചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് അത് മനസിലവുകയും ചെയ്യും,തൊണ്ണൂരുകളിലെശ്വേത മേനോന്റെ കാമ സുത്ര പരസ്യം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തോനിയില്ലെന്കിലെ അത്ഭുദം ഉള്ളു,എങ്കിലും കേരളത്തിലെ പ്രായമായ സ്ത്രീകള്‍ സൂക്ഷിക്കുക

ഓരോ പ്രായക്കാരും അവരുടെ പ്രയക്കരെക്കളും മുതിര്‍ന്ന സ്ത്രീകളെഅഭിനിവേശത്തോടെ കാണുന്ന ഒരു രതിനിര്‍വേദ സംസ്ക്കാരം ഇനി ഉള്ള നാളുകളില്‍രൂപപെട്ടു വളര്‍ച്ച പ്രാപിച്ചേക്കാം...

Tuesday, February 8, 2011

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മകുറിപ്പ്


ട്രയിനിലെ യാത്രക്കാരുടെ സുരക്ഷിതത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍
നടക്കുന്ന ഒരു സമയം ആണല്ലോ ഇത്.ഈ വാര്‍ത്തകള്‍ വായിക്കുന്ന അവസരത്തില്‍
എന്റെ മനസിലേക്ക് ഓടിയെത്തുന്നത് 5 വര്ഷം മുന്‍പ് ഉള്ള ഒരു ട്രെയിന്‍
യാത്ര ആണ് ...

അന്ന് ഏറണാകുളത്തു നിന്ന് തിരുവനന്തപുറത്തേക്കു ട്രെയിനില്‍ ഞാനും എന്റെ
2 സുഹ്ര്തുക്കളും യാത്ര ചെയ്യുകയായിരുന്നു ...കൂടെ ഉള്ള സുഹ്ര്തുക്കള്‍
കായംകുളത്തും കരുനഗപല്ലിയിലും ഇറങ്ങി ...ട്രെയിനില്‍ സാമാന്യം നല്ല
തിരക്ക് ഉണ്ടായിരുന്നു ...ഇനി ഉള്ള യാത്ര തനിച്ചു ആണല്ലോ എന്ന്
ചിന്തിച്ചു ഇരുന്നപ്പോലാണ് ഞാന്‍ ഇരുന്ന compartment ഇലേക്ക് 4
മനുഷ്യര്‍ കടന്നു വന്നത് ,അവരെ കണ്ടതും ഞാന്‍ ഒന്ന് ഞെട്ടി ,കാരണം
അവരില്‍ രണ്ടു പേരെ വീതം ഓരോ വിലങ്ങില്‍ ബന്ധിച്ചിരുന്നു .ഒപ്പം രണ്ടു
പോലീസെ കാറും ഉണ്ടയിരുന്നു , 2 പേര് ഞാന്‍ ഇരുന്നതിനു തൊട്ടു അടുത്തും
മറ്റു രണ്ടു പേര്‍ എനിക്ക് അഭിമുഖം യും ആണ് ഇരന്നത്‌ ,എല്ലാവരുടെയും
ശ്രദ്ധ അവരിലേക്ക്‌ ആയിരുന്നു,കൊടും കുറ്റവാളിയെ കാണുന്ന പോലെ ഉള്ള
നോട്ടം...ഞാന്‍ അവരെ ശ്രദ്ധിച്ചു, അവര്‍ മറ്റുള്ളവരുടെ നോട്ടം ഒന്നും
ശ്രധിക്കുനില്ല ...എന്റെ അടുത്ത് ഇരുന്ന ചെറുപ്പക്കാരന്‍ എന്നോട്
സ്നേഹത്തോടെ ചോദിച്ചു"എവിടെ ഇറങ്ങുന്നു ?"ഞാന്‍ പറഞ്ഞു തിരുവനന്തപുരം
"..അയാള്‍ ഒരു പുഞ്ചിരിയോടെ ശരി എന്ന് പറഞ്ഞു,അവരില്‍ 3 പേര്‍
ചെറുപ്പക്കാരായിരുന്നു ,ഒരാള്‍ക്ക്‌ മാത്രം 50 വയസിനോട് അടുത്തുള്ള പ്രായം
തോന്നി...ഇവര്‍ ചെയ്തത് എന്ത് കുറ്റം ആയിരിക്കാം,കൊലപാതകികള്‍
ആയിരിക്കുമോ,സ്ത്രീ പീഡന കേസ് ഇലെ പ്രതികള്‍ ആയിരികുമോ ...എന്റെ മനസ്
അവര്‍ക്ക് പിന്നാലെ ആയിരുന്നു...പെട്ടെന്ന് ആയിരുന്നു അതില്‍ പ്രായം ചെന്ന
ആള് അടുത്ത് ഇരുന്ന യാട്രക്കരനോട് ഒരു ചോദ്യം "നിങ്ങള്‍ക്ക് നാറാണത്ത്‌
ഭ്രാന്തനെ അറിയാമോ ?"മറ്റേ ആള് അല്‍പ്പം ഭീതിയോടെ പറഞ്ഞു "ഇല്ല"...പിന്നെ
എന്നെ അത്ഭുദപെടുതികൊണ്ട് പ്രായമായ ജയില്‍ പുള്ളിയുടെ വക ഒരു മിമിക്രി
അരങ്ങേറി....ഒരു സുവിശേഷ പ്രാസന്ഗികന്‍ നാറാണത്ത്‌ ഭ്രാന്തന്റെ കഥ
പറഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്ന് ആണ് അയാള്‍ ഉദേശിച്ചത്‌ എന്ന് അയാളുടെ
മിമിക്രി കണ്ടപ്പോള്‍ എനിക്ക് തോന്നി
അത് ഇപ്രകാരം ആയിരുന്നു "നാറാണത്ത്‌ ഭ്രാന്തന്‍ എന്നാ ഒരു മനുഷ്യന്‍
ഉണ്ടായിരുന്നു ഹല്ലേലൂയ സ്തോത്രം....അയാളുടെ പ്രധാന ജോലി,ഹല്ലേലൂയ
സ്തോത്രം ,കല്ല്‌ ഉരുട്ടി ഉരുട്ടി മലമുകളിലേക്ക് കൊണ്ട് പോയിട്ട്
ഹല്ലേലൂയ സ്തോത്രം താഴേക്കു ഇടുന്നതായിരുന്നു ,ഹള്ളീലൂയ
സ്തോത്രം...."മിമിക്രി കഴിഞ്ഞതും കൂടെ ഉള്ള ജയില്‍ പുള്ളികള്‍ എല്ലാം
പൊട്ടിച്ചിരിച്ചു കൊണ്ട് അത് ആസ്വദിച്ചു,എനിക്കും ചിരിക്കാതിരിക്കാന്‍
തോന്നിയില്ല .കൂടെ ഉള്ള പോലീസുകാര്‍ അവരോടു സുഹ്ര്തുക്കളോട് എന്നാ പോലെ
ആയിരുന്നു പെരുമാറിയത് ,കുടിക്കാന്‍ ചായയും വടയും ഒകെ വാങ്ങി
കൊടുത്തു...ട്രെയിനില്‍ യാത്ര തുടങ്ങിയതു മുതല്‍ ,എന്നോട് എവിടെ
ഇറങ്ങുന്നു എന്ന് ചോദിച്ച ജയില്‍ പുള്ളി യുടെ ചുണ്ടില്‍ ഒരു പാട്ട്
ഉണ്ടായിരുന്നു,ആ പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് ,വളരെ
അര്‍ത്ഥമുള്ള പാട്ട് ആയിരുന്നു അത്.....
ഇടയ്ക്കു സ്വന്തം പോക്കറ്റ്‌ പരിശോധിച്ച ഒരു യാത്രക്കാരനോട് ഒരു ജയില്‍
പുലി കയര്‍ത്തു"അണ്ണാ ഞങ്ങള്‍ കള്ളന്മാരോ പിടിച്ചു പറിക്കാരോ
അല്ല.നിങ്ങള്‍ പോക്കറ്റ്‌ തപ്പണ്ട:"...ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല
പോക്കറ്റ്‌ തപ്പിയത് എന്ന് അയാള്‍ ക്ഷമാപണം നടത്തി....

മരങ്ങളെയും മലകളെയും പുഴകളെയും ഇലക്ട്രിക്‌ പോസ്റ്കളെയും പിന്നിലാക്കി
കൊണ്ട് ട്രെയിന്‍ പോയികൊന്ടെയിരുന്നു ....യാത്രയിലുടനീളംഉള്ള ഇവരുടെ
കളിയും ചിരിയും പാട്ടുകളും ശ്രദ്ധിച്ചാല്‍ ഒരു വിനോടയട്രക്ക്
പോകുന്നതയിട്ടെ തോന്നു...കൂടെ ഉള്ള ഒരു യാത്ര ക്കാരന്‍ അതില്‍ പ്രായമുള്ള
ജയില്‍ പുള്ളിയെ പരിചയ പെട്ടു"എന്താ കേസ്?"അയല്പറഞ്ഞു "സ്പിരിറ്റ്‌
കടത്തു ആണ്.ഞങ്ങള്‍ വിചാരണക്ക് കോടതിയില്‍ പോയിട്ട് വരുന്നതാണ് "
"എത്ര നാളായി ജയിലില്‍ ആയിട്?2 മാസം ആയി കാണുമോ?"അയാള്‍ പറഞ്ഞു" 2
മാസമോ...3 വര്‍ഷം ആയി അകത്തു ആണ്...കേസ് ഒകെ വാദിച്ചിട്ടു അല്ലെ പുറത്തു വിടു..."
അപ്പോഴാണ് അവര്‍ കള്ളന്മാരോ കൊലപാതകി കളോ അല്ല എന്ന് നെഇക്ക് മനസിലായത്
.സ്പിരിറ്റ്‌ കടത്തിയ ലോറി യിലെ ഒരു ഡ്രൈവര്‍ ഉം മൂന്നു സഹായികളും
ആയിരുന്നു അവര്‍...
ഇടയ്ക്കു അവരില്‍ ഒരാള്‍ക്ക്‌ ബാത്‌റൂമില്‍ പോകാന്‍ ആയി ഒരു പോലീസുകാരന്‍
വിലങ്ങു അഴിച്ചു കൊടുത്തു,ഒറ്റ കയ്യില്‍ വിലങ്ങുമായി ബാത്ത് റൂമിലേക്ക്‌
പോകുമ്പോള്‍ ഒരു സ്ത്രീ അയാളെ ഭീതിയോടെ നോല്‍ക്കുനത് കണ്ടു ,തല ചൊറി
യനായി കയ്യ് ഉയര്‍ത്തും പോലെ വിലങ്ങു മറയ്ക്കാനായി അയാള്‍ ഒരു വിഫല
ശ്രമം നടത്തി....ട്രെയിന്‍ യാത്രയില്‍ കളിയും ചിരിയും ഒക്കെ ആയിരുന്നു എങ്കിലും
ചില്പോഴൊക്കെ അവര്‍ നിര്‍വികാരതയോടെ ഇരിക്കുനതും
കണ്ടു...സൂര്യസ്തമനതിന്റെ വര്‍ണവിസ്മയം ജനാലയിലൂടെ അവര്‍ കണ്കുളിര്‍ക്കെ
കാണുന്നത് ഞാന്‍ ശ്രദ്ധിച്ചു ,അതില്‍ ഒരാള്‍ മറ്റു ഒരാളോട്
പറഞ്ഞു"കലണ്ടറില്‍ കാണുന്ന പടം പോലെ ഉണ്ട് അല്ലെ ആകാശം?"......ഇങ്ങനെ
ഉള്ള പുറംലോക കാഴ്ചകള്‍ അവര്‍ക്ക് അപൂര്‍വ്വം ആയി മാറുകയാണ്‌ എന്ന്
എനിക്ക് തോന്നി ...
ട്രെയിന്‍ പിന്നെയും മുനോട്ടു പാഞ്ഞു ...അപ്പോഴും ഒരു ജയില്‍ പുള്ളിയുടെ
ചുണ്ടില്‍ ആ ഗാനം നിറഞ്ഞു നിന്നു...
ട്രെയിന്‍ തിരുവനതപുരത്ത് എത്താറായി ,കൂട്ടത്തിലെ ലോറി ഡ്രൈവര്‍ എന്നോട്
പേര് ചോദിച്ചു ,ഞാന്‍ പേര് പറഞ്ഞു ,വീട് എവിടെ ?"ഞാന്‍ പറഞ്ഞു
"കുണ്ടാമാണ്ണ്‍ കടവ് "..അയാള്‍ പറഞ്ഞു"ഓ ഞാന്‍ അവിടെ ഒകെ പണിക്കു
വന്നിട്ടുണ്ട് ,മണല്‍ ലോറിയില്‍ "
ഇത് കേട്ടതും പ്രായം ആയ ജയില്‍ പുള്ളി അത്ഭുദതോടെ എന്നോട് ചോദിച്ചു
"കുണ്ടാമന്‍ കടവിലോ നീ ?ഞാന്‍ വട്ടിയൂര്‍കാവ് ആണ്,നിന്നെ കണ്ടപ്പോള്‍
ഞാന്‍ വിചാരിച്ചത് നീ ഏതോ തമിഴന്‍ എന്ന് ആണ് "...കൂടെ ഉള്ള ജയില്‍
പുള്ളികള്‍ അത് കേട്ട് ചിരിച്ചു ,ഞാനും ആ ചിരിയില്‍ പങ്കു
ചേര്‍ന്നു...
ആഡ്രൈവര്‍ എന്നോട് പത്തു രൂപ ചോദിച്ചു ഞാന്‍ 20 കൊടുത്തു,
ഞാന്‍ പൈസ കൊടുക്കുനത് പോലീസുകാര്‍ കണ്ടു ...അവര്‍ ഒന്നും ചോദിച്ചില്ല
.അവര്‍ക്ക് സംശയം അവര്‍ നിര്‍ബന്ദിച്ചു ചോദിച്ചതാണോ എന്നായിരുന്നു എന്ന്
അവരുടെ നോട്ടം കണ്ടപ്പോള്‍ എനിക്ക് തോന്നി...
ട്രെയിനില്‍ നിന് ഇറങ്ങാന്‍ നേരം ഒരു ജയില്‍ പുള്ളി എന്നോട് ചോദിച്ചു

വീട്ടില്‍ പോകാന്‍ കയ്യില്‍ പൈസ ഉണ്ടല്ലോ?"ഞാന്‍ ഉണ്ട് എന്ന്
പറഞ്ഞു,അപ്പോള്‍ അയാള്‍ കൂട്ടത്തില്‍ ഒരാളോട് പറയുന്നത് ഞാന്‍
കേട്ടു"പാവം പയ്യന്‍"...
അവരോടു യാത്ര പറഞ്ഞു റെയില്‍വേ സ്റ്റേഷന്‍ ന്റെ പടികള്‍ ഇറങ്ങിയപ്പോള്‍
അവരെ കുറിച്ച് ഓര്‍ത്തു ,ജീവിക്കാന്‍ വേണ്ടി ചെയ്ത ഒരു തെറ്റ് ,അതിനു
വേണ്ടി നഷ്ടപെടുന്നത് ജീവിതത്തിന്റെ നല്ല ഒരംശം ,കള്ളന്മാരും
കൊള്ളക്കാരും സ്ത്രീ പീഡന ക്കാരും പുറം ലോകത്ത് അരങ്ങു വാഴുമ്പോള്‍
ഇവരുടെ ഈ അവസ്ഥ നിര്‍ഭാഗ്യകരം എന്ന് മാത്രം തോന്നി...
ബസ്സിനായി ബസ്‌ സ്റ്റാന്റ് ലേക്ക് നടന്നപ്പോള്‍ ആ ജയില്‍ പുള്ളിയുടെ
ചുണ്ടില്‍ നിറഞ്ഞു നിന്ന പാട്ട് എന്റെ ചെവിയില്‍ ഓടിയെത്തി
"ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ...."

Friday, February 4, 2011

അപ്രതീക്ഷിത ഡയലോഗുകള്‍

പ്രിയ സുഹ്ര്തുക്കളെ ,എന്റെ പോസ്റ്റ്‌കള്‍ ഒരുപാടു സീരിയസ് ആകുന്നുഎന്നും അമിതമായ ദളിറ്റ് വാദം കടന്നു കൂടുന്നു എന്നും ഒകെ എന്റെസുഹ്ര്തുക്കള്‍ പരാതി പെടുന്നു ...ദളിറ്റ് വാദം എന്റെ സ്വഭാവത്തിന്റെഒരു വശം മാത്രം ആണ് ...അടിസ്ഥാനപരമായി ഞാന്‍ ഒരു സഹ്ര്‍ദയന്‍ ആണ്...നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞും അറിയാതെയും ചിലവ്യക്തികളുടെ നിഷ്കളങ്ങമായ dialogues കേട്ട് പൊട്ടിചിരിക്കാറില്ലേ?അതില്‍ പലതും അപ്രതീഷിതം ആയിരിക്കും...അങ്ങനെ ഉള്ള ചിലഅനുഭവങ്ങള്‍ ആണ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുനത്...അനുഭവങ്ങളുടെസത്യസന്തമായ അവിഷ്ക്കരമായത് കൊണ്ട് പൊടിപ്പും തൊങ്ങലും ലേശം പോലുംചേര്‍ത്തിട്ടില്ല .....................................................................................................................................ഡിസംബര്‍ 31 ,2010 ,സ്ഥലം തിരുവനതപുരത്തെ ബേക്കറി junction .നുഅടുത്തുള്ള ബീവറെജു ഷോപ്പ്...പുതുവര്‍ഷം ആഘോഷിക്കാന്‍ ഉള്ള സാധനം വാങ്ങാന്‍ ക്യൂ ഇല്‍ നിന്നസുഹ്രത്തിനെ കാത്തു പുറത്തു നില്‍ക്കുകയായിരുന്നു ഞാന്‍ ...പെട്ടെന്ന്ആണ് ക്യൂ ഇല്‍ ഒരു ബഹളം കേട്ടത്...സാധാരണ മദ്യം വാങ്ങാന്‍നില്‍ക്കുന്നവര്‍ തമ്മില്‍ വഴക്ക് പതിവല്ല ...എന്ടാണ് സംഭവം എന്ന് ഞാന്‍നോക്കി...തിരുവനന്തപുരത്തെ നഗര മധ്യ ത്തില്‍ ഉള്ള കുറച്ചു കോളനിനിവാസികള്‍ ആണ്..അതില്‍ അല്‍പ്പം പ്രായം ചെന്ന ആളു ആണ് വഴക്ക് ഉണ്ടാക്കുന്നത്.... വഴക്ക് കുറെ കഴിഞ്ഞ ശേഷം ആ വൃദ്ധന്‍ പുറത്തുവന്നു ,അപ്പോള്‍ അദ്ധേഹത്തിന്റെ സുഹ്ര്തുക്കള്‍ കാര്യം തിരക്കി "എന്താഅണ്ണാപ്രശ്നം ?ക്യൂ ഇല്‍ വഴക്ക് കേട്ടല്ലോ ,എന്ട കാര്യം?"....വൃദ്ധന്‍യുവാക്കളെ തോല്‍പ്പിക്കുന്ന ചുരുച്ചുരുക്കോടെ മറുപടി പറഞ്ഞു"ആ ക്യൂ ഇല്‍നില്‍ക്കുന്ന ഒരുത്തന് എന്റെ idendity കാര്‍ഡ്‌ ന്റെ photostat വേണംഎന്ന് .......എന്റെ photostat അവനു വേണം എങ്കില്‍ ആ .....മോന്റെscaning complete എടുത്തിട്ടേ ഞാന്‍ ഇവിടുന്നു പോകൂ ......"
.................................................................................................................................................
എന്റെ ഒരു സ്നേഹിതന്റെ ജാതകം കൊടുക്കല്‍ ചടങ്ങിനു ആയി ഞങ്ങള്‍ ഒരു മിനിബസില്‍ പോവുകയായിരുന്നു, വധുവിന്റെ വീട് ആലപുഴ ആയിരുന്നു,തിരുവനനതപുറത്തുനിന്ന് എന്റെ സ്നേഹിതന്റെ അടുത്ത സുഹ്ര്തുക്കളും അടുത്ത ബന്ടുക്കളും ആണ്ബസില്‍ യാത്ര പോകുന്നത്,യാത്രയുടെ നേതൃത്വം മുഴുവനും ഒരു അമ്മാവന്ആയിരുന്നു,എല്ലാവരെയും ബസില്‍ കയറ്റാന്‍ ആയി മുന്‍കൈ എടുത്തതും രാഹുകാലത്തിനു മുന്‍പ് യാത്ര പുറപ്പെടാന്‍ വേണ്ടി മുന്‍കൈ എടുത്തതും ആഅമ്മാവന്‍ ആയിരുന്നു....ബസ്‌ തിരുവനതപുരം കഴിഞ്ഞു കൊട്ടാരക്കരഎത്തിയപ്പോളെക്കും ആ അമ്മാവന്റെ ഒരു വിളി ആണ് കേട്ടത്....."മക്കളേ മക്കളേവണ്ടി തിരിച്ചു വിട്,വണ്ടി തിരിച്ചു വിട് "...എല്ലാവരും ഉള്ക്കണ്ടാകുലര്‍ആയി ,എന്റെ സ്നേഹിതന്‍ അമ്മാവനോട് ചോദിച്ചു "എന്‍ട് പറ്റിഅമ്മാവാ?..."മോനെ ഞാന്‍ എന്റെ തോര്‍ത്ത്‌ എടുത്തില്ല ,വണ്ടി തിരിച്ചുവീടിലേക്ക്‌ വിട്"...എന്റെ സുഹ്രത് പറഞ്ഞു"അത്രെ ഉള്ളോ മനുഷ്യന്‍പേടിച്ചു പോയല്ലോ,തോര്‍ത്ത്‌ എല്ലാം ഇനി കാണുന്ന ഏതേലും കടയില്‍ നിന്വാങ്ങാം,ഇതിനു വേണ്ടി ഇനി വണ്ടി തിരിച്ചു വിടണ്ട "...അപ്പോള്‍ അമ്മാവന്‍പറഞ്ഞു"അതല്ല മക്കളേ ആ തോര്‍ത്തില്‍ ആണ് ഞാന്‍ ജാതകം പൊതിഞ്ഞുവെച്ചിരുന്നത്...."

Tuesday, January 18, 2011

മലയാള സിനിമയിലെ സവര്‍ണ വല്‍ക്കരണം


എന്ന് മുതല്‍ ആണ് മലയാള സിനിമയിലെ നായകന്മാര്‍ സവര്‍ണര്‍ ആയതു?മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നു ശേഷം അതായതു 1990 നു ശേഷം ആണ് മലയാള സിനിമയിലെ കഥയും കഥാപാത്രങ്ങളും സവ്ര്‍ണവല്‍ക്കരിക്ക പെട്ടത്...ഇതിലൂടെ താഴ്ന്ന ജാതികള്‍ എന്ന് സവര്‍ണര്‍ വിസ്വസികുന്നവരെ പര്‍ശവല്‍ക്കരികുക എന്നാ ലക്‌ഷ്യം ആണോ ഉണ്ടായിരുന്നത്? ....മോഹന്‍ലാല്‍ ഹിന്ദു ആയി അഭിനയിച്ച എല്ലാ സിനിമകളിലും സവര്‍ണ ഹിന്ദു ആണ് ,ഒരു ദളിത്‌ ഹിന്ദു ആയിട്ടോ എന്ടിനു ഒരു ഈഴവ ഹിന്ദു ആയിട്ടോ അഭിനയിച്ചിട്ടില്ല ,മോഹന്‍ലാല്‍ നു കൂടുതല്‍ ആരാധകര്‍ ഉള്ളതും, ആദ്യമായി ഫാന്‍സ്‌ അസോസിയേഷന്‍ സ്ഥാപിച്ചതും തിരുവനനതപുഅരതെ ചെങ്കല്‍ ചുള്ളാ നിവാസികള്‍ അയ ദളിതര്‍ ആണ്.....ഈ കാര്യം അദ്ദേഹത്തിന് ഓര്‍മ്മയുണ്ടോ എന്ന് പോലും അറിയില്ല..."നല്ല ഇല്ലാതെ നായര്‍ ആണ് ഞാന്‍ ഇല്ലെങ്കില്‍ കാണാമയിരുന്നു "(ചന്ദ്രലേഖ)...ഈ daialogue കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുനത് എന്താണ്? ...നക്കി നായര്‍ എന്ന് ഒരു പ്രയോഗം സ്ക്രിപ്റ്റ് റൈറ്റര്‍ എഴുതിയാല്‍ ലാലേട്ടന്‍ അത് പറയാന്‍ തയ്യാറാകുമോ?
ഭൂമിയിലെ രാജാക്കന്മാര്‍ എന്നാ ചിത്രത്തില്‍ ദളിത്‌ കുട്ടിയെ ഉമ്മ വെച്ചിട്ട് ടെറ്റൊളില്‍ കുളിക്കുന്ന മോഹന്‍ലാല്നെയാണ് നമ്മള്‍ കാണുന്നത്.....നരന്‍ എന്നാ ചിത്രത്തിലും അന്യ സമുദായങ്ങളെ മോഹന്‍ലാല്‍ അധിക്ഷേപിക്കുന്നുണ്ട് ...സത്യമേവ ജയതേ എന്നാ സിനിമയില്‍ "പൊലയാടി മോനെ "എന്നാ സുരേഷ് ഗോപിയുടെ വിളി ക്ലോസഅപ്പിള്‍ ആണ് കാണിക്കുന്നത്...

മലയാള സിനിമയിലെ സവര്‍ണ വല്‍ക്കരണം കൊണ്ട് ആ സമുദായത്തിന് എങ്കിലും ഗുണം ഉണ്ടായോ എന്ന് ചിന്തിക്കേണ്ടതാണ് ...."നായര്‍ സമുദായത്തിലെ 90 % കുടുംബങ്ങളും പട്ടിണിയില്‍ ആണ്"എന്ന നാരായണ പണിക്കര്‍ സാറിന്റെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്...


പ്രിത്വിരാജ് എല്ലാ സിനിമയിലും ബ്രാഹ്മണന്‍ ആണ് ...ബ്രാഹ്മണന്‍ മാറോടു എന്ടിനാണ് ഇവര്‍ക്ക് ഒകെ താല്‍പ്പര്യം?...പണ്ട് കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ നന്ദി ആണോ?ആര്യന്‍ ,വാസ്തവം എന്നീ ചിത്രങ്ങള്‍ റിസര്‍വേഷന്‍ സമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയാണ് ചെയുന്നത് ....വാസ്തവം എന്നാ ചിത്രത്തില്‍ പ്രിത്വിരാജ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്"ഒരു പൂണ് നൂല് ഇട്ടു എന്നത് കൊണ്ട് സര്‍ക്കാര്‍ ഓഫീസികളുടെ മുന്‍ വാതിലുകള്‍ പലതും എനിക്ക് അടഞ്ഞിട്ടുണ്ട്...
പുണ്യം അഹം"എന്നാ സിനിമയുടെ ഓണ്‍ലൈന്‍ വെള്ളിനക്ഷത്രം വാരികയില്‍ dvd റിപ്പോര്‍ട്ടില്‍ വായിക്കാനിടയായി...."ജാതി സംവരണത്തില്‍ ജോലി കിട്ടാത്ത കഷ്ടപെടുന്ന നമ്പൂതിരി യുവാവ്‌..."......നമ്പൂതിരി യുവാക്കള്‍ക്ക് ജോലി ഇല്ലതയത്തിനു കാരണം ദളിതര്‍ ആണോ?...മാടമ്പി, പ്രമാണി,ദേവാസുരം, ആറാം തമ്പുരാന്‍ ,നരസിംഹം എന്നീ ചിത്രങ്ങളില്‍ എല്ലാം സവര്‍ണ മേധാവിത്തം മറ ഇല്ലാതെ അവിഷ്ക്കരിചിരിക്കുന്നു... തമിഴ് സിനിമയില്‍ ദളിതരുടെ കഥ പ്രമേയം ആക്കി സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്യുന്നു ....പിതാമഹന്‍,പേരാണ്മായി,സുബ്രഹ്മനിയപുരം ,പരുത്തിവീരന്‍ ....തുട്നഗിയ ചിത്രങ്ങള്‍ ഉദാഹരണം മാത്രം .....മഹാനായ പ്രേം നസീര്‍ ഒരു സിനിമയില്‍ ദളിതനായി അഭിനയിച്ചിട്ടുണ്ട് എന്നാ കാര്യം വിസ്മരികുന്നില്ല ....(കൊച്ചുമോന്‍),,,മോഹന്‍ലാല്‍ ഉയരും ഞാന്‍ നാടാകെ എന്നാ ചിത്രത്തില്‍ ആദിവാസി ആയി അഭിനയിച്ചിട്ടുണ്ട്,റേഡിയോ കാണുമ്പോള്‍ വടി എടുത്തു അടിക്കുന്ന അപരിഷ്കൃതന്‍ ....അറിവും വിദ്യാഭ്യാസവും ഉള്ള ദളിതര്‍ ഇല്ലഞ്ഞിട്ടാണോ പിന്നെ അദ്ദേഹം ദളിത്‌ വേഷങ്ങള്‍ ചെയ്യാത്തത്?....സുപ്പെര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു അംഗീകാരം നേടിയ ഒരു നടന്‍ 15 വര്‍ഷങ്കള്‍ക്ക് മുന്‍പ് നാനാ സിനിമ വാരികയില്‍ മെഡിക്കല്‍ കോളേജ് തലങ്ങളിലെ ജാതി സംവരണത്തെ വിമര്‍ശിച്ചു അഭിപ്രയപെട്ടിരുന്നു,അന്ന് മാദ്യമങ്ങള്‍ ഇത്ര വിപുലം ആയിരുനില്ല,അത് കൊണ്ട് പലരും അത് വായിക്കാനും ഇട ആയില്ല ....നായര്‍ യുവാവിനു പുലയ സ്ത്രീയില്‍ കുഞ്ഞു ജനിക്കുനത് തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആയിരുന്നു "നീലകുയില്‍" എന്നാ സിനിമയുടെ പ്രമേയം ...നീലത്താമര remake ചെയെതത് പോലെ നീലകുയിലും ചെയ്തു കൂടാ എന്നുണ്ടോ?....
അപ്പോളും ദളിതര്‍ക്ക് രോമാഞ്ചം ഉണ്ടാക്കുന്ന ഡയലോഗ് കല്‍ തീരെ ഇല്ലാതില്ല എന്നും തോന്നി പോകും ...
"ഈ ഊരൂട്ടംബലം സ്കൂളില്‍ ഒരു പൊലയ കുട്ടി പഠിച്ചാല്‍ നിന്റെ ഒകെ നായര്‍ പ്രമാണിതം പോകുന്നെകില്‍ അങ്ങ് പോട്ടെ "...---മമ്മൂട്ടി -യുഗ പുരുഷന്‍ ....ഈ ഡയലോഗ് സവര്‍ണ ചിന്താഗതിക്കാരായ ഓരോ മലയാള സിനെമാക്കരോടും ആണ് എന്ന് സങ്കല്പ്പികാന്‍ തോനുന്നു ......

Sunday, January 16, 2011


വാക്കുകള്‍

എന്റെ മാതാവേ എനിക്ക് ഇത് തന്നെ വേണം ,

എനിക്ക് "ഇത്""തന്നെ"വേണം ....

എങ്ങനെ മറക്കും നീ എപ്പോളും

പറയാറുണ്ടായിരുന്ന ഈ വാക്കുക്കള്‍?

പിന്നെ നീ പോയപ്പോളും

ഞാന്‍ തളര്ന്നപോളുംഎന്റെ

മനസ് പറഞ്ഞതും ഇതായിരുന്നു ....

എന്റെ മാതാവേ എനിക്ക് ഇത് തന്നെ വേണം ,

എനിക്ക് "ഇത്""തന്നെ"വേണം ....