രണ്ടു ദിവസ്സം മുൻപ് ഭാര്യയുടെ ആവശ്യവുമായി ബന്ധപെട്ടു വില്ലേജ് ഓഫീസിൽ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് ..ഒരാള് ജാതി സര്ടിഫ്ഫിക്കടിനു വന്നതാണ് ...കുറെ നാളായി ജാതി സര്ട്ടിഫിക്കടിനു വേണ്ടി കയറി ഇറങ്ങി നടന്നിട്ടും അയാൾക്ക് ഓരോരോ കാരണങ്ങൾ പറഞ്ഞു കൊടുക്കുനില്ല .അവസാനം അയാള് സഹികെട്ട് പറഞ്ഞു "എന്റെ രേഖകള് ,ഭാര്യയുടെ രേഖകള് ,മാതാപിതാക്കളുടെ രേഖകള് ഇതെല്ലം ഞാൻ കൊണ്ട് വന്നു കാണിച്ചു ,എന്നിട്ടും നിങ്ങള്ക്കെന്താണ് കുഴപ്പം ?ഞാൻ ഈ ജാതി അല്ലെങ്കിൽ നിങ്ങള് ഒരു കാര്യം ചെയ്യ് ...എനിക്ക് നായരെന്നു സര്ടിഫ്ഫിക്കറ്റ് താ ..."
Saturday, March 21, 2015
Saturday, March 7, 2015
ബീഫ്
ഓര്മ്മ വെച്ച നാല് മുതലേ വീട്ടില് മാംസാഹാരം ആണ് കൂടുതൽ ...ബഹുമുഖ പ്രതിഭ ആയിരുന്ന അച്ഛൻ ഒന്നാംതരം ഒരു പാചക വിദഗ്ധൻ കൂടി ആയിരുന്നു എന്നകാര്യം അധികം ആര്ക്കും അറിയില്ല .ചിക്കെണ്‍ കറി ആണ് അച്ഛന്റെ മാസ്റ്റർ പീസ് ...അടുക്കളയിലെ അച്ഛന്റെ പാചകം ഒരു കാഴ്ച തന്നെ ആണ് ...പലപ്പോഴും ഞാൻ പുറത്തു പോകാൻ തുടങ്ങുമ്പോൾ ആയിരിക്കും അച്ഛന്റെ പാചകം ...ഞാൻ ഇറങ്ങാൻ സമയം ആകുമ്പോൾ കറി പൂർണ്ണമായും വറ്റി തീര്ന്നിട്ടുണ്ടാകില്ല ,എങ്കിലും എനിക്ക് അതിൽ നിന്ന് കുറച്ചു ചികെണ്‍ എടുത്തു തന്നിട്ട് പറയും "കാഴ്ച്ചിട്ടു പോടാ "...മരിക്കുന്നതിനു രണ്ടു ദിവസ്സം മുൻപ് അച്ഛൻ ചികെണ്‍ വാങ്ങി കൊണ്ട് വന്നു അസ്സൽ ചിക്കെണ്‍ കറി ഉണ്ടാക്കി ഞങ്ങൾക്ക് തന്നിരുന്നു ...അത് കഴിച്ചപ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല അച്ഛന്റെ അവസാനത്തെ ചികെണ്‍ കറി ആയിരിക്കും അതെന്നു .....പലപ്പോഴും ബീഫും വീട്ടിൽ വാങ്ങും.അച്ഛൻ മരിക്കുന്നതിന്റെ തലേന്ന് രാത്രി പൊറോട്ടയും ബീഫും വാങ്ങി കൊട്നു വന്നു അതിലൊരു പങ്കു ചേച്ചിക്കും കൊടുത്തിരുന്നു .. ...ഒരിക്കൽ ഔദ്യോഗിക ആവശ്യത്തിനു അച്ഛൻ മൂന്നാര് പോയപ്പോൾ എന്നെയും കൂടെ കൊണ്ട് പോയി .അന്ന് ഗസ്റ്റ് ഹൌസ് ല് രാത്രി എനിക്ക് വേണ്ടി അച്ഛൻ "പന്നി ഇറച്ചി' വരുത്തിച്ചു ...അന്ന് ആണ് ഞാൻ പന്നി ഇറച്ചി ആദ്യമായി കഴികുന്നത് ...അങ്ങനെയൊക്കെ മാംസാഹാരം എന്റെ ജീവിതത്തിന്റെ ഭാഗം ആണ് ...7 മാസം വരെ സസ്യ ഭുക്ക് ആയി ഞാൻ വ്രതവും എടുത്തിട്ടുണ്ട് എന്നത് വേറെ കാര്യം ...വെള്ളായണി കായലില് നിന്ന് മീൻ ലാഭത്തിനു എടുത്തു തരാമെന്നു ഒരു സുഹ്രത് പറഞ്ഞിരുന്നു .അച്ചനും ഞാനും അത് വാങ്ങാൻ പ്ലാൻ ചെയ്തിരുന്നപോലയിരുന്നു അച്ഛന്റെ മരണം ...ഇപ്പോൾ നാല് മാസം ആയി വീട്ടില് ചിക്കെണ്‍ വാങ്ങിയിട്ടില്ല .കഴികണം എന്ന് തോന്നുമ്പോൾ ഹോട്ടലിൽ നിന്ന് വാങ്ങുകയാണ് പതിവ് ...ചികെനും ബീഫും മീനും മാത്രമല്ല സുഹ്ര്തുക്കലോടൊപ്പം ഒരു വെരൈറ്റി 'മാംസവും 'ഞാൻ പണ്ട് കഴിചിടുണ്ട് ...ഈ ബീഫ് നിരോധനത്തിൽ എനികൊരു ആശങ്കയെ ഉള്ളൂ ..പ്രതിക്ഷേധമായി എന്നെ ഇനിയും ബീഫ് തീറ്റികാനുള്ള ഈ ഭരണ കൂട ഭീകരത യില് ഞാൻ എന്റെ ആരോഗ്യം ശ്രധികെണ്ടിയിരിക്കുന്നു ...
Tuesday, February 17, 2015
ആരാധിക
2008 ഇൽ ആണ് .രണ്ടു കോളെജ്ജ് വിധ്യര്തിനകളെ സുഹ്ര്തുക്കളായി കിട്ടി...ഒരു മാസം കഴിഞ്ഞു ഒരിക്കൽ അവരോടു സംസാരിചിരുന്നപോള് അതിലൊരു പെണ്‍കുട്ടി പറഞ്ഞു "ഹമ്പിളേട്ടന് ഞങ്ങളുടെ ക്ലാസ്സിൽ ഒരു ആരാധിക ഉണ്ട് ..."
അത് കേട്ടപോള് എനിക്കൊന്നും മനസിലായില്ല .എന്നോട് ആരാധനാ തോന്നാൻ വേണ്ടി ഇതാരാണ് ..
ഞാൻ ചോദിച്ചു "നല്ല കറുത്ത് തടിച്ച ഏതെങ്കിലും പെണ്ണ് ആയിരിക്കും അല്ലെ ?"
അവൾ പറഞ്ഞു "ഏയ് അല്ല ...കറുപ്പ് ഒന്നും അല്ല "
ഇത് പറഞ്ഞ ഉടനെ ഇത് പറഞ്ഞ ഒരു പെണ്‍കുട്ടിക്ക് ഒരു ഫോണ്‍ വന്നു .അവള്സംസാരിച്ചു ...
"ഇവിടെ എന്റെ അടുത്ത് നില്പ്പുണ്ട് "
അപ്പോൾ തന്നെ മറു വശത്ത് ഫോണ്‍ വെച്ചു..
ഞാൻ ചോദിച്ചു "ആരാ ?"
കൂട്ടുകാരി പറഞ്ഞു "ഞാൻ പറഞ്ഞ ആരാധികയാണ് ...
"ഞങ്ങൾ ചേട്ടനെ കുറിച്ച് കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോള് ,അവള്കൊരു ഇഷ്ട്ടം "
ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥ എന്താണെന്ന് വിവരിക്കണേ വയ്യ
പിന്നെ പിന്നെ ഞാനും സ്വപനങ്ങൾ കാണാൻ തുടങ്ങി ...ഇടയ്ക്കു ഇടയ്ക്കു ഫോണ്‍ ലേക്ക് message വരും
"സുഖമാണോ ?-ആരാധിക " എന്നൊക്കെ ...അയക്കുനത് എന്റെ സുഹ്രത്തായ പെണ്‍കുട്ടിയുടെ ഫോണ്‍ ഇൽ നിന്ന് ആണെന്ന് മാത്രം
എന്നിട്ടും ഞാൻ നമ്പരൊന്നും ചോദിയ്ക്കാൻ പോയില്ല ..അങ്ങനെ കുറെ നാളുകള് കഴിഞ്ഞു
ഒരിക്കൽ ഒരു വൈകും നേരം കൂട്ടുകാരി വിളിച്ചു "ചേട്ടാ അവൾക്കു സംസാരിക്കണമെന്ന് ..."
അവൾ സംസാരിച്ചു "സുഖമാണോ ..."എന്ന് തുടങ്ങി എന്തൊക്കയോ സംസാരിച്ചു
ഇടയ്ക്കു കൂട്ടുകാരി ഫോണ്‍ വാങ്ങി പറഞ്ഞു "ചേട്ടാ ..ഞാൻ എല്ലാം ശരി ആക്കി തന്നിടുണ്ട് ചെലവ് ചെയ്യണം "
.ഞാൻ ചെയ്യാമെന്ന് പറഞ്ഞു ..
അന്ന് രാത്രി ആയപ്പോൾ എന്റെ മനസ്സിനൊരു ചാഞ്ചല്യം ..ഞാൻ ആ നമ്പരിൽ വിളിച്ചു ...അവൾ ഫോണ്‍ എടുത്തിട്ട് പറഞ്ഞു
"അയ്യോ ഇതിൽ വിളിക്കല്ലേ ...പപ്പാ അറിഞ്ഞാൽ എന്നെ കൊല്ലും ..."
അന്ന് കുറെ നേരം സംസാരിച്ചു ..എന്നെക്കാളും കുറെ വയസ്സിനു ഇളയതാണ് എങ്കിലും എന്നെ "നീ ,എടാ "എന്നൊക്കെ ആണ് വിളിച്ചത് ...പലതവണ ഞാൻ സംസാരത്തിന്റെ രൂട്ട് മാറ്റാൻ നോക്കിയിട്ടും നടക്കുനില്ല ...പിന്നെ പിന്നെ മനസിലായി ഒരു പാവം കുട്ടി ആണ് എന്ന് ...ഞാൻ പറഞ്ഞു "ഞാൻ ടെരസ്സിൽ ആണ് നില്ക്കുന്നത് മഴ പെയ്തു തുടങ്ങി "
അപ്പോൾഅവൾ പറഞ്ഞു "അയ്യോ മഴ നനയല്ലേ ...എന്റെ കൂടുകാരന് പനി വരുന്നത് എനികിഷ്ട്ടമല്ല "
ഞാൻ ചോദിച്ചു :ഞാൻ ഇനിയും വിളിച്ചോട്ടെ ,നാളെ ..."
അവളൊന്നു മൂളി ..
"എപ്പോൾ വിളിക്കണം ?"
"ഈ സമയത്ത് വിളിച്ചോളൂ "
പിന്നെ പിന്നെ രാത്രികള് ഞങ്ങളുടെതായി ...പകൽ കോളേജിൽ ഇരുന്നും അവൾ എന്നെ വിളിക്കും ...ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ പ്രണയം പറഞ്ഞു ...
വലിയ എതിര്പ്പോനും ഉണ്ടായില്ല ..
ഒരിക്കൽ എന്തിനോ നിസ്സാര പ്രശ്നത്തിന് അവളോട് വഴക്കുണ്ടാക്കി ..രാത്രി അയപ്പോലെക്കും എന്റെ ഒരു സുഹ്ര്തിനോടൊപ്പം ഒരു ബാറിൽ കൂട്ട് പോയി .ബാറില് വെച്ചു ഞാനവല്ക്ക് ഒരു മെസ്സേജ് അയച്ചു "ഞാൻ ഇപ്പോൾ ബാറിൽ ആണെന്ന് "
അപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു ,ഫോണ്‍ എടുതപോൾ ഞാൻ കേട്ടത് ഒരു പൊട്ടികരച്ചിൽ ആണ് "എന്തിനാട ഹമ്പി ളേ നീ കുടിച്ചത് ?"
അവൾ കരുതിയത് അവളോട് പിണങ്ങിയതിന്റെ വിഷമം തീര്ക്കാൻ ആണ് ഞാൻ കുടിച്ചതെന്നാണ് .സത്യമായിട്ടും എന്റെ ഫ്രണ്ട് നു കൂട്ട് പോയതായിരുന്നു ..ഞാൻ അവളെ കുറെ വഴക്ക് പറഞ്ഞു ..ഇങ്ങനെ ആണ് എങ്കില് നമുക്ക് ഇവിടെ വെച്ചു പിരിയാം എന്ന്...അങ്ങനെ നാളുകൾ കഴിഞ്ഞു ..ഞങ്ങളുടെ പ്രണയം ഫോണ്‍ ലൂടെ അങ്ങനെ പടര്ന്നു പന്തലിച്ചു ...നേരിട്ട് കാണുന്ന കാര്യം പലപ്പോഴും പറഞ്ഞിരുന്നു എങ്കിലും ഞങ്ങൾ പരസ്പരം കണ്ടിരുനില്ല ..
അന്ന് ഞാൻ ഓർക്കുട്ടിൽ സജീവം ആയിരുന്നു .ഒരിക്കൽ അവൾ ഓർക്കുട്ടിൽ എന്നെ തിരഞ്ഞു കണ്ടു പിടിച്ചു എന്റെ ഫോട്ടോസ് കണ്ടു ...
അന്ന് ഞാൻ ചോദിച്ചു "എങ്ങനെ ഉണ്ടെടി ഞാൻ ?"
"അവളുമാര് എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിചില്ലെട "
അപ്പോളും അവളെ ഞാൻ കണ്ടിട്ടിലയിരുന്നു .ഒരിക്കൽ അവളും സുഹ്ര്തുക്കളും ചെയ്ത ഒരു doccumentry -ye കുറിച്ച് ഒരു പത്ര വാര്ത്ത വന്നിരുന്നു .അതിൽ ഇവളുടെയും കൂട്ടുകാരുടെയും ഒരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു ..അതിൽ കടുക് മണിയുടെ വലുപ്പത്തിൽ ഇവളും ഉണ്ടായിരുന്നു ...അങ്ങനെ ഞാൻ അവളെ കണ്ടു ..
പലപ്പോഴും വഴക്കും കരച്ചിലുമൊക്കെ ആയി ,പിന്നെയും പ്രണയം വളര്ന്നു ..
ഇനി കൂടുതല പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല ..അവൾക്കു ഒരു കല്യാണം ഉറച്ചതോടെ "നമുക്ക് പിരിയാം "എന്നവൾ പറഞ്ഞു ...അങ്ങനെ ഞങ്ങൾ കാണും മുൻപേ പിരിഞ്ഞു ..പിന്നെ രാത്രി അവളെ വിളിക്കുംബോലോക്കെ അവളുടെ ഫോണ്‍ engaged ആയിരുന്നു ..ആ സമയത്ത് ഈ ഭൂമി പിളര്ന്നു അതിലേക്കു ഞാൻ പോയാൽ മതി ആയിരുന്നു എന്ന് തോന്നി... .ആ പ്രണയ നൈരാശ്യത്തിന്റെ അനന്തര ഫലങ്ങള ഞാൻ അനുഭവിച്ചു തീര്ക്കാൻ ഒരു വര്ഷം എടുത്തു ...എപ്പോഴും പാട്ടും പാടി ബഹളം വെച്ചു നടക്കുന്ന ഞാൻ സൈലന്റ് ആയി തുടങ്ങി ...
പലപ്പോഴും അവൾക്കു ഞാൻ കത്തുകൾ എഴുതുമായിരുന്നു ...എന്റെ ഡയറി യിൽ ...അത് എഴുതി തീരുമ്പോൾ ഒരു ആശ്വാസം ആണ് ..അങ്ങനെ മാസങ്ങൾ തള്ളി നീക്കുകയായിരുന്നു ...എന്ന് എങ്കിലും കണ്ടു മുട്ടും എന്ന് തന്നെ വിചാരിക്കും .അവളുടെ വീട് കടല തീരത്ത് ആയിരുന്നു ...പിന്നെ കടലിൽ പോകുമ്പോഴൊക്കെ അവളായിരുന്നു മനസ്സില് ...അവസാനം അവൾ പറഞ്ഞ വാക്കുകൾ
"ഹംബിലെ... ..ഇങ്ങനെ കരയാതെ ..നീ ഇത്രയ്ക്കു പാവം ആകരുത് ..ഞാൻ എന്നും നിനക്ക് വേണ്ടി മാതാവിനോട് പ്രാർഥിക്കാറുണ്ട് ...ഒരിക്കൽ നിനക്ക് എന്നെ ക്കാളും നല്ല പെണ്ണിനെ കിട്ടും "...
...
പിന്നെ യും എത്രയോ നാള് ...ആള്കൂട്ട ത്തിലും ബസ്സിലും ട്രെയിനിലും എല്ലാം ഞാൻ ആ മുഖം തിരയുമായിരുന്നു ...
ആരുവർഷങ്ങൾക്ക് ശേഷം പിന്നെയും അവളെ കുറിച്ച് ഓർത്തു..അവളുടെ അഡ്രെസ്സ് ഉം ലാൻഡ് നമ്പരും ഒക്കെ ഉണ്ടായിരുനെങ്കിലും അങ്ങനെ ബന്ധ പെടാന് തോന്നിയില്ല ,പിന്നെ ഞാൻ ആലോചിച്ചപ്പോള് ഒരേ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ ..അവൾ അവളുടെ സുഹ്രത് ആയ ഒരു പള്ളിയിലെ അച്ഛനെ കുറിച്ച് പറഞ്ഞതോര്മയുണ്ട് ...എന്നെ കുറിച്ചും അയാളോട് അവൾ സംസരിചിടുണ്ട് എന്നും അവൾ പറഞ്ഞിരുന്നു ...ആ ഓർമയിൽ ആ അച്ഛന്റെ പേര് ഞാൻ ഫേസ് ബുക്കിൽ സെർച്ച് ചെയ്തു കണ്ടു പിടിച്ചു ...ഞാൻ ചോദിച്ചു രെമ്യ യുടെ ഫ്രണ്ട് അല്ലെ ?"
പുള്ളിക്ക് എന്നെ മനസിലായി .പള്ളിയിലെ അച്ഛൻ എന്ന് പറഞ്ഞാൽ ഒരു ചെറുപ്പകാരൻ ..ഇപ്പോൾ ഇറ്റലിയിൽ ആണ് ...അച്ഛൻ ഓണ്‍ ലൈൻ ആകുംബോഴൊക്കെ ഞാൻ ഇവളുടെ കാര്യം പറയും ...ഒരിക്കൽ അച്ഛൻ പറഞ്ഞു "ഞാൻ നാട്ടില പോകുമ്പോൾ അവളെ കാണുന്നുണ്ട് ..."
ഞാൻ പറഞ്ഞു "ഞാൻ അന്വേഷിച്ചതായി പറയണം "
പിന്നെയും കുറെ മാസങ്ങള്ക്ക് ശേഷം അച്ഛൻ എന്നോട് പറഞ്ഞു "ഞാൻ നാട്ടിൽ പോയിരുന്നു "
"രെമ്യയെ കണ്ടോ ?"
"ഇല്ല .പക്ഷെ ഞാൻ അവളെ വിളിച്ചിരുന്നു "
കാലാപാനി സിനിമയുടെ climax ല് താബു വിനീതിനോട് ചോദിച്ച അതെ മാനസിക തീവ്രതയോടെ ആണ് ഞാൻ ചോദിച്ചത്
"എന്നെ ചോദിച്ചോ ?"
അപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ ആണ്
"
അത് കേട്ടപോള് എനിക്കൊന്നും മനസിലായില്ല .എന്നോട് ആരാധനാ തോന്നാൻ വേണ്ടി ഇതാരാണ് ..
ഞാൻ ചോദിച്ചു "നല്ല കറുത്ത് തടിച്ച ഏതെങ്കിലും പെണ്ണ് ആയിരിക്കും അല്ലെ ?"
അവൾ പറഞ്ഞു "ഏയ് അല്ല ...കറുപ്പ് ഒന്നും അല്ല "
ഇത് പറഞ്ഞ ഉടനെ ഇത് പറഞ്ഞ ഒരു പെണ്‍കുട്ടിക്ക് ഒരു ഫോണ്‍ വന്നു .അവള്സംസാരിച്ചു ...
"ഇവിടെ എന്റെ അടുത്ത് നില്പ്പുണ്ട് "
അപ്പോൾ തന്നെ മറു വശത്ത് ഫോണ്‍ വെച്ചു..
ഞാൻ ചോദിച്ചു "ആരാ ?"
കൂട്ടുകാരി പറഞ്ഞു "ഞാൻ പറഞ്ഞ ആരാധികയാണ് ...
"ഞങ്ങൾ ചേട്ടനെ കുറിച്ച് കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോള് ,അവള്കൊരു ഇഷ്ട്ടം "
ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥ എന്താണെന്ന് വിവരിക്കണേ വയ്യ
പിന്നെ പിന്നെ ഞാനും സ്വപനങ്ങൾ കാണാൻ തുടങ്ങി ...ഇടയ്ക്കു ഇടയ്ക്കു ഫോണ്‍ ലേക്ക് message വരും
"സുഖമാണോ ?-ആരാധിക " എന്നൊക്കെ ...അയക്കുനത് എന്റെ സുഹ്രത്തായ പെണ്‍കുട്ടിയുടെ ഫോണ്‍ ഇൽ നിന്ന് ആണെന്ന് മാത്രം
എന്നിട്ടും ഞാൻ നമ്പരൊന്നും ചോദിയ്ക്കാൻ പോയില്ല ..അങ്ങനെ കുറെ നാളുകള് കഴിഞ്ഞു
ഒരിക്കൽ ഒരു വൈകും നേരം കൂട്ടുകാരി വിളിച്ചു "ചേട്ടാ അവൾക്കു സംസാരിക്കണമെന്ന് ..."
അവൾ സംസാരിച്ചു "സുഖമാണോ ..."എന്ന് തുടങ്ങി എന്തൊക്കയോ സംസാരിച്ചു
ഇടയ്ക്കു കൂട്ടുകാരി ഫോണ്‍ വാങ്ങി പറഞ്ഞു "ചേട്ടാ ..ഞാൻ എല്ലാം ശരി ആക്കി തന്നിടുണ്ട് ചെലവ് ചെയ്യണം "
.ഞാൻ ചെയ്യാമെന്ന് പറഞ്ഞു ..
അന്ന് രാത്രി ആയപ്പോൾ എന്റെ മനസ്സിനൊരു ചാഞ്ചല്യം ..ഞാൻ ആ നമ്പരിൽ വിളിച്ചു ...അവൾ ഫോണ്‍ എടുത്തിട്ട് പറഞ്ഞു
"അയ്യോ ഇതിൽ വിളിക്കല്ലേ ...പപ്പാ അറിഞ്ഞാൽ എന്നെ കൊല്ലും ..."
അന്ന് കുറെ നേരം സംസാരിച്ചു ..എന്നെക്കാളും കുറെ വയസ്സിനു ഇളയതാണ് എങ്കിലും എന്നെ "നീ ,എടാ "എന്നൊക്കെ ആണ് വിളിച്ചത് ...പലതവണ ഞാൻ സംസാരത്തിന്റെ രൂട്ട് മാറ്റാൻ നോക്കിയിട്ടും നടക്കുനില്ല ...പിന്നെ പിന്നെ മനസിലായി ഒരു പാവം കുട്ടി ആണ് എന്ന് ...ഞാൻ പറഞ്ഞു "ഞാൻ ടെരസ്സിൽ ആണ് നില്ക്കുന്നത് മഴ പെയ്തു തുടങ്ങി "
അപ്പോൾഅവൾ പറഞ്ഞു "അയ്യോ മഴ നനയല്ലേ ...എന്റെ കൂടുകാരന് പനി വരുന്നത് എനികിഷ്ട്ടമല്ല "
ഞാൻ ചോദിച്ചു :ഞാൻ ഇനിയും വിളിച്ചോട്ടെ ,നാളെ ..."
അവളൊന്നു മൂളി ..
"എപ്പോൾ വിളിക്കണം ?"
"ഈ സമയത്ത് വിളിച്ചോളൂ "
പിന്നെ പിന്നെ രാത്രികള് ഞങ്ങളുടെതായി ...പകൽ കോളേജിൽ ഇരുന്നും അവൾ എന്നെ വിളിക്കും ...ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ പ്രണയം പറഞ്ഞു ...
വലിയ എതിര്പ്പോനും ഉണ്ടായില്ല ..
ഒരിക്കൽ എന്തിനോ നിസ്സാര പ്രശ്നത്തിന് അവളോട് വഴക്കുണ്ടാക്കി ..രാത്രി അയപ്പോലെക്കും എന്റെ ഒരു സുഹ്ര്തിനോടൊപ്പം ഒരു ബാറിൽ കൂട്ട് പോയി .ബാറില് വെച്ചു ഞാനവല്ക്ക് ഒരു മെസ്സേജ് അയച്ചു "ഞാൻ ഇപ്പോൾ ബാറിൽ ആണെന്ന് "
അപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു ,ഫോണ്‍ എടുതപോൾ ഞാൻ കേട്ടത് ഒരു പൊട്ടികരച്ചിൽ ആണ് "എന്തിനാട ഹമ്പി ളേ നീ കുടിച്ചത് ?"
അവൾ കരുതിയത് അവളോട് പിണങ്ങിയതിന്റെ വിഷമം തീര്ക്കാൻ ആണ് ഞാൻ കുടിച്ചതെന്നാണ് .സത്യമായിട്ടും എന്റെ ഫ്രണ്ട് നു കൂട്ട് പോയതായിരുന്നു ..ഞാൻ അവളെ കുറെ വഴക്ക് പറഞ്ഞു ..ഇങ്ങനെ ആണ് എങ്കില് നമുക്ക് ഇവിടെ വെച്ചു പിരിയാം എന്ന്...അങ്ങനെ നാളുകൾ കഴിഞ്ഞു ..ഞങ്ങളുടെ പ്രണയം ഫോണ്‍ ലൂടെ അങ്ങനെ പടര്ന്നു പന്തലിച്ചു ...നേരിട്ട് കാണുന്ന കാര്യം പലപ്പോഴും പറഞ്ഞിരുന്നു എങ്കിലും ഞങ്ങൾ പരസ്പരം കണ്ടിരുനില്ല ..
അന്ന് ഞാൻ ഓർക്കുട്ടിൽ സജീവം ആയിരുന്നു .ഒരിക്കൽ അവൾ ഓർക്കുട്ടിൽ എന്നെ തിരഞ്ഞു കണ്ടു പിടിച്ചു എന്റെ ഫോട്ടോസ് കണ്ടു ...
അന്ന് ഞാൻ ചോദിച്ചു "എങ്ങനെ ഉണ്ടെടി ഞാൻ ?"
"അവളുമാര് എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിചില്ലെട "
അപ്പോളും അവളെ ഞാൻ കണ്ടിട്ടിലയിരുന്നു .ഒരിക്കൽ അവളും സുഹ്ര്തുക്കളും ചെയ്ത ഒരു doccumentry -ye കുറിച്ച് ഒരു പത്ര വാര്ത്ത വന്നിരുന്നു .അതിൽ ഇവളുടെയും കൂട്ടുകാരുടെയും ഒരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു ..അതിൽ കടുക് മണിയുടെ വലുപ്പത്തിൽ ഇവളും ഉണ്ടായിരുന്നു ...അങ്ങനെ ഞാൻ അവളെ കണ്ടു ..
പലപ്പോഴും വഴക്കും കരച്ചിലുമൊക്കെ ആയി ,പിന്നെയും പ്രണയം വളര്ന്നു ..
ഇനി കൂടുതല പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല ..അവൾക്കു ഒരു കല്യാണം ഉറച്ചതോടെ "നമുക്ക് പിരിയാം "എന്നവൾ പറഞ്ഞു ...അങ്ങനെ ഞങ്ങൾ കാണും മുൻപേ പിരിഞ്ഞു ..പിന്നെ രാത്രി അവളെ വിളിക്കുംബോലോക്കെ അവളുടെ ഫോണ്‍ engaged ആയിരുന്നു ..ആ സമയത്ത് ഈ ഭൂമി പിളര്ന്നു അതിലേക്കു ഞാൻ പോയാൽ മതി ആയിരുന്നു എന്ന് തോന്നി... .ആ പ്രണയ നൈരാശ്യത്തിന്റെ അനന്തര ഫലങ്ങള ഞാൻ അനുഭവിച്ചു തീര്ക്കാൻ ഒരു വര്ഷം എടുത്തു ...എപ്പോഴും പാട്ടും പാടി ബഹളം വെച്ചു നടക്കുന്ന ഞാൻ സൈലന്റ് ആയി തുടങ്ങി ...
പലപ്പോഴും അവൾക്കു ഞാൻ കത്തുകൾ എഴുതുമായിരുന്നു ...എന്റെ ഡയറി യിൽ ...അത് എഴുതി തീരുമ്പോൾ ഒരു ആശ്വാസം ആണ് ..അങ്ങനെ മാസങ്ങൾ തള്ളി നീക്കുകയായിരുന്നു ...എന്ന് എങ്കിലും കണ്ടു മുട്ടും എന്ന് തന്നെ വിചാരിക്കും .അവളുടെ വീട് കടല തീരത്ത് ആയിരുന്നു ...പിന്നെ കടലിൽ പോകുമ്പോഴൊക്കെ അവളായിരുന്നു മനസ്സില് ...അവസാനം അവൾ പറഞ്ഞ വാക്കുകൾ
"ഹംബിലെ... ..ഇങ്ങനെ കരയാതെ ..നീ ഇത്രയ്ക്കു പാവം ആകരുത് ..ഞാൻ എന്നും നിനക്ക് വേണ്ടി മാതാവിനോട് പ്രാർഥിക്കാറുണ്ട് ...ഒരിക്കൽ നിനക്ക് എന്നെ ക്കാളും നല്ല പെണ്ണിനെ കിട്ടും "...
...
പിന്നെ യും എത്രയോ നാള് ...ആള്കൂട്ട ത്തിലും ബസ്സിലും ട്രെയിനിലും എല്ലാം ഞാൻ ആ മുഖം തിരയുമായിരുന്നു ...
ആരുവർഷങ്ങൾക്ക് ശേഷം പിന്നെയും അവളെ കുറിച്ച് ഓർത്തു..അവളുടെ അഡ്രെസ്സ് ഉം ലാൻഡ് നമ്പരും ഒക്കെ ഉണ്ടായിരുനെങ്കിലും അങ്ങനെ ബന്ധ പെടാന് തോന്നിയില്ല ,പിന്നെ ഞാൻ ആലോചിച്ചപ്പോള് ഒരേ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ ..അവൾ അവളുടെ സുഹ്രത് ആയ ഒരു പള്ളിയിലെ അച്ഛനെ കുറിച്ച് പറഞ്ഞതോര്മയുണ്ട് ...എന്നെ കുറിച്ചും അയാളോട് അവൾ സംസരിചിടുണ്ട് എന്നും അവൾ പറഞ്ഞിരുന്നു ...ആ ഓർമയിൽ ആ അച്ഛന്റെ പേര് ഞാൻ ഫേസ് ബുക്കിൽ സെർച്ച് ചെയ്തു കണ്ടു പിടിച്ചു ...ഞാൻ ചോദിച്ചു രെമ്യ യുടെ ഫ്രണ്ട് അല്ലെ ?"
പുള്ളിക്ക് എന്നെ മനസിലായി .പള്ളിയിലെ അച്ഛൻ എന്ന് പറഞ്ഞാൽ ഒരു ചെറുപ്പകാരൻ ..ഇപ്പോൾ ഇറ്റലിയിൽ ആണ് ...അച്ഛൻ ഓണ്‍ ലൈൻ ആകുംബോഴൊക്കെ ഞാൻ ഇവളുടെ കാര്യം പറയും ...ഒരിക്കൽ അച്ഛൻ പറഞ്ഞു "ഞാൻ നാട്ടില പോകുമ്പോൾ അവളെ കാണുന്നുണ്ട് ..."
ഞാൻ പറഞ്ഞു "ഞാൻ അന്വേഷിച്ചതായി പറയണം "
പിന്നെയും കുറെ മാസങ്ങള്ക്ക് ശേഷം അച്ഛൻ എന്നോട് പറഞ്ഞു "ഞാൻ നാട്ടിൽ പോയിരുന്നു "
"രെമ്യയെ കണ്ടോ ?"
"ഇല്ല .പക്ഷെ ഞാൻ അവളെ വിളിച്ചിരുന്നു "
കാലാപാനി സിനിമയുടെ climax ല് താബു വിനീതിനോട് ചോദിച്ച അതെ മാനസിക തീവ്രതയോടെ ആണ് ഞാൻ ചോദിച്ചത്
"എന്നെ ചോദിച്ചോ ?"
അപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ ആണ്
"
I can see from your eagerness
what is she for you
but unfortunately
people dont consider us as we consider them
she didnt want to talk about you
what is she for you
but unfortunately
people dont consider us as we consider them
she didnt want to talk about you
Thursday, January 1, 2015
പിസി സനൽ കുമാര്- എന്റെ അച്ഛന്
ഡിസ്സ മ്പര് -08
അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം ആകുന്നു ...അച്ഛനില്ലാതെ ഒരു മാസം എങ്ങനെ പോയി എന്ന് മന്സിലാകുനില്ല ...ദൂരെ എവിടെയോ പ്രോഗ്രാമിന് അലെങ്കിൽ വിദേശ യാത്രക്ക് അച്ഛൻ പോയി എന്ന് ഒരു തോന്നല് മാത്രം ആണ് മനസ്സില്...യാത്ര കഴിഞ്ഞു കുറച്ചു സ്നാക്സും ടി ഷർട്ട് ഉം കുട്ടികളുക്കു ഉടുപ്പും കുറെ ഫോട്ടോ കളുമായി അച്ഛൻ മടങ്ങി വരും എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് ...ഇപ്പോളും ഒന്നും വിശ്വസിക്കാനെ കഴിയുന്നില്ല ...ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോള് അച്ഛൻ computer നു മുന്നില് ഉണ്ട് എന്ന തോന്നല് ആണ്..ഞാൻ പ്രതീക്ഷയോടെ നോക്കും .പക്ഷെ അവിടെ ശൂന്യം ആയിരിക്കും...
നവംബര് -08
രാവിലെ ഉണര്ന്നതെ അച്ഛന്റെ സംസാരം കേട്ടാണ് ... തലേ ദിവസ്സം ചെറിയ അസ്വസ്ഥതകള് അച്ഛൻ കാണിച്ചിരുന്നതും ആശുപത്രിയില് പോകാനുള്ള അമ്മയുടെ നിര്ബന്ധതോട് അച്ഛൻ ദേഷ്യത്തോടെ പ്രതികരിച്ചതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല .തലേ ദിവസ്സം വൈകും നേരം പ്രസ് ക്ലബ് ലെ അച്ചന്റെ ചിരി അരങ്ങിനു പോകുന്നതിനു മുൻപ് പതിവില്ലാതെ അമ്മയെ വിളിച്ചു പറഞ്ഞു "എടി ഒന്ന് വന്നു നോക്കിയേ , എന്റെ ഗെറ്റ് അപ്പ് "... അത്രയും stylish ആയി ആണ് അച്ഛൻ അന്ന് പോയത് ...നരേന്ദ്ര മോടിയുടെ വസ്ത്രധാരണ രീതി ആണ് അവസാന മാസങ്ങളില് അച്ഛൻ ഫോളോ ച്യെതിരുന്നത് ...ചേച്ചിയുടെ മകന് കാശിയെ കൊണ്ട് കുറെ ഫോട്ടോയും എടുത്താണ് അച്ഛൻ പരിപാടിക്ക് പോയത് .പരിപാടി വന്നു കഴിഞ്ഞ ഉടനെ അവിടെ അച്ഛന് കഴിക്കാൻ കൊടുത്ത കട്ട് ലെറ്റും ലടുവും കേക്കും പഴവും എനിക്ക് കൊണ്ട് തന്നിട്ടാണ് അച്ഛൻ അകത്തേക്ക് പോയത്...എന്നിട്ട് അമ്മയോട് പറഞ്ഞു"ഞാൻ എല്ലാവരെയും ഇളക്കി മറിചെടി .."
പിന്നീട് സാധാരണ സംസാരിക്കും പോലെ എന്നോട് സംസരികുകയും ചെയ്തു .ഇടയ്ക്കു ഒരു സിഗരട്ട് വലിക്കുനത് കണ്ടിട്ട് ആദ്യം വഴക്ക് പറയണം എന്ന് തോന്നി എങ്കിലും ഞാൻ പറഞ്ഞില്ല ...പിറ്റേ ദിവസ്സം രാവിലെ അമ്മയുടെ കുറെ കുറ്റങ്ങള് എന്നോട് പറഞ്ഞു .ഞാൻ എല്ലാം സാധാരണ കേള്ക്കുംപോലെ കേട്ടിരുന്നത്തെ ഉള്ളൂ ..അത് അങ്ങനെ ആണ് അമ്മയും അച്ചനും തമ്മിലുള്ള വഴക്കാണ് അവര് തമ്മിലുള്ള കെമിസ്ട്രി ..ഒരു പത്തു മിനിട്ട് നേരതെക്കയിരിക്കും ഈ വഴക് ...ഇടയ്ക്കു അച്ഛൻ ഇങ്ങനെ കൂടെ പറഞ്ഞു ,എന്റെ മോളെ കുറിച്ച് "നല്ല വണ്ണത്തില് ഇരുന്ന കൊച്ചിനെ അവളുടെ വീടില് കൊണ്ട് പോയി കരുവാട് പോലെ ആക്കി "
എന്താണെന്നറിയില്ല അത് എന്റെ മനസ്സിൽ ഉടക്കി ,രാവിലെ ജോലിക്ക് പോകുമ്പോള് ഇതയിഉർന്നു മനസ്സിൽ .എത്രയും പെട്ടെന്ന് മോളെ വണ്ണം വെയ്പ്പിക്കണം ...ഞാൻ ഇറങ്ങുമ്പോൾ "കൈ വേദനിക്കുന്നു "എന്ന് പറഞ്ഞു അച്ഛൻ കിടകുകയായിരുന്നു ...അത് ഞാൻ അത്ര മൈൻഡ് ചെയ്തതും ഇല്ല ..പിന്നെയാണ് അറിയുന്നത് ഇതൊക്കെ അറ്റാക്ക് ന്റെ ലക്ഷണങ്ങള് ആയിരുന്നു എന്ന് ...
ഓഫീസി ല് വന്നു കുറച്ചു സമയമേ ആയുള്ളൂ അടുത്ത വീട്ടിലെ പയ്യന്റെ ഫോണ്‍ "ചേട്ടന് ഹോസ്പിടളില് വരണം അങ്കിൾ നു ഒരു നെഞ്ച് വേദന "
പത്തു മിനിട്ട് കൊണ്ട് ഞാൻ അവിടെ എത്തി ..അവിടെ ചെന്നപ്പോള് തന്നെ എനിക്ക് ഏകദേശം കാര്യങ്ങള് മനസിലായി .ഡോക്ടറുടെ സഹതാപം നിറഞ്ഞ നോട്ടം ."ഇവിടെ വന്നപ്പോലെ ഡെഡ് ആയിട്ടാണ് വന്നത് " ഇത് കേട്ട്ടഹും ഞാൻ അലറി .അപ്പോഴാണ് അമ്മ അടുത്തുള്ളത് ഞ കണ്ടത് ..അമ്മ പറഞ്ഞു " ഒനും ഇല്ല നോക്കി കൊണ്ടിരിക്കയാണ് .."ഞാൻ പറഞ്ഞു അല്ല അമ്മ അച്ഛൻ പോയി ,എന്നോട് ഡോക്ടര് പറഞ്ഞു
' പിന്നെ കേട്ടത് അമ്മയുടെ നിലവിളി ആയിഉർന്നു
" പോയോ ഡോക്ടറെ ...പോയോ?"......
രവിലെ ഭക്ഷണം കഴിച്ചിട്ട് പെട്ടെന്ന് നെഞ്ച് വേദന വരുകയായിരുന്നു ...ശ്വാസം കിട്ടുനില്ല ഏന് പറഞ്ഞപ്പോൾ അമ്മ വണ്ടി വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദേഷ്യ പെട്ട് "നീ തടവി തന്നാൽ മതി "എന്ന് പറഞ്ഞു .പക്ഷെ അവസാനം വണ്ടി വിളിക്കാൻ അച്ഛൻ പറഞ്ഞു അമ്മ വേഗം പൈസ എടുക്കാൻ പോയപ്പോലെക്കും അച്ഛൻ പാന്റ് ഇട്നുള്ള ശ്രമത്തില് താഴെ വീഴുക ആയിരുന്നു ..ഹോസ്പിറ്റലിൽ കൊട്നു പോയെങ്കിലും...അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ...മരിക്കുന്നതിനു കുറച്ചു മുന്പും ഹിന്ദി പാട്ട് പാടിയിരുന്നു .ശബ്ദത്തില് ചെറിയ പതര്ച്ച അമ്മക്ക് തോന്നി എങ്കിലും പുറത്തു പറഞ്ഞില്ല ... ഫേസ് ബൂകിലും കുറെ നേരം ഇരിക്കയും കാരുണ്യ ലോട്ടെരിയെ കുറിച്ച് ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു ..
ഇപ്പോള് എല്ലാം ഒരു സ്വപ്നം പോലെയേ തോനുള്ളൂ ....
അച്ഛനെ കുറിച്ച് എഴുതാൻ തന്നെ എനിക്ക് മടി ആണ് .അച്ഛനോടുള്ള ആരാധനാ അച്ചനില് നിന് ഞാൻ മറച്ചു പിടിചിട്ടെ ഉള്ളൂ ..അച്ഛനെ കുരിചെഴുതിയാല് ഇവിടെ ഒന്നും നില്ക്കില്ല ...എന്റെ ഓര്മകള് തുടങ്ങുന്നതേ അച്ചനില് നിന്ന് ആണ് .. ഞങ്ങള് സുഹ്ര്തുകളെ പോലെ ആയിരുന്നു ....ഞാൻ പറയുന്ന പല തമാശകളും അച്ഛൻ ഒരു പാട് ആസ്വദിച്ചിരുന്നു .അത് പലപ്പോഴും അച്ഛന്റെ പ്രസംഗത്തില് കയറ്റും .എന്നിട്ട് വീടില് വരുമ്പോള് പറയും "നീ പറഞ്ഞ തമാശക്ക് വലിയ കൈ അടി ആയിരുന്നു "എന്ന് . ..
എനിക്ക് പ്രതിസന്തി വരുമ്പോഴൊക്കെ അച്ഛൻ അമ്മയോട് പറയും"ഈ സമയത്ത് അവനെ കുറ്റം പറയരുത് ഈ സമയത്ത് നമ്മള് അവന്റെ കൂടെ നില്ക്കണം " എന്ന്
പലരും ചോടികാറുണ്ട് "ഒറ്റ മോനു ആണോ"എന്ന് ...പലര്ക്കും ഇനിയും രണ്ടു മക്കള് ഉണ്ട് എന്ന് അറിയില്ലായിരുന്നു ...മരണത്തിനു വന്ന പലരും ചേച്ചിയോട് പറഞ്ഞത് ഇങ്ങനെ ആണ് "അപര്ന്നയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാണ് വന്നത് .സനല് സാറിന്റെമോള് ആണെന്ന് ഞങ്ങൾക്കരിയില്ലരുന്നു ..."
അച്ഛന്റെ വേര്പാട് അനുഭവിച്ച ഈ ഒരു മാസം കൊണ്ട് ഞാൻ അനുഭവിച്ച കാര്യങ്ങള് അത് എന്റെ ജീവിതത്തില് ഞാൻ പഠിച്ച വലിയ പാഠങ്ങള് ആയി തന്നെ നിലനില്ക്കും ...ഫോണില് വിളിചു കരഞ്ഞ ഞങ്ങള്ക്കരിയാത്ത ആരൊക്കെയോ ...ഇപ്പോളും ഞങ്ങളെ വിളിച്ച കൊണ്ടിരിക്കുന്ന ആരൊക്കെയോ ...ഇവരുടെ വേദന നിറഞ്ഞ വാക്കുകളില് നിന്നുമാണ് ജീവിതം എന്ത് എന്ന് ഞങ്ങൾ മന്സിലാക്കുനത് ..
അച്ഛന്റെ മരണം വിളിച്ചു പറഞ്ഞപ്പോള് പിന്നീട് തിരിച്ചു വിളിച്ചു ഇനി വിളിക്കരുത് എന്ന് പറഞ്ഞ പൂർവ കാമുകിയോടോ ,കൂടെ ഉണ്ടാകും എന്ന് കരുതി യിട്ടും പതിവഴിയെ തിരിച്ചു പോയ ചില സുഹ്ര്തുക്കലോ ടോ എനിക്ക് പരിഭവമില്ല ...ആ അനുഭവങ്ങളാണ് മനസ്സിന് കട്ടി തന്നത് എന്ന് ഇപ്പോളും തോനുന്നു ...
ഇനി അച്ഛനില്ലാത്ത മാസ്സങ്ങള് വര്ഷങ്ങലാകും ....അന്നും അച്ഛന് മരിച്ചു എന്ന് തോന്നില്ല ...എവിടെയോ ചിരി അരങ്ങിനു പോയിട്ട് ,അല്ലെങ്കില് സുഹ്ര്തുക്കളെ കാണാന് പോയിട്ട്,അല്ലെങ്കില് വിനോദ യാത്ര പോയിട്ട് അച്ഛൻ മടങ്ങി വരും എന്ന് തന്നെ ഞാൻ ചിന്തിക്കും ...അച്ഛൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ മോള് സുബ്ബലക്ഷ്മിയെ ഞാൻ ഒരു പാട്ടുകാരി ആക്കും ...
Sunday, October 26, 2014
സുഹ്ര്തുക്കള്
2002 ല് ആണ് ഞാന് ചാറ്റിങ് തുടങ്ങുന്നത് ,ഇന്റർ നെറ്റ് ന്റെ ലോകത്തേക്ക് എന്നെ കൊണ്ട് വന്നത് എന്റെ കുന്ഗ് ഫു മാസ്റ്റര് ആയ അമ്മാവന് ആണ്...ഒരു കാലത്ത് chating വല്ലാതെ addiction ആയിരുന്നു ...2003 -2005 കാലഘട്ടത്തില് യാഹൂ ചാറ്റിലെ കേരള റൂമുകളിലെ സ്ഥിരം സാനിധ്യം ആയിരുന്നു ഞാന് ....ആദ്യമായി ഞാൻ നേരിട്ട് കാണുന്ന ചാറ്റ് സുഹ്ര്തുക്കള് ആയിരുന്നു തിരുവനതപുരത്തെ കിടിലം ആയ വിനോജ് നായര് എന്ന വീക്കെ അണ്ണനും പിന്നെ
ഒരു uk കാരി പെണ്‍കുട്ടിയും .ഞങ്ങളുടെ കണ്ടുമുട്ടലും സൌഹൃദ നിമിഷങ്ങലുമൊക്കെ ഇപ്പോഴും ഒര്മയിലുണ്ട് .2005 ല് ആയിരുന്നു അത്...മുന്കൂട്ടി തീരുമാനിച്ചു കണ്ടുമുട്ടിയ സോഷ്യല് മീഡിയ സുഹ്ര്തുക്കള് ആണും പെണ്ണുമായി നിരവധി ഉണ്ട് എങ്കിലും ഞാൻ ഇവിടെ പറയാന് പോകുനത് യാദൃശികമായി എന്നെ തിരിച്ചറിഞ്ഞ ചില ഫേസ് ബുക്ക് സുഹ്ര്തുക്കളെ കുറിച്ചാണ് ...
ഒരു uk കാരി പെണ്‍കുട്ടിയും .ഞങ്ങളുടെ കണ്ടുമുട്ടലും സൌഹൃദ നിമിഷങ്ങലുമൊക്കെ ഇപ്പോഴും ഒര്മയിലുണ്ട് .2005 ല് ആയിരുന്നു അത്...മുന്കൂട്ടി തീരുമാനിച്ചു കണ്ടുമുട്ടിയ സോഷ്യല് മീഡിയ സുഹ്ര്തുക്കള് ആണും പെണ്ണുമായി നിരവധി ഉണ്ട് എങ്കിലും ഞാൻ ഇവിടെ പറയാന് പോകുനത് യാദൃശികമായി എന്നെ തിരിച്ചറിഞ്ഞ ചില ഫേസ് ബുക്ക് സുഹ്ര്തുക്കളെ കുറിച്ചാണ് ...
ഒരിക്കല് സന്ധ്യക്ക് ബസ്സിൽ ഇരുന്നു യാത്ര ചെയുംബോഴയിരുന്നു അടുത്ത് നിന്ന ഒരാള് ചോദിച്ചത് "രാഹുൽ അല്ലെ?ഫേസ് ബൂകില് കാണാറുണ്ട് "
എന്നെ ആദ്യമായി തിരിച്ചറിഞ്ഞ ആ സുഹ്രത് ആയിരുന്നു ബിജു രേവമ്മ ,,,
പിന്നെ ഒരിക്കല് പോലീസെ കാന്റീനിലു നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴും ഇതേ ചോദ്യവുമായി ഒരാള് വന്നു "ബിന്നി ഷാരോണ്‍ "
ഒരിക്കല് ഒരു വനിതാ സുഹ്രത്തിനെ കാണാൻ നെയ്യടിങ്കരക്ക് അടുത്തുള്ള ഒരു ബസ്സ് സ്റ്റോപ്പിൽ കാത്തു നില്ക്കുമ്പോഴായിരുന്നു അത് വഴി പോയ ഒരു ബസ്സില് നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വരുനത് കണ്ടത് ..അതും ബിന്നി ആയിരുന്നു ...
എന്നെ ആദ്യമായി തിരിച്ചറിഞ്ഞ ആ സുഹ്രത് ആയിരുന്നു ബിജു രേവമ്മ ,,,
പിന്നെ ഒരിക്കല് പോലീസെ കാന്റീനിലു നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴും ഇതേ ചോദ്യവുമായി ഒരാള് വന്നു "ബിന്നി ഷാരോണ്‍ "
ഒരിക്കല് ഒരു വനിതാ സുഹ്രത്തിനെ കാണാൻ നെയ്യടിങ്കരക്ക് അടുത്തുള്ള ഒരു ബസ്സ് സ്റ്റോപ്പിൽ കാത്തു നില്ക്കുമ്പോഴായിരുന്നു അത് വഴി പോയ ഒരു ബസ്സില് നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വരുനത് കണ്ടത് ..അതും ബിന്നി ആയിരുന്നു ...
ഒരിക്കല് കേരള തമിഴ്നാട് ബോര്ടെരില് വെച്ച് ഞാൻ നടന്നു പോകുമ്പോള് ഒരു കാര് എന്റെ മുന്നില് സ്ലോ ചെയ്തു ...അത് എന്റെ ഫേസ് ബുക്ക് സുഹ്ര്തും പള്ളിളിയിലെ അച്ഛനും ആയ സെലവദാസ് പ്രമോദും ഭാര്യയും ആയിരുന്നു ...
വഴുതക്കാട് രാത്രി ബസ്സ് കത്ത് നില്കുമ്പോള് കുറെ തവണ വണ്ടി നിറുത്തി എനിക്ക് ലിഫ്റ്റ് തരുന്ന ഒരു പയ്യന് ഉണ്ടായിരുന്നു ,പേര് ഞാൻ ഒര്കുനില്ല .ഹെല്മറ്റ് വെച്ചത് കൊണ്ട് മുഖവും അത്ര ഒര്മയിലില്ല ,എങ്കിലും അത് വഴി പോകുമ്പോഴൊക്കെ ഞാൻ അവിടെ ഉണ്ടോ എന്ന് നോക്കി പോകുന്ന്ന ആ ഫേസ് ബുക്ക് സുഹ്ര്തിനോട് എനിക്ക് വളരെ നന്ദി ഉണ്ട് ...
കുറച്ചു നാളുകൾക്കു മുൻപ് മോളെയും കൊണ്ട് തൈക്കാട് സര്ക്കാര് ആശുപത്രിയിൽ പോയതായിരുന്നു ഞങ്ങള് .ഭാര്യയുടെ ചേച്ചിയുടെ പ്രസവുമയി ബന്ധപെട്ടു ഭാര്യ ആശുപത്രി ക്കുള്ളിലേക്ക് പോയി,പുറത്തു മോളെയും കൊണ്ട് കാത്തിരിക്കുമ്പോഴായിരുന്നു ഒരാള് വന്നിട്ട് പരിചയപെട്ടിട്ട് പറഞ്ഞു "ഫേസ് ബുക്കില് നിറഞ്ഞു നില്ക്കുവല്ലേ "
ബിജു ഡേവിഡ് എന്ന പത്തനംതിട്ടകാരൻ ആയിരുന്നു അത് ...
ബിജു ഡേവിഡ് എന്ന പത്തനംതിട്ടകാരൻ ആയിരുന്നു അത് ...
ഫേസ് ബുക്കില് നമ്മള് വലിയ സംഭവം ഒന്നുമല്ല എങ്കിലും ,ഇവിടുത്തെ അല്ലറ ചില്ലറ എഴുത്തുകളുടെ പേരില് മാത്രം എന്നെ തിരിച്ചരിയുന്നതിലെ സന്തോഷം വളരെ അധികമാണ് ...
കഴിഞ്ഞ ആഴ്ചയാണ് ...രാത്രി ബേക്കറി ജങ്ങ്ഷനില് നിന്നപ്പോള് ഒരു സ്കൂട്ടെരു പെട്ടെന്ന് എന്റെ മുന്പില് വന്നു നിന്ന് .സ്കൂട്ടെരു ഓടിച്ചിരുന ആള് രൂക്ഷമായി നോക്കുന്നുമുണ്ട് ,എനിക്ക് ആളെ ഒട്ടും പരിചയവും ഇല്ല .ഫേസ് ബുക്കില് ആണും പെണുമായി അത്യാവശ്യം ശത്രുക്കള് ഉള്ളകാര്യം പെട്ടെന്ന് ഒര്മ്മവന്നു .അങ്ങനെ ആരുടെ എങ്കിലും കൊട്ടേഷന് ആയിരികുമോ "എങ്കിലും അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു "മനസിലായില്ല ",പുള്ളി പറഞ്ഞു "ധൈര്യമായി കേറിക്കോ "
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല വണ്ടിയില് കയറി ...വണ്ടിയില് പോകുമ്പോഴും പുള്ളി ഒന്നും മിണ്ടുനില്ല .ഞാൻ ഉറപ്പിച്ചു ,ഇതെന്റെ ഫേസ് ബുക്ക് സുഹ്രത് തന്നെ ...ആരാണ് എന്ന് അങ്ങോട്ട് ചോദിയ്ക്കാൻ പോകും മുൻപേ മറുപടി വന്നു "നിങ്ങളുടെ വീട്ടിലെ കാറിന്റെ നമ്പര് പ്ലേറ്റ് എഴുതിയത് ഞാന് ആണ്,നിങ്ങളുടെ വീടിനടുതാണ് താമസം "
ഒരുനിമിഷം ഞാൻ നിശബ്ദന് ആയി ...
ഫേസ് ബൂകില് വന്നു സൂര്യന് കീഴിലുള്ള എല്ലാ കാര്യത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു ലോകത്ത് എവിടെയൊക്കയോ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കിയ എനിക്ക് വീടിനടുത് താമസിക്കുന്ന ഒരാളെ തിരിച്ചറിയാന് കഴിയാത്തതിലുള്ള എന്റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചോർത്തു പുച്ഛം തോന്നി ..
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല വണ്ടിയില് കയറി ...വണ്ടിയില് പോകുമ്പോഴും പുള്ളി ഒന്നും മിണ്ടുനില്ല .ഞാൻ ഉറപ്പിച്ചു ,ഇതെന്റെ ഫേസ് ബുക്ക് സുഹ്രത് തന്നെ ...ആരാണ് എന്ന് അങ്ങോട്ട് ചോദിയ്ക്കാൻ പോകും മുൻപേ മറുപടി വന്നു "നിങ്ങളുടെ വീട്ടിലെ കാറിന്റെ നമ്പര് പ്ലേറ്റ് എഴുതിയത് ഞാന് ആണ്,നിങ്ങളുടെ വീടിനടുതാണ് താമസം "
ഒരുനിമിഷം ഞാൻ നിശബ്ദന് ആയി ...
ഫേസ് ബൂകില് വന്നു സൂര്യന് കീഴിലുള്ള എല്ലാ കാര്യത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു ലോകത്ത് എവിടെയൊക്കയോ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കിയ എനിക്ക് വീടിനടുത് താമസിക്കുന്ന ഒരാളെ തിരിച്ചറിയാന് കഴിയാത്തതിലുള്ള എന്റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചോർത്തു പുച്ഛം തോന്നി ..
Monday, October 20, 2014
ബര്ത്ഡേ
ഒരു ദിവസം കുട്ടപ്പന ചേട്ടന് സുഹ്രത്തിന്റെ ഒരു കാൾ വന്നു "നാളെ മോന്റെ ബർത്ത് ഡേ ആണ്,രാത്രി ആണ് ചടങ്ങ് ,നീ വരണം "
കുട്ടപ്പന് ചേട്ടന് സന്തോഷമായി .വരാമെന്ന് ഏറ്റു .പിറ്റേ ദിവസം സന്ധ്യ ക്ക് തന്നെ കുട്ടപ്പന് ചേട്ടൻ ബർത്ത് ഡേ ക്ക് പോകാനൊരുങ്ങി..പോകുന്ന വഴിക്ക് ഒരു ഐഡിയ തോന്നി.എന്തായാലും ഒരു ആഘോഷതിനല്ലേ പോകുന്നത്,രണ്ടെണ്ണം അടിക്കുന്നതില് തെറ്റ് ഇല്ലല്ലോ ...പിന്നെ ഒട്ടും താമസിച്ചില്ല ബാറില് കേറി നന്നായി ഒന്ന് മിനുങ്ങി ..എന്നിട്ട് കൂട്ടുകാരന്റെ വീടിലേക്ക് യാത്ര ആയി ...വീട് ഏതാണെന്ന് ഒരു എത്തും പിടിയും കിട്ടുനില്ല ..ആരോടും ചോദിക്കാനും മിനകെട്ടില്ല .അടുത്ത് ഒരു വീടില് നല്ല ആള്കൂട്ടം ,പുറത്തു ട്യൂബ് ലൈറ്റ് ഉം ഇട്ടിടുണ്ട് .അത് തന്നെ വീട് എന്ന് ഉറപ്പിച്ചു ആ വീട്ടിലേക്കു കേറി .പക്ഷെ കുട്ടപ്പന ചേട്ടന് വീട് മാറി പോയി.അതൊരു മരണ വീടായിരുന്നു ...കുട്ടപ്പന ചേട്ടന് അത് മനസിലായതും ഇല്ല .ജനങ്ങള്കിടയിലൂടെ അകത്തു കയറി ശവപെട്ടിയില് കത്തിച്ചിരുന്ന മെഴുകുതിരി എല്ലാം ഊതിയണച്ച് കുട്ടപ്പന ചേട്ടന് കൈ കൊട്ടി കൊണ്ട് പാടി
"ഹാപ്പി ബര്ത്ഡേ ട യു ...ഹാപ്പി ബര്ത്ഡേ ട യു" .
Friday, October 17, 2014
പുസ്തകം
ഒരാൾക്ക് വലിയൊരു ആഗ്രഹം ആയിരുന്നു ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്...അവസാനം കയിലുള്ള പൈസ് ഒക്കെ കൂട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു .പ്രകാശന ചടങ്ങ് നടന്നു .അന്നേ ദിവസ്സം തന്നെ വില്ക്കാനായി 50 പുസ്തകങ്ങള് വീടില് നിന്ന് കൊണ്ട് പോയി .തിരിച്ചു വീട്ടില് വന്നപ്പോള് ഭാര്യ ചോദിച്ചു "എത്ര പുസ്തകം വിറ്റു പോയി?"
എഴുത്തുകാരന് പുസ്തകം എന്നി നോക്കിയപ്പോൾ 45 പുസ്തകം കയിൽ ഉണ്ട് ...എന്നിട്ട് പറഞ്ഞു "5 പുസ്തകം വിറ്റു പോയി "
അപ്പോൾ ഭാര്യ "ഇങ്ങനെ ആയാല്എങ്ങനെയാ ?പ്രകാശനം ആയിട്ട് പോലും വിറ്റത് വെറും 5 പുസ്തകങ്ങൾ"
അപ്പോൾ എഴുത്തുകാരന് പറഞ്ഞു "നീ വിഷമിക്കണ്ട ,നമുക്ക് ഒരു പ്രകാശന ചടങ്ങ് കൂടി വെയ്ക്കാം .അന്ന് പുസ്തകങ്ങള് വിറ്റു പോകും "
അടുത്ത ചടങ്ങില് എഴുത്തുകാരൻ 100 പുസ്തകങ്ങള് കൊണ്ട് പോയി.ചടങ്ങ് കഴിഞ്ഞു തിരിച്ചു വന്ന ഉടനെ ഭാര്യ ബാഗ് തുറന്നു പുസ്തകങ്ങള് എണ്ണി നോക്കി
മൊത്തം 105 പുസ്തകങ്ങള് .അപ്പോൾ ഭാര്യ ചോദിച്ചു ..."എന്ത് പറ്റി?100 പുസ്തകം കൊണ്ട് പോയിട്ട് ഇത് 105 പുസ്തകം ഉണ്ടല്ലോ ...ആരും വാങ്ങിചില്ലേ?"
അപ്പോൾ എഴുത്തുകാരൻ "പുതിയതായി ആരും വാങ്ങിച്ചില്ല എന്നത് പോട്ടെന്നു വെയ്ക്കാം .പക്ഷെ നേരത്തെ വാങ്ങിച്ച 5 പേര് ആ പുസ്തകം തിരിച്ചു തന്നെടി "
Subscribe to:
Posts (Atom)